പാട്ടിന് ഒരു പൊൻതൂവൽ

റിപബ്ലിക് ദിനത്തിനു ദിവസങ്ങൾക്കു മുൻപ് ഡൽഹിയിൽ നിന്ന് അതിഗംഭീരമായൊരു ക്ഷണപത്രം തിരുവനന്തപുരം തിരുമലയിലുള്ള കൊച്ചുപാട്ടുകാരിയുടെ വീട് തേടി വന്നു. ദൂരദർശന്റെയും പോസ്റ്റ് ഓഫിസ് ജനറലിന്റെയും അകമ്പടിയോടെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയൊരുക്കുന്ന വിരുന്നിലേക്ക് അനന്യ ബിജേഷിനെ ക്ഷണിക്കാനാണ് അവരെത്തിയത്.
ഓട്ടിസം ബുദ്ധിമുട്ടിക്കുമ്പോഴും പാട്ടിന്റെ വഴിയിലൂടെ സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുത്തതിന് അനന്യയെ രാഷ്ട്രം ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതി സർവ ശ്രേഷ്ഠ് ദിവ്യാംഗ്ജൻ പുരസ്കാരം നൽകി ആദരിച്ചു.
ഈ പുരസ്കാരം നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അനന്യ പുരസ്കാര ലബ്ധിയുടെ പേരിൽ ലഭിക്കുന്ന മറ്റൊരു അംഗീകാരമായി രാഷ്ട്രപതിയുടെ വിരുന്നിലേക്കുള്ള ക്ഷണം.
തീരാസങ്കടത്തിൽ നിന്നു താരത്തിളക്കത്തിലേക്ക് “മോൾക്കു ലഭിച്ച പുരസ്കാരം ഞങ്ങൾക്കു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. “ഇനിയെന്തു ജീവിതം ' എന്ന ചോദ്യത്തിൽ നിന്നാണ് ഈ നേട്ടത്തിലേക്കു പതിയെ ഞങ്ങൾ നടന്നടുത്തത്. ഞങ്ങളെപ്പോലുള്ള ഓരോ രക്ഷാകർത്താക്കൾക്കും ഇത് ഊർജമാകും. കണ്ണു നിറഞ്ഞ് അനന്യയുടെ അച്ഛൻ ബിജേഷും അമ്മ അനുപമയും പറയുന്നു.
“ഞങ്ങളെപ്പോലുള്ള സ്പെഷൽ പേരന്റ്സ് പറഞ്ഞാണ് അവാർഡിന് അപേക്ഷിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള പുരസ്കാരം 18 തികഞ്ഞ വർഷത്തിൽ തന്നെ മോൾക്കു ലഭിച്ചു. 2022 ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം, 2023 ലെ ഉജ്വല ബാല്യം പുരസ്കാരം എന്നിവയും അനന്യ നേടി.
മോൾ ജനിക്കുമ്പോൾ മുംബൈയിൽ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു ഞാൻ കുഞ്ഞ് തീരെ സംസാരിക്കുമായിരുന്നില്ല. ചില കുട്ടികൾ സംസാരിക്കാൻ വൈകും എന്നു പലരും ആശ്വസിപ്പിച്ചു. മോൾക്ക് രണ്ടേകാൽ വയസ്സായപ്പോഴാണു മകൻ ആരോൺ ജനിക്കുന്നത്. അവന്റെ കളിചിരികൾ കണ്ടതോടെയാണു മോളുടെ വളർച്ചയിൽ അപാകതകളുണ്ടെന്നു മനസ്സിലാകുന്നത്. അതോടെ ഞങ്ങൾ വിഷാദത്തിലായി.
Dit verhaal komt uit de March 15, 2025 editie van Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de March 15, 2025 editie van Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

തിരുവമ്പാടി കണ്ണനാമുണ്ണി...
വിഷു കഴിഞ്ഞാൽ പൂരമായി. തിരുവമ്പാടി കണ്ണനെ കാണാൻ ഭക്തർ ഒഴുകിയെത്തുന്ന നാളുകളാണ് ഇനി

അന്നു തോന്നി ഇനി പാട്ടു വേണ്ട
50 വർഷം നീണ്ട പാട്ടു കാലത്തിനിടയിൽ ഒരിക്കൽ സുജാത പാട്ടിനെ മനസ്സിൽ നിന്നു പുറത്താക്കി

രുചിയാത്ര പിന്നിട്ട 50 വർഷം
വനിത കടന്നു വന്ന 50 രുചിവർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ

മിന്നലഴകേ...മിന്നുമഴകേ....
അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

സന്തോഷസാന്ദ്രം ഈ വിജയം
സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസവുമാണ് ഒരു സ്ത്രീക്ക് അത്യാവശ്യമെന്ന് അമ്മ പഠിപ്പിച്ച

ആ മുഖചിത്രം യാഥാർഥ്യമാകുന്നു
മത്സരിച്ച പേജന്റുകളിൽ നിന്നു ലഭിച്ച അനുഭവങ്ങൾ മുതൽക്കൂട്ടാക്കി ആരംഭിച്ച സംരംഭമാണ് സെറ്റ് ദ സ്റ്റേജ്

വൈഷ്ണവിയുടെ 'പൊൻമാൻ
പൊൻമാനിലൂടെ മലയാളത്തിനു കിട്ടിയ വൈഷ്ണവി കല്യാണി

തളരാതെ ചാലിച്ച നിറക്കൂട്ട്
പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ