![ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ](https://cdn.magzter.com/1408684117/1713161224/articles/zW0C42Bdz1713250808023/1713288720582.jpg)
ഗുരുവായൂരമ്പലത്തിൽ ഉദയാസ്തമയ പൂജയുടെ തിരക്ക്. തൊഴാനായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ.
പടിഞ്ഞാറേ നടയിലൂടെ തൊഴുതിറങ്ങുന്നവരുടെ ഇടയിലേക്കു പെട്ടെന്നാണ് ആ അമ്മ പ്രത്യക്ഷപ്പെട്ടത്. നേര്യതും മുണ്ടുമണിഞ്ഞ്, കഴുത്തിൽ രുദ്രാക്ഷവും തുളസിമാലയുമിട്ട്, നെറ്റിയിൽ കളഭവും സിന്ദൂരവും ചാർത്തിയ കണ്ണന്റെ അമ്മ. കൊച്ചു കുഞ്ഞിനെ എന്നപോലെ അവർ കയ്യിലേന്തിയ ഉണ്ണിക്കണനെ കാണാനും തൊട്ടുതൊഴാനുമായി തിങ്ങിക്കൂടുന്ന ഭക്തർ. മൂന്നു വർഷം മുൻപു ചെന്നൈയിൽ നിന്നെത്തി കണ്ണന്റെ മണ്ണിൽ താമസമാക്കിയ നളിനി മാധവനെ വ്യത്യസ്തയാക്കുന്നതു കയ്യിലെ ഈ കൃഷ്ണ വിഗ്രഹമാണ്. ഊണിലും ഉറക്കത്തിലും കണ്ണനുണ്ട് ഈ അമ്മയ്ക്കൊപ്പം.
ഹരിദ്വാറിലും വൃന്ദാവനത്തിലും മൂകാംബികയിലുമെന്നു വേണ്ട പോകുന്നിടത്തൊക്കെ കണ്ണനെയുമെടുത്ത് അമ്മ പോയിവന്നു. കണ്ണൻ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചു നളിനി മാധവൻ തന്നെ പറയട്ടെ.
“എന്റെ അച്ഛൻ രാമൻ കുട്ടിയുടെയും അമ്മ സരോജിനിയമ്മയുടെയും വീട് ഒറ്റപ്പാലത്താണെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛനു തമിഴ്നാട് പൊലീസ് ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി.
എട്ടു മക്കളിൽ അഞ്ചാമത്തെയാളാണു ഞാൻ. ചെന്നൈയിൽ നിന്നാണ് എംഎ ഇക്കണോമിക്സ് പാസ്സായത്. പിന്നെ, അക്യുപങ്ചർ പഠിച്ചു പ്രാക്ടീസ് തുടങ്ങി. ഇൻസ്ട്രക്ടർ കോഴ്സ് കൂടി പാസ്സായ ശേഷം കുട്ടികളെ ചികിത്സ പഠിപ്പിക്കാനും തുടങ്ങി. ഇതിനു പുറമേ യോഗ പരിശീലനവും ആയുർവേദ മസാജും പഞ്ചകർമ ചികിത്സയുമൊക്കെ ചെയ്യുന്നുണ്ട്.
ഭർത്താവ് മാധവൻ കുട്ടിക്കു ഹിന്ദുസ്ഥാൻ മോട്ടോർസിലായിരുന്നു ജോലി. പിന്നീട് എന്റെ ശിക്ഷണത്തിൽ അക്യുപങ്ചർ പഠിച്ച് അദ്ദേഹവും ക്ലിനിക് തുടങ്ങി. തിരുവള്ളൂരിലെ ഞങ്ങളുടെ ക്ലിനിക്ക് തുടങ്ങിയിട്ട് ഇപ്പോൾ 24 വർഷമായി.
രണ്ടു മക്കളാണ്, പ്രദീപും പ്രദീഷും. ഐടി ഉദ്യേഗസ്ഥനായ പ്രദീപിന്റെയും മറൈൻ എൻജിനീയറായ പ്രദീഷിന്റെയും വിവാഹം ഗുരുവായൂരിലായിരുന്നു. ആ വരവൊക്കെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മേൽനോട്ടത്തിലായിരുന്നു. പിന്നീടു കണ്ണൻ തന്നെയാണ് എന്നെ ഗുരുവായൂരിലേക്കു വിളിച്ചുവരുത്തിയത്.
കണ്ണാ നീ ഉറങ്ങെടാ...
Denne historien er fra April 13, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 13, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ