കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നു മാത്രം സൈബർ തട്ടിപ്പുകാർ അടിച്ചു മാറ്റിയത് ഒന്നും രണ്ടുമല്ല, 7488.66 കോടി രൂപയാണ്. ശരാശരി ഒരു ദിവസം നഷ്ടപ്പെട്ടത് 20 കോടി രൂപ. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയും കുടുങ്ങുന്നുണ്ട്, സൈബർ തട്ടിപ്പിൽ. 2023ൽ കേരളത്തിൽ നിന്നു തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ടത് 201.79 കോടിയാണ്. ശരാശരി ഒരു ദിവസം അരക്കോടിയിൽ അധികം. തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ വർഷം ജൂലൈ വരെ റജിസ്റ്റർ ചെയ്തത് 165 സൈബർ കേസുകളാണ്. ഇതെല്ലാം പരാതിപ്പെട്ടവരുടെ മാത്രം കണക്കുകളാണ്. നാണക്കേടുകൊണ്ടു പോയതു പോട്ടെ എന്നു കരുതി മിണ്ടാതിരിക്കുന്നവർ എത്രയോ അധികം.
തട്ടിപ്പിന് ഇരയാകുന്നത് എഴുത്തും വായനയും അറിയാത്തവരൊന്നുമല്ല. പുതിയകാല തട്ടിപ്പുകളെക്കുറിച്ചും സൈബർവലകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഒക്കെയാണ്. യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ. ഗീവർഗീ സ് മാർ കൂറിലോസിനെ സൈബർ തട്ടിപ്പിൽ കുരുക്കിയ കഥ അടുത്തിടെ വാർത്തയായി. തിരുവനന്തപുരത്ത് സൈബർ തട്ടിപ്പു വഴി ഒരു കോടിയിലേറെ നഷ്ടമായത് സൈബർ കേസുകൾ കൈകാര്യം ചെയ്തിരുന്ന ഒരു വക്കീലിനാണ്.
ഏതോ ലോകത്തു നിഴലു പോലെ ഇരുന്ന് നമ്മുടെ പോക്കറ്റിൽ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുക്കാൻ എങ്ങനെ കഴിയുന്നു എന്ന് അദ്ഭുതം തോന്നുന്നുണ്ടോ? ആരെയും നോട്ടമിടാൻ പാകത്തിൽ ഒരു സൈബർ അധോലോകമുണ്ട്. കേരളം എന്ന ഇട്ടാവട്ടത്തിനപ്പുറം ചൈനയിലും കംബോഡിയയിലും ആഫ്രിക്കയിലുമൊക്കെ വേരുകളുള്ള വലിയ സംഘം. ചെറിയ കയ്യബദ്ധം മതി സമ്പാദിച്ചതെല്ലാം പോകും.
ഒന്നോർക്കുക, ഏതു നിമിഷവും തട്ടിപ്പിന്റെ ചൂണ്ടക്കൊളുത്ത് നിങ്ങളെ തേടിയും എത്താം. വിശ്വാസം എന്ന ഇര കോർത്താണ് അവർ ചൂണ്ട എറിയുന്നത്. അറിയാതെ കൊത്തിപ്പോയാൽ പിന്നെ, മടക്കമില്ല. ഈ വാർത്തകളും രണ്ടു ദിവസം കഴിയുമ്പോൾ മറവി വന്ന് ഡിലീറ്റ് ചെയ്തു കളയും. എന്നാൽ ഇരയായവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഓർത്തിട്ടുണ്ടോ? അവർ അനുഭവിക്കുന്ന വേദന, ഒറ്റപ്പെടൽ, കുറ്റബോധം. ഒപ്പം നിൽക്കുന്നവർ പോലും ഒറ്റപ്പെടുത്തും. പലരും ഭാഗ്യം കൊണ്ടു മാത്രമാണ് ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ടു പോവുന്നത്.
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത