കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും.
മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു വേണ്ട രീതിയിൽ ചികിത്സിച്ചാൽ മാറുന്നതാണു കാൻസർ എന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതീക്ഷയേകുകയാണ് ഏറ്റവും പുതിയ കാൻസർ ഗവേഷണങ്ങൾ.
എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങൾ
കാൻസർ രോഗത്തെക്കുറിച്ചു ള്ള അവബോധം വേണ്ടുവോളം മലയാളികൾക്കുണ്ട്. ഈ അസുഖം വന്നാലുള്ള ഗുരുതരാവസ്ഥയെക്കുറിച്ചും സാമ്പത്തിക ബാധ്യതയെ കുറിച്ചും ബോധ്യവുമുണ്ട്. എന്നിട്ടും കേരളത്തിൽ രോഗവ്യാപനം വർധിച്ചു കൊണ്ടിരിക്കുന്നു. ഒരു ലക്ഷം പേരിൽ 180 പേർ കാൻസർ രോഗത്തിന് അടിപ്പെടുന്നു. കേരളത്തിലെ ഏറ്റവും പുതിയതും ആധികാരികവുമായ കണക്കാണ് ഇത്. ചില കാൻസർ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റു ചില കാൻസർ കൂടി വരുന്നുമുണ്ട്.
കാൻസർ വ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിനു രണ്ടാം സ്ഥാനമാണ്. മുന്നിലുള്ളതു കിഴക്കൻ സംസ്ഥാനമായ മിസോറാം മാത്രം. കേരളത്തിൽ എന്തുകൊണ്ടു കാൻസർ രോഗം വർധിക്കുന്നു എന്നതിനു വ്യക്തമായ മറുപടി വൈദ്യശാസ്ത്രത്തിനും ഇല്ല. ദാരിദ്ര്യമുള്ള സമൂഹത്തിൽ പൊതുവെ കാൻസർ ബാധിതരുടെ എണ്ണം കുറവാണന്നു ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നു. സാമൂഹ്യദാരിദ്ര്യത്തിൽ നിന്നു കരകയറുന്ന സ്ഥലങ്ങളിലാണു കാൻസറിന്റെ വ്യാപനം വർധിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തെ കേരളത്തിൽ ശരാശരി ആഹാര ഉപഭോഗത്തിലുള്ള വർധനവ് കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ടെന്നാണു പഠന ങ്ങൾ പറയുന്നത്.
ഒരാൾക്ക് എത്ര കലോറി ആഹാരമാണ് ആവശ്യം? ചെയ്യുന്ന ജോലിയും കഴിക്കുന്ന ആഹാരവും തമ്മിലുള്ള അനുപാതം എത്ര? ദിവസം എത്രനേരം ആഹാരം കഴിക്കണം? കഴിക്കുന്ന ആഹാരത്തിനനുസരിച്ചു വ്യായാമം ചെയ്യുന്നുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്.
കഴിക്കുന്ന ആഹാരത്തിന്റെ അളവ്, അതിൽ അടങ്ങിയിരിക്കുന്ന പോഷകം, ഉപ്പ്, പഞ്ചസാര, കൊഴുപ്പു തുടങ്ങിയവയുടെ അളവ്, ഉപയോഗിക്കുന്ന എണ്ണ തുടങ്ങിയവയൊക്കെ കാൻസറിനു കാരണമാകുന്നുണ്ട്.
Denne historien er fra February 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം