ഇന്നത്തെ ചെറുപ്പക്കാരെ കണ്ടിട്ടില്ലേ, എല്ലാ കാര്യങ്ങളിലും അവർക്ക് ആവേശമാണ്. എന്തിനും ചങ്കൂറ്റത്തോടെ "ഞാൻ റെഡി'യെന്നു പറഞ്ഞു ചാടിയിറങ്ങും. ചെറുപ്പക്കാരുടെ ഈ സാഹസിക മനോഭാവമാണു നാട്ടിലിറങ്ങുന്ന ആനകളിലും കാണുന്നത്.
കാട്ടിലെ സ്വാഭാവിക സാഹചര്യത്തിൽ വളരുന്ന ആനകൾ 40 വയസ്സെങ്കിലും തികയുമ്പോഴാണ് ഒറ്റയാനായി സഞ്ചരിച്ചു തുടങ്ങുന്നതും ഇണചേരാനും മറ്റും തയാറാകുന്നതും. എന്നാൽ നാട്ടിലിറങ്ങുന്ന ആനകൾ 15-20 വയസ്സിലൊക്കെ തന്നെ നാൽപതിന്റെ സ്വഭാവം കാണിച്ചു തുടങ്ങും. കാടിന്റെ അതിർത്തി പ്രദേശത്തുള്ള കൂടുതൽ പച്ചിലകളും പുല്ലുമൊക്കെയാണ് ഈ കരുത്തിനു പിന്നിൽ പിന്നെ തോട്ടങ്ങളിലെ പഴങ്ങളും വാഴപ്പഴവും അരിയുമൊക്കെ.
ഇങ്ങനെ മൂപ്പെത്താതെ മൂക്കുന്ന ആനകൾക്കു റിസ്ക് മനോഭാവം കൂടുതലാകും. മനുഷ്യരോടു കലഹിക്കാനും അപകടത്തെ കുറിച്ചോർക്കാതെ മുന്നോട്ടു പോകാനും ആക്രമണത്തിനു മുതിരാനുമൊക്കെ ഇവർ സദാ റെഡിയാണ്. നാട്ടിലിറങ്ങി ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് അവരുടെ ജീവനു ഭീഷണിയുമാണ്. 500ലേറെ ആനകളുടെ പോസ്റ്റ്മോർട്ടം ഞാൻ നടത്തിയിട്ടുണ്ട്, ഇതു ലോകറെക്കോർഡാണ്. ഇവയിൽ നിന്നു മനസ്സിലാക്കിയ ഒരു വസ്തുതയുണ്ട്, സാഹസിക മനോഭാവമുള്ള ആനകൾ മിക്കപ്പോഴും മരണപ്പെടുന്നതു വിഷം കഴിച്ചോ വെടിയേറ്റോ പടക്കമോ മറ്റോ കടിച്ചു പരുക്കേറ്റു തീറ്റയെടുക്കാനാകാതെ വന്നോ ഒക്കെയാകും. നിരന്തരം ശല്യമുണ്ടാക്കുന്ന ഇവയെ പല തരത്തിൽ മനുഷ്യൻ തന്നെ വകവരുത്തുന്നതാണ്.
ആനയ്ക്ക് ഒരു ദിവസം 100 കിലോയിലധികം ഭക്ഷണംവേണം, 200 ലീറ്റർ വെള്ളവും അതു തേടിയാണു നടപ്പ്. ലീഡറായ ആനയ്ക്ക് ഇവ എവിടെ കിട്ടുമെന്നു കൃത്യമായി അറിയാം. നാട്ടിലേക്കിറങ്ങുമ്പോൾ ഈ ലീഡറിനെയാകും ഞങ്ങൾ പിടികൂടുക.
രസമുള്ള ഒരോർമയുണ്ട്. മുത്തങ്ങയ്ക്കടുത്തു കല്ലൂർക്കൊമ്പൻ എന്നൊരു ആനയുണ്ടായിരുന്നു. ഏക്കറുകളോളം വയലിൽ എട്ടു വർഷത്തോളം ഇവനടക്കമുള്ള നാലു കാട്ടാനകളുടെ ശല്യം കാരണം കൃഷിയിറക്കാനായില്ല. പരാതികൾ കനത്തതോടെ പിടിക്കാൻ തീരുമാനിച്ചു. കൊമ്പനെ കൂട്ടിലാക്കിയ അന്നു രാത്രി ചിന്നംവിളി കേട്ടു ചെന്നുനോക്കുമ്പോൾ കണ്ട കാഴ്ച എല്ലാവരെയും ചിരിപ്പിച്ചു. തനിക്കു കഴിക്കാൻ കൂട്ടിൽ നൽകിയ ഭക്ഷണം തുമ്പിക്കൈയിലെടുത്തു പുറത്തു നിൽക്കുന്ന മൂന്നു കൂട്ടുകാർക്കും കൊടുക്കുകയാണവൻ. മൂന്നു മാസത്തോളം ഇവരെ തിരിച്ചോടിക്കുന്നതായായിരുന്നു പാപ്പാന്മാരുടെ പ്രധാന ജോലി.
Denne historien er fra July 08, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 08, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ