
ഒത്ത ഉയരം. ബലിഷ്ഠമായ ശരീരം. എസ്ഐ സെലക്ഷൻ ലഭിച്ച, ആ ചെറുപ്പക്കാരൻ ബൈക്കിൽ ഭാവിയിലേക്ക് മുന്നേറുകയായിരുന്നു. തൊട്ടുമുന്നിൽ കെഎസ്ആർടിസി ബസ് ഇഴഞ്ഞു നീങ്ങുന്നു. വൺവേയാണ്, ഓവർടേക്ക് ചെയ്യുന്നതിനു മറ്റു തടസ്സങ്ങളൊന്നുമില്ല. ബൈക്ക് ബസിന്റെ മറവിൽ നിന്നു വലത്തോട്ടു നീങ്ങി. അടുത്ത നിമിഷം എടുത്തെറിഞ്ഞ പോലെ ആ ചെ റുപ്പക്കാരൻ റോഡിലേക്ക് തെറിച്ചു വീണു.
വൺവേ ആണെന്ന് ശ്രദ്ധിക്കാതെ അമിത വേഗത്തിൽ എതിരേ നിന്നെത്തിയ ജീപ്പ്, ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് അഴിഞ്ഞു പോയി. ചലനമറ്റ് അവൻ റോഡിൽ കിടന്നു. ഒരു ദീപം അണഞ്ഞിരിക്കുന്നു എന്നു തന്നെ എല്ലാവരും കരുതി. ഇതാണ് ഗണേശ് കൈലാസ് എന്ന ഒറ്റപ്പാലംകാരന്റെ ജീവിതം മാറിമറിഞ്ഞ നിമിഷം.
പക്ഷേ, ആ അപകടത്തിൽ ജീവന്റെ ദീപം അണഞ്ഞില്ല. ജീവിതത്തിന് ചന്ദ്രപ്രഭയുള്ളാരു സഖി കുട്ടിനെത്തി. ഇതു ഗണേശ് കൈലാസിന്റെയും ശ്രീലേഖയുടെയും കഥ. ഇരുവരും ചേർന്നു സ്നേഹത്തിന്റെ പട്ടു പോൽ തിളങ്ങുന്ന ജീവിതം നെയ്ത കഥ.
പൊലീസുകാരന്റെ മകൻ
“ചെറുതിലേ സമർഥനായ, ആർട്സിലും സ്പോർട്സിലും താൽപര്യമുള്ള കുട്ടിയായിരുന്നു ഞാൻ. കാക്കിയണിഞ്ഞു പോകുന്ന എസ്ഐ ആയ അച്ഛനായിരുന്നു മാതൃക. അച്ഛനെപ്പോലെ പൊലീസുകാരനാകുക എന്നതായിരുന്നു സ്വപ്നം.
“ആരോഗ്യമുണ്ടല്ലോ. ഞാനെന്തിനു പേടിക്കണം, പണിയെടുത്തു ജീവിക്കാമല്ലോ എന്ന ഉറച്ച ചിന്തയായിരുന്നു നയിച്ചത്.
പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തു. പിജി ഒറ്റപ്പാലം എൻഎസ്എസ്കോളജിൽ എസ്ഐ സെലക്ഷൻ പരീക്ഷ എഴുതിയതിനൊപ്പം സ്വന്തം കാലിൽ നിൽക്കാനായി മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി സ്വീകരിച്ചു. കുറേക്കാലം എറണാകുളത്തും തൃശൂരും ജോലി ചെയ്തു.
തേടുകയാണിന്നും ആ മുഖം
“2006 മേയ് അഞ്ചിന് ഒറ്റപ്പാലത്തെ വീട്ടിൽ നിന്നു ജോലി സംബന്ധമായി ഡോക്ടറെ കാണാൻ പോകവേയാണ് പൂങ്കുന്നത്തു വച്ച് അപകടം സംഭവിക്കുന്നത്. അപകടം കണ്ട് ആളുകൾ പകച്ചു നിന്നപ്പോൾ എന്റെ പിന്നാലെ വന്ന മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർഥി എന്നെയെടുത്ത് 100 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷത്തിൽ പരുക്കൊന്നുമില്ലാത്തതു കൊണ്ട് ഐസിയുവിൽ കാണാനെത്തിയ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഐസിയുവിന്റെ കിളിവാതിലിലൂടെ അവർ കൈ ഉയർത്തി കാണിച്ചു.
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം