സിനിമയിലെ സുരേശനും സുമലതയ്ക്കും പറയാനൊരു ഗംഭീര പ്രണയകഥയുണ്ട്. പക്ഷേ, രയീശനും ദിവ്യയും പങ്കുവയ്ക്കുന്നതു ഹൃദയഹാരിയായ ജീവിതവിശേഷങ്ങളാണ്. കാരണം രണ്ടുപേരെയും ഒന്നിപ്പിച്ചതു പ്രണയമല്ല, മാട്രിമോണിയാണ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങളുടെ സംവിധായകനാണു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. സ്ത്രീധനം എന്ന ജനപ്രിയ പരമ്പരയിലെ നായികയാണു ദിവ്യ. കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുവർക്കുമൊപ്പമുള്ള സംസാരം തുടങ്ങിയതേ കല്യാണക്കഥയിലാണ്.
ദിവ്യ: ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്നാണു പലരുടെയും വിശ്വാസം. നടിയും സംവിധായകനുമാകുമ്പോൾ ആ സംശയം സ്വാഭാവികം. പക്ഷേ, മാട്രിമോണിയൽ വഴി വീട്ടുകാർ ഉറപ്പിച്ചതാണു കല്യാണം.
രതീഷ്: വിവാഹാലോചന നടക്കുമ്പോൾ ഞാൻ സംവിധായകനായിട്ടില്ല. മുംബൈയിൽ പ്രൊഡക്ഷൻ ഡിസൈനറാണ്. അഭിനേതാക്കളൊഴികെ സെറ്റ്, കോം, കളർ ടോൺ... ഇങ്ങനെ സിനിമയുടെ പല പ്രധാന വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ്പ്രൊ ഡക്ഷൻ ഡിസൈനർക്ക്. ദിവ്യ അന്നേ സീരിയൽ താരമായിരുന്നു. കല്യാണത്തിനു മുൻപു ദിവ്യയും അമ്മയും അനിയനുമൊക്കെ മുംബൈയിൽ വന്ന് എന്റെ സാഹചര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടു.
ദിവ്യ: ഞാനപ്പോൾ കല്യാണം കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടിലായിരുന്നുവെങ്കിലും ചേട്ടൻ വന്നു കണ്ടു സംസാരിച്ചപ്പോൾ ആ തീരുമാനം മാറ്റി. നമുക്കുള്ള ആളെ കാണുമ്പോൾ മറ്റൊന്നും മനസ്സിൽ വരില്ല, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കില്ല എന്നൊക്കെ പറയില്ലേ. പെണ്ണു കാണലിൽ അതാണു സംഭവിച്ചത്.
രതീഷ്: സത്യത്തിൽ അന്നു ഞങ്ങൾ അധികം സംസാരിച്ചില്ല. ഞാൻ സംസാരിക്കാൻ തയാറായിരുന്നുവെങ്കിലും ദിവ്യ സിനിമയിലൊക്കെ കാണും പോലെ ആകെ വിറച്ച്, നിലത്ത് കാൽവിരലുകൾ കൊണ്ടു കളമെഴുതി നിന്നു.
ദിവ്യ: ഞാനാകെ പരിഭ്രമിച്ചു. എങ്കിലും ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തു.
രതീഷ്: ദിവ്യ നടിയാണെന്നത് എന്നെ സംബന്ധിച്ചു പ്രധാന ഘടകമായിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ജോലിയുടെ സ്വഭാവവും തിരക്കുമൊക്കെ അതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരാൾക്കു കൃത്യമായി മനസ്സിലാക്കാൻ കഴിയും.
Denne historien er fra May 25, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 25, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ