ഇരുപത് വർഷം മുൻപുള്ള നവംബർ മാസത്തിൽ പെയ്ത ആ മഴ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും തോർന്നിട്ടില്ല. അന്നാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപു മറ്റൊരു ഡിസംബർ കുളിരിൽ അമ്മയും ഞങ്ങളെ വിട്ടുപോയി.
ഓർമ വച്ച നാൾ മുതൽ തിരക്കിനിടയിലാണ് അച്ഛനെ കണ്ടിട്ടുള്ളത്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സമയം കണ്ടത്തിയിരുന്നു. അമ്മ പറയുന്ന നാട്ടുവർത്തമാനങ്ങൾ കേട്ടു ഞങ്ങളെ രണ്ടു വശത്തുമിരുത്തും. അങ്ങനെയിരിക്കുമ്പോൾ അച്ഛൻ ചോദിക്കും; അച്ഛനെ ഇഷ്ടമാണോടാ....' “അച്ഛനെ ഒത്തിരി ഇഷ്ടം' എന്നു പറയുമ്പോൾ ആ കണ്ണുകൾ നനയും. ഞങ്ങളുടെ സ്നേഹം ആഗ്രഹിക്കുന്ന ദുർബലനായ ഒരച്ഛനായി അദ്ദേഹം മാറും.
" രാത്രി ഉറങ്ങും മുൻപ് അരികിൽ കിടത്തി ലോകസാഹിത്യത്തിലെ കഥകൾ പറഞ്ഞുതരും. അച്ഛൻ കഥാപാത്രമായി മാറും. പിന്നെ, ആ കഥാപാത്രം സംസാരിക്കുന്നതു പോലെ സംസാരിക്കും. അതു കേട്ടു കേട്ടു ഞങ്ങൾ ഉറങ്ങും. അച്ഛന്റെ സുന്ദരമായ ശബ്ദത്തിൽ എത്രയോ കഥാപാത്രങ്ങൾ ഞങ്ങളുടെ ഓർമയിൽ ഉണർന്നിരിക്കുന്നു.
മക്കളുണ്ടാകാത്ത ദമ്പതികൾ ഒരു നേർച്ച പോലെ മറ്റുള്ളവർക്കു കിണറുകുത്തിക്കൊടുക്കുന്ന പതിവുണ്ട് ഞങ്ങളുടെ നാട്ടിൽ. അങ്ങനെ ഞങ്ങളുടെ മുത്തച്ഛനും കിണറു കുഴിച്ചു കൊടുക്കുകയും അതിനുശേഷമാണ് അച്ഛൻ പിറക്കുകയും ചെയ്തതെന്നു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ മുത്തച്ഛനും മുത്തശ്ശിയും മക്കളില്ലാതെ വിഷമിച്ചിരുന്ന കാലത്ത് ഒരു സന്യാസി വീട്ടിൽ വന്നെന്നും നല്ലൊരു മകനുണ്ടായി കീർത്തി നേടുമെന്ന് അദ്ദേഹം അനുഗ്രഹിച്ചുവെന്നും ഞങ്ങൾ കേട്ടിട്ടുള്ള കഥകളാണ്.
അച്ഛൻ ഒറ്റമകനായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തു വല്ലാത്ത ഏകാന്തത അച്ഛൻ അനുഭവിച്ചിരുന്നു. പുസ്തകങ്ങളായിരുന്നു അച്ഛന് കൂട്ട്. മാവേലിക്കര പബ്ലിക് ലൈബ്രറി, പിന്നെ സന്ധ്യാസമയത്ത് ക്ഷേത്ര മൈതാനങ്ങളിലൂടെയുള്ള സഞ്ചാരം ഭക്തിഗാനങ്ങൾ. രാമായണവും ഭാഗവതവും. പിന്നെ പാഠകവും ഹരികഥയും. അങ്ങനെയായിരുന്നു അച്ഛന്റെ കുട്ടിക്കാലം.
അതുകൊണ്ടൊക്കെയാകും മുതിർന്നപ്പോൾ കുടുംബം അടുത്തുവേണമെന്ന് എപ്പോഴും നിർബന്ധമായിരുന്നു. ഞങ്ങൾ വിവാഹിതരായി രണ്ടിടങ്ങളിലേക്കു ചേക്കേറി. എങ്കിലും മിക്ക ദിവസങ്ങളിലും അച്ഛനെ വിളിക്കണമെന്ന അലിഖിത നിർദേശം ഞങ്ങൾ പാലിച്ചു.
തുടക്കം കവിതയിൽ
Denne historien er fra April 27, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 27, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ