ആലപ്പുഴയിലെ പേരുകേട്ട ജ്യോതിഷ പണ്ഡിതനായിരുന്നു കുന്നപ്പള്ളി കൃഷ്ണപിള്ള. സഹോദരി ഗൗരിക്കുട്ടിയമ്മയ്ക്കു പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്തയറിഞ്ഞ് എത്തിയ കൃഷ്ണ പിള്ള കുഞ്ഞിനെ കണ്ടപാടെ സഹോദരീ ഭർത്താവ് ശ്രീധരൻ നായരോടു പറഞ്ഞു. “ഈ കുഞ്ഞ് നാളെ ലോകമറിയുന്ന കലാകാരിയാകും. ' പ്രവചനം പോലെ തന്നെ കുട്ടി വളർന്ന് അറിയപ്പെടുന്ന നർത്തകിയായി നൃത്താധ്യാപികയായി.
ഏഴു ദശാബ്ദങ്ങൾ നൃത്തത്തിനായി മാറ്റിവച്ച മഹിളാമണി അയ്യായിരത്തിൽപരം കുട്ടികളിലേക്ക് നൃത്തകല പകർന്നു നൽകി. ഇന്നും ആലപ്പുഴ പഴവീടുള്ള വീടിനോടു ചേർന്ന ശ്രീകലാനിലയം ഡാൻസ് സ്കൂളിൽ നിന്ന് മഹിളാ മണിയുടെ കൈമണി ഒച്ച കേൾക്കാം. ഭരതനാട്യവും മോഹിനിയാട്ടവും നാടോടിനൃത്തവുമെല്ലാം പഠിക്കാൻ കുട്ടികൾ മഹിളാമണി ടീച്ചറെ തേടിയെത്തുന്നു. 73-ാം വയസ്സിലും മഹിളാമണി നൃത്തം ചെയ്യുന്നു, പഠിപ്പിക്കുന്നു.
പത്തനംതിട്ടയിലെ വെണ്ണിക്കുളത്തു ജനിച്ച മഹിളാമണി ഓർമ വച്ചപ്പോൾ മുതൽ അമ്മാവനൊപ്പം ആലപ്പുഴയിലെ വീട്ടിലായിരുന്നു. മഹിളാമണിയുടെ ഭാവി കലാരംഗത്താണെന്നു നിശ്ചയമുണ്ടായിരുന്ന കൃഷ്ണപിള്ള ആര്യ കലാനിലയം രാമുണ്ണിയെന്ന നൃത്താധ്യാപകനൊപ്പം കുട്ടിയെ ചേർത്തു. “ആലപ്പുഴയിലെ അനാഥമന്ദിരം സൂപ്രണ്ട് ആയ അമ്മാവൻ ഒരു ദിവസം തിരുവിതാംകൂർ സഹോദരി മാരിലെ (ലളിത- പത്മിനി രാഗിണി) ലളിത ചേച്ചിയെ കണ്ടുമുട്ടി. ലളിത ചേച്ചി രാമായണം ബാലെയിലേക്ക് കൊച്ചു കുട്ടികളെ തേടുന്ന സമയമായിരുന്നു. അവർ കാണാൻ വന്നതും ഡാൻസ് ചെയ്യിപ്പിച്ചതും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്.
പിന്നെയുള്ള രണ്ടു വർഷം അവർക്കൊപ്പമായിരുന്നു. സ്വന്തം മകളെപ്പോലെയാണ് അവർ എന്നെ നോക്കിയതും സ്നേഹിച്ചതും. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്നേയും ഒപ്പം കൂട്ടും. അങ്ങനെ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. പക്ഷേ, എട്ടു വയസ്സുള്ള ആ സമയത്ത് അമ്മയെയും അനിയനെയും പിരിഞ്ഞിരിക്കുന്നത് വലിയ സങ്കടമായിരുന്നു. പക്ഷേ, പതിയെ അതു മാറി. ബാലെക്കുള്ള പ്രാക്ടീസും യാത്രകളുമൊക്കെയായി തിരക്കായി.
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത