നിളാനദിയിൽ വെയിലു ചാഞ്ഞ ഒരു വൈകുന്നേരമാണു ഞങ്ങൾ പട്ടാമ്പിക്കടുത്തു പരുതൂർ ചെല്ലു എഴുത്തച്ഛൻ' അപ്പർ പ്രൈമറി സ്കൂളിൽ എത്തുന്നത്. കുറച്ചു കുട്ടികൾ അപ്പോഴും വീട്ടിൽ പോകാതെ നിൽക്കുന്നുണ്ട്. കലാപ്രവർത്തനങ്ങളിൽ സജീവമായ കുട്ടികളാണ് അവർ. ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്.
ഈ സ്കൂളിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1876 ൽ ജനിച്ച് 1962 ൽ അന്തരിച്ച ചെല്ലു എഴുത്തച്ഛൻ എന്ന ജ്ഞാനിയായ മനുഷ്യന്റെ ദീർഘദർശനമാണ് ഈ പള്ളിക്കൂടം. ഭാരതപ്പുഴയുടെ ഇരുകരകളിലുമായി നീണ്ടു നിവർന്നു കിടക്കുന്ന പരുതൂർ എന്ന കലാഗ്രാമത്തിൽ അക്ഷരം കൊണ്ടു വെളിച്ചം നിറയ്ക്കുകയായിരുന്നു ചെല്ലു എഴുത്തചൻ ഈ പള്ളിക്കൂടത്തിലൂടെ, അതിനു പ്രതിഫലമെന്നോണം ഈ സ്കൂളിന്റെ മുറ്റത്ത് അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പഴമയുടെ മനോഹാരിതയുണ്ട് ഇവിടെ. മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വൻമരങ്ങൾ.
പരുതൂർ സ്കൂളിന് ഈ ഓണത്തിന് ഇരട്ടിമധുരമാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കു തടവ് എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് ലഭിച്ചതിന്റെ സന്തോഷം. യുവജനോത്സവങ്ങളിൽ നല്ല വിജയം കൊയ്യുന്ന ഈ സ്കൂൾ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മാധ്യമപ്രതിനിധികൾ ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്നു. ബീന ടീച്ചറെ കാണാൻ വേണ്ടി മാത്രം.
ഭാരതപ്പുഴയുടെ സമീപപ്രദേശങ്ങളിലുള്ള അമച്വർ നാടകസംഘങ്ങളിലെ സജീവസാന്നിധ്യമാണ് ബീന ടീച്ചർ. കുട്ടികൾ പ്രതീക്ഷിച്ചു നിൽക്കുന്നത് മറ്റാരെയുമല്ല. ബീന ടീച്ചറെ തന്നെയാണ്. അവാർഡ് വിവരം പുറത്തു വന്നതിനുശേഷം തിരക്കോടു തിരക്കാണ്. ടീച്ചർ വന്നിട്ടുവേണം നാടകത്തിന്റെ റിഹേഴ്സൽ ആരംഭിക്കാൻ "നാട്ടിൽ ഒരു വായനശാലയുടെ അനുമോദന സമ്മേളനത്തിനു വേണ്ടി പോയതാണ്. 'വന്നപാടെ ടീച്ചർ പറഞ്ഞു. പിന്നെ, കാത്തുനിന്ന കുട്ടികൾക്ക് നാടകാവതരണത്തിന്റെ ബാലപാഠങ്ങൾ, അണിയറയിൽ പലതരം വാദ്യോപകരണ ങ്ങൾ സംഗീതമുതിർത്തു തുടങ്ങി. അവാർഡ് നേട്ടത്തിലുള്ള സന്തോഷം അറിയിക്കാൻ പലരും വിളിക്കുന്നുണ്ട്. സിനിമ അഭിനയത്തിനാണ് അവാർഡ് എങ്കിലും താനൊരു നാടകനടിയാണെന്ന് അറിയപ്പെടാനാണു ടീച്ചർക്കു ഇഷ്ടം.
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...