വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ കഴിയില്ല. നമ്മുടെ ഐഡന്റിറ്റിയുടെ പ്രശ്നമാണ്. സ്വയം പരിഹാരം കണ്ടെത്തിയേ തീരൂ.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ആദ്യ സിനിമ കഴിഞ്ഞ സമയം. പൊതുവേ കേട്ട അഭിപ്രായം അതിൽ നായിക അത്ര നന്നായില്ല എന്നായിരുന്നു. എന്റെ മനസ്സു കെട്ടുപോയിരുന്നു. എംബിബിഎസും ഹൗസ് സർജൻസിയും കഴിഞ്ഞ സമയമാണ്. വേണമെങ്കിൽ ഏതെങ്കിലും ആശുപത്രിയിൽ ജൂനിയർ ഡോ ക്റായി ജോയിൻ ചെയ്യാം. പക്ഷേ, സിനിമ ചെയ്യുമ്പോൾ നിറയെ സന്തോഷം കിട്ടുന്നുണ്ട്. അപ്പോൾ അതുതന്നെയല്ലേ കരിയറായി തിരഞ്ഞെടുക്കേണ്ടത്? കൊച്ചിയിലെ എംബിബിഎസ് പഠനത്തിനിടയിൽ മോഡലിങ് ചെയ്തു സമ്പാദിച്ച് കുറച്ചു പൈസ കയ്യിലുണ്ട്. രണ്ടും കൽപിച്ച് മുംബൈയിൽ ആക്ടിങ് കോഴ്സിന് ചേർന്നു. പക്ഷേ, ഈ പണം ചെലവു കഴിയാനേയുള്ളൂ. ഇതിനിടയിൽ "മായാനദി'യുടെ ഒഡിഷനു കൊച്ചിയിൽ പോകുകയും വേണം.
മകളെ ഡോക്ടറാക്കാൻ ഏറെ ആഗ്രഹി ച്ച അച്ഛനും അമ്മയുമാണ്. ഞാൻ അതുവി മകളെ ഡോക്ടറാക്കാൻ ഏറെ ആഗ്രഹിച്ച അച്ഛനും അമ്മയുമാണ്
ട്ട് സ്വന്തം വഴി തിരഞ്ഞെടുത്തു നിൽക്കുന്നു.
അവരോട് എങ്ങനെ പണം ചോദിക്കും? കൊച്ചിയിലേക്കു ട്രാൻസിറ്റ് ഫ്ലൈറ്റ് വല്ലതും കിട്ടുമോ എന്നന്വേഷിച്ചു നോക്കി. പൈസ കുറച്ചു കുറയുമല്ലോ. അപ്പോഴാണു കഫേയിൽ വച്ച് ഒരു ഫാഷൻ ഫൊട്ടോഗ്രഫറെ പരിചയപ്പെടു ന്നത്. സംസാരത്തിനിടയിൽ പെട്ടെന്ന് അദ്ദേഹം ചോദിച്ചു, “ഹൈദരാബാദിലെ കൺകട്ടാല എന്ന സാരി ബ്രാൻഡിന്റെ മോഡൽ ആകുമോ ?' 25,000 രൂപയാണ് അന്നതിനു പ്രതിഫലം കിട്ടിയത്. അതിലും സന്തോഷം നൽകിയ പ്രതിഫലമൊന്നും പിന്നീട് ഇതുവരെ കയ്യിൽ വാങ്ങിയിട്ടില്ല.
മായാമഞ്ഞ സാരി
Denne historien er fra December 23, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 23, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത
കലയ്ക്ക് സുല്ലില്ല
സിനിമയുടെ വെള്ളിവെളിച്ചം കാത്തു നിൽക്കുമ്പോഴും നയത്തെ സ്വാധിക്കുന്ന അമ്മയും മകളും മകളുടെ മകളും
അൻപേ ശിവം
ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിലേക്ക്, കഥകൾ പിലിവിരിച്ചാടുന്ന മണ്ണിലേക്ക്
സാരമില്ലെന്ന് പറയല്ലേ
കുഞ്ഞുങ്ങളുടെ കഫക്കെട്ട് കൃത്യസമയത്തു ശ്രദ്ധയോടെ ചികിത്സിച്ചാൽ പൂർണമായി മാറ്റാൻ കഴിയും
ഓസ്ട്രേലിയയിൽ നഴ്സ് ആകാം
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
സിനിമയെല്ലാം റിയൽ
ബിസിനസ് കുടുംബത്തിൽ ജനിച്ച് സിനിമയിലേക്കിറങ്ങിയ മിറിയം ചാണ്ടി ഇന്നു ലോകമറിയുന്ന ഡോക്യുമെന്ററി സംവിധായികയാണ്
കഥാമുഖം
അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഉത്തരം പറയുന്നു. മലയാളത്തിന്റെ പ്രിയസംവിധായകർ
ദൈവത്തിന്റെ സമ്മാനം
ബെംഗളൂരുവിലെ വീട്ടിൽ പ്രണയത്തിന്റെ രണ്ടാം ഭാവം ആഘോഷിക്കുകയാണു ലെനയും പ്രശാന്തും