ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ തന്നെ പിന്തുടരുന്ന അജുവിനോടു സേറ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, "എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം' എന്നാണ്.
ഹൃദ്യയുടെ വീൽചെയറിനോടു ചേർന്നിരിക്കുന്ന ശംഭുവിനെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് അജുവിനെയും സേറയെയുമാണ്. കാരണം ഹൃദ്യയ്ക്കും ശംഭുവിനും പറയാനുണ്ട് അതിമനോഹരമായൊരു പ്രണയകഥ. അതിനു മുൻപു നമുക്കു ഹൃദ്യയെ പരിചയപ്പെടാം.
തിരുവനന്തപുരം മടവൂർ സ്വദേശികളായ വിനയചന്ദ്രൻ പിള്ളയുടേയും പത്മ വിനയന്റേയും രണ്ടു മക്കളിൽ ഇളയവളാണു ഹൃദ്യ. മൂത്തയാൾ ഹരിത. ഹരിത ജനിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോഴാണു കുട്ടിയുടെ വളർച്ചയിൽ എന്തോ വ്യത്യാസമുണ്ടെന്നു വിനയചന്ദ്രനും പത്മയും തിരിച്ചറിയുന്നത്.
ഒരുപാടു ചികിത്സകളും പരിശോധനകളും നടത്തി. ഒടുവിൽ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക വൈകല്യമാണു ഹരിതയ്ക്ക് എന്നു തിരിച്ചറിഞ്ഞു. സമപ്രായക്കാരായ മറ്റു കുട്ടികൾ ഓടിക്കളിച്ചു രസിക്കുമ്പോൾ ഹരിതയുടെ ലോകം വീൽചെയറിലായിരുന്നു.
ഹരിതയ്ക്കൊരു കൂട്ടുവേണമല്ലോ എന്ന ചിന്തയാണ് രണ്ടാമതൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ ഇടയാക്കിയതെന്നു പത്മ പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപും ശേഷവും വിവിധതരം പരിശോധനകൾക്കു പത്മ വിധേയയായി. യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഡോക്ടർമാർ ഉറപ്പു നൽകി. ഒടുവിൽ പത്മയ്ക്കും വിനയചന്ദ്രനും ഒരു പെൺകുഞ്ഞു കൂടി പിറന്നു. അനിയത്തിക്കുട്ടിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹരിത.
ഒരു വയസ്സു വരെ ഹൃദ്യയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അതിനുശേഷം വളർച്ചയുടെ വേഗം കുറയുന്നതു വീട്ടുകാർ ശ്രദ്ധിച്ചു. താമസിയാതെ ഹൃദ്യം ഹരിതയുടെ അതേ അവസ്ഥ തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരാൾക്ക് അടുത്തയാൾ താങ്ങാകുമെന്നു കരുതിയിരുന്നവരുടെ മനസ്സിലേക്കു കനൽ വീണ അവസ്ഥ. പക്ഷേ, വിനയചന്ദ്രനും പത്മയും ഇതൊന്നും വലിയ പ്രശ്നമായി കണ്ടില്ല. അച്ഛനും അമ്മയും മക്കളും ചേർന്ന ലോകം സുന്ദരമായിരുന്നു.
“മാനസികമായി വളരെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. ഞങ്ങളുടെ വിഷമം ആരേയും അറിയിച്ചില്ല. കുട്ടികളുടെ കളിയും ചിരിയും കണ്ടപ്പോൾ ഞങ്ങൾക്കും ഉത്സാഹമായി. കുട്ടികളുമായി ധാരാളം യാത്ര ചെയ്തു. പഠനത്തിലും അവർ മിടുക്കരായിരുന്നു.
Denne historien er fra August 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം