നജീബ് എന്ന പ്രവാസിമലയാളിയുടെ അതിജീവനത്തിന്റെ കഥയാണ് "ആടു ജീവിതം. പക്ഷേ, ആ മഹാഗാഥയ്ക്കു പിന്നിൽ കഥയുടെ വെളിച്ചം തൊടാത്ത മറ്റൊരു ജീവിതമുണ്ട്, നജീബിന്റെ ഭാര്യ സൈനുവിന്റെ കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും ജീവിതം.
“ആടുജീവിതം' സിനിമയിൽ സൈനുവായി മാറിയ അമലപോളും സംവിധായകൻ ബ്ലെസിയും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു സംഭാഷണം തുടങ്ങും മുൻപ് ബ്ലെസി പറഞ്ഞതു വലിയൊരു രഹസ്യമാണ്, സൈനുവിന്റെ ജീവിതം മറ്റൊരു സിനിമയായി വന്നേക്കാം. ആടുജീവിതത്തിന്റെ രണ്ടാം ഭാഗം!
“ആടുജീവിതത്തിൽ കുറച്ചു സീനുകളിലെ സാന്നിധ്യമാണു സൈനു.'' ബ്ലെസി പറയുന്നു. “പക്ഷേ, അങ്ങനെ ഒതുക്കാവുന്നതല്ല അവളു ടെ ജീവിതം കാത്തിരിപ്പിന്റെ മൂന്നര വർഷങ്ങൾ. പഞ്ചായത്തിൽ, പൊലീസ് സ്റ്റേഷനിൽ. അങ്ങനെ അറിയാവുന്ന വാതിലുകളിലെല്ലാം നജീബിനെക്കുറിച്ചു തിരക്കി അവൾ അലഞ്ഞു. സൈനു ഗർഭിണിയായിരിക്കെയാണു നജീബിന്റെ വിദേശയാത്ര. അവസാനം ഫോണിൽ സംസാരിച്ചത് ബോംബെയിൽ നിന്നാണ്.
ആ കാത്തിരിപ്പിനിടയിലാണു നജീബിന്റെ ഉമ്മയുടെ മരണം. അതോടെ ഈ ഭൂമിയിലെ ഒറ്റ മരം പോലെയായി അവൾ. സമൂഹത്തിൽ ചിലരുടെ മോശം പെരുമാറ്റം, ദാരിദ്ര്യം... അങ്ങനെ പലതരം വേനലുകൾ സൈനുവിനെ ചുട്ടുപൊള്ളിച്ചു. സങ്കൽപത്തിൽ അവളുടെ സങ്കടങ്ങൾ തിടം വച്ചുവളർന്നു. ആ ജീവിതത്തിന്റെ ആമുഖമാണ് ആടുജീവിതത്തിലെ സൈനു.'' ഇരമ്പുന്ന മഴയ്ക്കിടയിലെ നിശബ്ദത പോലെ സൈനുവിന്റെ ജീവിതകഥയിലെ ചില രംഗങ്ങൾ ബ്ലെസി പറഞ്ഞു തുടങ്ങി.
“കഥയിലും മഴയാണ്. നാടാകെ നനഞ്ഞു നിൽക്കുന്നൊരു പകൽ. ഗ്രാമത്തിലെ പോസ്റ്റ് ഓഫിസ് വരാന്തയിൽ സൈനു. അപ്പോൾ ജീവനക്കാരന്റെ ഒച്ച മാത്രം കേൾക്കാം, എന്തിനാ കുട്ടീ എന്നും ഇവിടെയിങ്ങനെ വന്നു നിൽക്കുന്നേ. എന്തെങ്കിലും കത്തുണ്ടെങ്കിൽ ഞാൻ കൊണ്ടുത്തരില്ലേ'. പിറ്റേന്നും അതേ രംഗം ആവർത്തിക്കപ്പെടുന്നു. വേർപാടിനേക്കാൾ കൊടിയ വേദനയല്ലേ എന്തെന്നറിയാത്ത മാഞ്ഞുപോകൽ.
മറ്റൊരു രംഗം പലചരക്കുകടയാണ്. ഗർഭിണിയായ സൈനു സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നു. നിത്യേനെ കടം നൽകി മടുത്ത കടക്കാരൻ ചോദിക്കുന്നു. “എന്നാ നീയിതു തിരിച്ചു തരുന്നേ?' "ഇക്കാ വരും. വരുമ്പോൾ തരും' അവളുടെ മറുപടി. ഈ ദുനിയാവിലെ സകല പ്രതീക്ഷയും അപ്പോൾ അവളുടെ സ്വരത്തിലുണ്ട്. കഥയിൽ പിന്നെയും തുടരുകയാണ് മഴ.
Denne historien er fra March 30, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 30, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ