ഞാനൊരു പക്ഷിയായ് വീണ്ടും
Vanitha|July 06, 2024
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആംപ്യൂട്ടി മലയാളിയായ സ്കൈ ഡൈവർ, ശ്യാം കുമാറിന്റെ ജീവിതാനുഭവങ്ങൾ
വി.ആർ. ജ്യോതിഷ്
ഞാനൊരു പക്ഷിയായ് വീണ്ടും

എന്റെ പേര് ശ്യാംകുമാർ. ഇപ്പോൾ 23 വയസ്സ്. കാട്ടാക്കട കിള്ളിക്ക് അടുത്തു ശാസ്താംപാറയിലാണു വീട്.

മൂന്നു വൃക്കകളുമായുള്ള അപൂർവജനനം. എട്ടു വയസ്സുള്ളപ്പോൾ എന്റെ വലതുകാൽ മുറിച്ചുമാറ്റി. അതുവരെ ഒരു കാലു മുതുകിനോടു ചേർന്ന് ഒട്ടിയിരിക്കുകയായിരുന്നു. പിന്നെ, നട്ടെല്ലിന്റെ തകരാറുകൾ, ജനിച്ചു പത്തൊമ്പതാം ദിവസം മുതൽ ശസ്ത്രക്രിയാ ജീവിതം ആരംഭിക്കുകയായിരുന്നു. ഇതുവരെ പതിനാറോളം ശസ്ത്രക്രിയകൾ നടത്തി.

ഇനിയും ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയധികം ശസ്ത്രക്രിയകൾ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ തകർത്തു. അച്ഛൻ ശ്രീകുമാറിന്റെ കൂലിപ്പണിയിൽ നിന്നു കിട്ടുന്ന വരുമാനമാണു ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം.

ഒരു സ്കൂളിൽ ചിത്രകലാ അധ്യാപികയായി അമ്മ സരളകുമാരി ജോലി ചെയ്തിരുന്നു. എന്നെ പരിചരിക്കാനായി വർഷങ്ങൾക്കു മുൻപ് അമ്മ ആ ജോലി ഉപേക്ഷിച്ചു. ഒരു സഹോദരിയുണ്ട് സന്ധ്യ സാമ്പത്തിക ബുദ്ധിമുട്ടു കാരണം അവളുടെ വിദ്യാഭ്യാസവും മുടങ്ങി. കൂടുതൽ പഠിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങൾ ഒരിക്കലും അനുകൂലമായിരുന്നില്ല. കുട്ടിക്കാലം മുതൽ ഇന്നോളം

നനഞ്ഞ ബെഞ്ചുകൾ

ഇതുവരെയുള്ള ജീവിതത്തിൽ കൂടുതൽ വേദനിപ്പിച്ചത് സ്കൂൾകാലമാണ്. ഇനി ഞാൻ പറയുന്നതു നിങ്ങൾ വിശ്വസിക്കണം; രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ക്ലാറിയിലും പുറത്തും അത്രയ്ക്കും മാനസികവേദന അനുഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന്റെ അർഥം.

സ്കൂളിലേക്ക് അമ്മ എടുത്താണുകൊണ്ടുപോയിരുന്നത്. സ്കൂളിൽ എപ്പോഴും ഒറ്റയ്ക്കായിരുന്നു എനിക്കു കൂട്ടുകാർ ഉണ്ടായിരുന്നില്ല. ആരും എന്നോടു കളിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. അതിനുകാരണം അറിയാതെ മൂത്രം പോകുന്നതായിരുന്നു. മൂന്നു വയസ്സുള്ള കുട്ടിയുടെ മൂത്രസഞ്ചിയുടെ വലുപ്പമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അറിയാതെ മൂത്രം പോകും. അത് എന്നെ കൂട്ടുകാരിൽ നിന്ന് അകറ്റി. പ്രത്യേകം ബെഞ്ചിൽ എന്നെ ഇരുത്തി. വൈകുന്നേരം ആ ബെഞ്ച് കഴുകി വൃത്തിയാക്കിയ ശേഷമാണ് വീട്ടിലേക്കു പോയിരുന്നത്.

Denne historien er fra July 06, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 06, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
തിരക്കഥയിൽ ഇല്ലാത്തത്
Vanitha

തിരക്കഥയിൽ ഇല്ലാത്തത്

“സിനിമാ ജീവിതത്തിലെ ചില രംഗങ്ങളുണ്ട്. അഭിനയിക്കുമ്പോൾ പോലും അറിയില്ല, അതിനൊടുവിൽ വേദനയാണ് ബാക്കിയാകുന്നതെന്ന് സിനിമ തന്ന സങ്കടങ്ങളെക്കുറിച്ച് ജഗദീഷ്

time-read
4 mins  |
August 17, 2024
ദൈവമേ എല്ലാം പോയല്ലോ
Vanitha

ദൈവമേ എല്ലാം പോയല്ലോ

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു സൈബർ തട്ടിപ്പിന് ഇരയായവർക്കു നഷ്ടപ്പെട്ടത് 201179 കോടി രൂപയാണ്. അടുത്ത ഇര നിങ്ങൾ ആകാതിരിക്കാൻ തുടർന്നു വായിക്കുക

time-read
6 mins  |
August 17, 2024
വർണ്ണച്ചിറകിൽ അന്നക്കിളി
Vanitha

വർണ്ണച്ചിറകിൽ അന്നക്കിളി

“കൽക്കിയിൽ അഭിനയിച്ച ശേഷം എനിക്ക് വലിയ തിരക്കാണ് എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട് അതൊന്നും ശരിയല്ല. സത്യത്തിൽ നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണു ഞാൻ \" അന്ന ബെൻ

time-read
4 mins  |
August 17, 2024
പാട്ടിന്റെ സോഡാ സർബത്ത്
Vanitha

പാട്ടിന്റെ സോഡാ സർബത്ത്

സിനിമയുടെ രുചിയായി മാറിയ ഗാനങ്ങളിലൂടെ മനസ്സ് തൊട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ

time-read
3 mins  |
August 17, 2024
സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല
Vanitha

സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല

ബോഡി ഷെയിമിങ് കാരണം മനസ്സു മടുത്തുപോയ അശ്വതി പ്രഹ്ലാദൻ എന്ന പെൺകുട്ടി ബിക്കിനി അത്ലീറ്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയതിന്റെ പിന്നിൽ ഗംഭീരമായ ഒരു തിരിച്ചുവരവിന്റെ കഥയുണ്ട്

time-read
2 mins  |
August 17, 2024
സ്മാർട്ടാകാൻ മൂന്നു ടിപ്സ്
Vanitha

സ്മാർട്ടാകാൻ മൂന്നു ടിപ്സ്

സ്മാർട് ഫോൺ സ്റ്റോറേജ് കൂട്ടുന്നതിനും സോഷ്യൽ മീഡിയ ഉപയോഗത്തിലും പ്രയോജനപ്പെടുത്താവുന്ന ടിപ്സ് പഠിക്കാം

time-read
1 min  |
August 17, 2024
സന്ധികൾക്ക് വേദന ആർത്രൈറ്റിസിന്റെ ലക്ഷണമോ?
Vanitha

സന്ധികൾക്ക് വേദന ആർത്രൈറ്റിസിന്റെ ലക്ഷണമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
August 17, 2024
രേഖകൾ നഷ്ടപ്പെട്ടാൽ
Vanitha

രേഖകൾ നഷ്ടപ്പെട്ടാൽ

റേഷൻകാർഡ്, ആധാർ കാർഡ് ഇവ നഷ്ട പെട്ടാൽ എന്തൊക്കെയാണു ചെയ്യേണ്ടത്?

time-read
1 min  |
August 17, 2024
നിറങ്ങളെ ഇനിയും പുതുക്കാൻ
Vanitha

നിറങ്ങളെ ഇനിയും പുതുക്കാൻ

ചുവർചിത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് അവ വരയ്ക്കാൻ സ്വയം പഠിച്ച എഴുപത്തിരണ്ടുകാരി കല ഹരിഹരൻ

time-read
2 mins  |
August 17, 2024
നൊമ്പരം കൂടിയാണ് ആ ജയഭാരതി
Vanitha

നൊമ്പരം കൂടിയാണ് ആ ജയഭാരതി

തന്നെ ഒരുപാടു സ്വാധീനിച്ച ടീച്ചറിലേക്ക് വർഷങ്ങൾക്കു ശേഷം ഒരു നിയോഗം പോലെ എത്തിച്ചേർന്ന അനുഭവവുമായി രവി മേനോൻ

time-read
3 mins  |
August 17, 2024