വീട്ടിൽ നിന്നു പ്രഭാതഭക്ഷണവും കഴിച്ചു ഓഫിസിലെത്തിയതേയുള്ളൂ. രാവിലെത്തെ മീറ്റിങ് കഴിഞ്ഞതോടെ ഉള്ള സമാധാനം പോയി. ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. ഒരു മൂഡ് ചേഞ്ച് വേണം. എന്താണു വഴിയെന്നു ആലോചിച്ചു തുടങ്ങിയപ്പോഴേ വിശപ്പിന്റെ വിളി വന്നു. നേരെ ഓഫിസിനു പുറത്തെ കഫേയിലേക്ക്.
ഓഫിസ് അന്തരീക്ഷത്തിൽ നിന്നു മാറി നിന്നിട്ടു തിരിച്ചു കയറുമ്പോൾ ഫ്രഷ് ആകുമെന്നൊരു തോന്നൽ. മനസ്സുവലിഞ്ഞു മുറുകുമ്പോൾ കഴിക്കാൻ നല്ലതു ബർഗറാണെന്ന് ഇതുവരെ ഒരു സിനിമയിൽ പോലും പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ, സ്വയം അണിഞ്ഞൊരുങ്ങിയ പരിഹാരമായി ബർഗർ ഇതാ, മുന്നിൽ. ഒപ്പമൊരു ഫിൽറ്റർ കോഫി.
പിരിമുറുക്കം അയയ്ക്കാനുള്ള ലഹരിയായി ഭക്ഷണം മാറിയെന്നു വേണമെങ്കിൽ പറയാം. അതേ മെനു തന്നെ വൺസ് മോർ പറഞ്ഞു. തിരികെ സീറ്റിലെത്തുമ്പോൾ ചെറിയ മയക്കം തോന്നി. അതിനിടയിൽ ആലോചിച്ചു. ശരിക്കും വിശന്നിട്ടാണോ ഇപ്പോൾ കഴിക്കാൻ പോയത്? ശരീരഭാരം കാലുകൾക്കു താങ്ങാനാകാത്ത വിധം വർധിക്കുന്നു. ഇനി കൃത്യസമയത്തു മാത്രമേ ഭക്ഷണം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞ എടുത്തത് ഇന്നലെയാണ്. ആ ഞാൻ തന്നെയാണല്ലോ ഇന്നിതു ചെയ്തത്. '' എന്ന ആത്മനിന്ദാ സ്വരം അൽപം ഉറക്കെയായി പോയി. എന്താ പ്രശ്നം' എന്നു ചോദിച്ച സഹപ്രവർത്തകയോടു കാര്യം പറഞ്ഞു. "യഥാർഥ പ്രശ്നത്തിനു പരിഹാരം കാണുകയല്ലേ വേണ്ടത്. പക്ഷേ, അതു നടക്കുന്നില്ല. അമിതഭാരം, ജീവിതശൈലി രോഗങ്ങൾ അങ്ങനെ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. പിന്നെ, ഇത് നിങ്ങളൊരാൾ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നു കരുതേണ്ട. നമ്മുടെ സമൂഹത്തിൽ പൊണ്ണത്തടി ആരോഗ്യപ്രശ്നമായി മാറിയതിനു പിന്നിലെ പ്രധാന കാരണമാണ് "സ്ട്രെസ് ഈറ്റിങ് അഥവാ ഇമോഷനൽ ഈറ്റീങ് ഹാബിറ്റ്'. അതാണു പ്രശ്നമെന്നു മനസ്സിലാക്കി സ്വയം നിയന്ത്രിക്കാൻ നോക്കൂ.
സാധിച്ചെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാനും മടി കാണിക്കരുത്. സുഹൃത്ത് പറഞ്ഞതു പുഞ്ചിരിയോടെ കേട്ടു. അടുത്ത ദിവസം തന്നെ അവധിയെടുത്തു. പ്രശ്നം എങ്ങനെ ശാസ്ത്രീയമായി പരിഹരിക്കാമെന്നു മനസ്സിലാക്കണമല്ലോ. നേരെ സൈക്കോളജിസ്റ്റിനെ പോയി കണ്ടു. ചോദ്യങ്ങൾക്ക് അദ്ദേഹം പറഞ്ഞു തന്ന മറുപടികളാണു നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇതൊരു രോഗമാണോ ?
Denne historien er fra December 09, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 09, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം