നിറയെ വർത്തമാനം പറയുമെങ്കിലും വളരെ മൃദുവായി ഒരു രഹസ്യം പറയുന്നതു പോലെയാണ് അനന്യ സംസാരിക്കുക. ആരെയും ഒരു വാക്കുകൊണ്ടു പോലും നോവിക്കരുത് എന്ന മട്ടിൽ ജീവിതത്തിലെ ട്വിസ്റ്റുകളുടെ കാലത്തും അനന്യ ഇതേ ഭാവം നിലനിർത്തി.
പക്ഷേ, സിനിമയിൽ അനന്യ ഈ പരിധിയൊക്കെ വിടും. അപ്പൻ ചത്താലും ഇല്ലെങ്കിലും ഞാൻ വീട്ടി പോകും' എന്നു തറപ്പിച്ചു പറയുന്ന പെണ്ണായി അപ്പനിലൂടെ ശക്തമായി തിരികെയെത്തിയ അനന്യ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.
സിനിമാഭിനയം നിർത്തുകയാണ് എന്നു പറഞ്ഞില്ലെങ്കിലും ഇടക്കാലത്ത് അനന്യയെ കണ്ടിരുന്നില്ല ? 2017 ൽ "ടിയാൻ' ചെയ്തതിനു ശേഷമാണ് രണ്ടു മൂന്നു വർഷത്തെ ഗ്യാപ് വരുന്നത്. അതിനു ശേഷം. 20-21 ലാണ് മലയാളത്തിലേക്കുള്ള തിരിച്ചു വരവു ചിത്രമായ ഭ്രമം ചെയ്യുന്നത്. അതുകൊണ്ടു സിനിമയിലേ ഉണ്ടായിരുന്നില്ല എന്നർഥമില്ല. അന്യഭാഷാ ചിത്രങ്ങൾ പലതും ചെയ്തു.
ഞാൻ കേരളത്തിലല്ല, പുറത്തെവിടെയോ ആണു താമസം, സിനിമയിൽ അഭിനയിക്കുന്നില്ല എന്നിങ്ങനെയുള്ള സംസാരങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ തെറ്റായി പരന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണെന്നു തോന്നുന്നു സിനിമാ അവസരങ്ങളൊന്നും ഇടയ്ക്ക് വന്നില്ല. എന്നെ കാസ്റ്റ് ചെയ്യണം എന്നാഗ്രഹിച്ചവർ പോലും പടങ്ങൾ ചെയ്യുന്നില്ല എന്ന ധാരണയിൽ എന്നിലേക്ക് എത്താതെ പോയി.
തേടിയെത്തിയവരുടെ കഥകൾ ഞാൻ കേട്ടിരുന്നെങ്കിലും നല്ല പ്ലോട്ടോ സ്ക്രിപ്റ്റോ അല്ലാത്തതിനാൽ ചെയ്തുമില്ല. ഭ്രമത്തിന്റെ ഹിന്ദി പതിപ്പ് അന്ധാധുൻ' ഹിറ്റ് ആണ് എന്നതിനാലാണു ഭ്രമം ചെയ്യാൻ തീരുമാനിക്കുന്നത്. രവി കെ. ചന്ദ്രനാണു സംവിധായകൻ നായകൻ പൃഥ്‌വിരാജാണ് എന്നതുകൊണ്ടൊക്കെ വേണ്ടന്നു വയ്ക്കേണ്ട കാര്യമില്ലായിരുന്നു. പൊലീസ് ഓഫിസറുടെ ഭാര്യയുടെ റോളായിരുന്ന അതിൽ ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമ സീദനി ഞാനായിരുന്നു നായിക. പതിനൊന്നു കൊല്ലത്തിനു ശേഷം ആണ് ഉണ്ണിയുടെ കൂടെ റോൾ ചെയ്യാനായത് എന്ന പ്രത്യേകതയണ്ടായിരുന്നു. ചെറിയ റോളായിരുന്നെങ്കിലും ഭ്രമത്തിലെ എന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.
Denne historien er fra April 13, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 13, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ