അച്ഛനും മക്കളും ഒന്നിച്ചിരുന്നാണ് ഈ അഭിമുഖം. ജഗദീഷിന്റെ മകൾ രമ്യയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ വച്ചാണു കൂടിക്കാഴ്ച സംസാരിക്കേണ്ടത് അടുത്ത കാലത്തു സിനിമാമേഖലയിലുണ്ടായ ഇടിമിന്നലുകളെക്കുറിച്ചാണ്. എങ്കിലും മക്കളായ രമ്യയും സൗമ്യയും ഒപ്പം ഇരിക്കട്ടെ എന്നു ജഗദീഷ് പറയുന്നു.
“സംസാരിക്കാൻ പോകുന്നതു വിവാദ വിഷയങ്ങളെ ക്കുറിച്ചാണ്. അതുകൊണ്ടു ഞാൻ പറയുന്നതിൽ ഒരു ശ്രദ്ധ വേണം കേട്ടോ...'' ചിരിച്ചു കൊണ്ട് ജഗദീഷ് മക്കളോടു പറഞ്ഞതിൽ കണക്കുകൾ കൃത്യമാക്കുന്ന കൊമേഴ്സ് അധ്യാപകന്റെ ജാഗ്രതയുണ്ട്.
ചില തുറന്നു പറച്ചിലുകൾ വിവാദങ്ങളായി മാറിയോ
സംഭവിച്ചത് ആദ്യം മുതൽക്കു പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മഴവിൽ മനോരമയ്ക്കൊപ്പമുള്ള അമ്മ ഷോയുടെ റിഹേഴ്സൽ ക്യാംപിലാണ് എല്ലാ താരങ്ങളും. പല അഭിപ്രായങ്ങളും ഉയർന്നു വന്നു. റിപ്പോർട്ടിനെ വിമർശിക്കണമെന്നു ചിലർ പറഞ്ഞു. നിശബ്ദമായിട്ടിരിക്കാം എന്നു മറ്റു ചിലർ.
പുറത്തു വിവാദങ്ങളുടെ വേലിയേറ്റം നടക്കുന്നു. അമ്മ മൗനത്തിൽ എന്നു വിമർശനമുണ്ടായി. ഞങ്ങൾ റിപ്പോർട്ട് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പഠിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്താം എന്ന പ്രതികരണം ആദ്യം നൽകണമെന്നു നിർദ്ദേശിച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും. ഇടയ്ക്കു പത്രസമ്മേളനം നടന്നാൽ അത് ഷോയെ തന്നെ ബാധിക്കുമെന്നും കരുതി.
അങ്ങനെ താരനിശ കഴിഞ്ഞതിന്റെ അടുത്ത ദിവസം സിദ്ദിഖ് കൊച്ചിയിൽ വച്ചു മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തീരുമാനിച്ചു. വൈസ്പ്രസിഡന്റായ ഞാൻ കൂടി അതിൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനപ്പോൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. അതുകൊണ്ട് അവിടെ നിന്നു സിദ്ദിഖിനൊപ്പം സംസാരിക്കാമെന്നാണ് ആലോചിച്ചത്. പക്ഷേ, സ്പീക്കർ ഫോണിലോ വിഡിയോ കോളിലോ സംസാരിച്ചാൽ അതു ശരിയാവില്ലെന്നു തോന്നി. അതുകൊണ്ടാണ് കൊച്ചിയിൽ സിദ്ദിഖ് സംസാരിച്ചു കഴിഞ്ഞാലുടൻ തിരുവനന്തപുരത്തു ഞാൻ മാധ്യമപ്രവർത്തകരെ കാണാം എന്നു തീരുമാനിച്ചത്.
Denne historien er fra September 14, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 14, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം