ആദ്യനായിക പി.കെ. റോസിയെ ആട്ടി യോടിച്ച അതേ ഈ മണ്ണിൽ മലയാളികളെ ഉല്ലസിപ്പിച്ച് ചിരിപ്പിച്ച കരയിപ്പിച്ച എത്രയേറെ നായികാപരിവേഷങ്ങൾ മലയാള സിനിമ നൂറിനോട് അടുക്കുമ്പോൾ കടന്നുപോയിരിക്കുന്നു. ആദ്യകാലത്ത് നായകന്മാരോട് മല്ലിട്ട് സ്വന്തമായ ഐഡന്റിറ്റിയുണ്ടാക്കിയെടുത്തവരാണ് ഷീലയും അംബികയും രാഗിണിയും പത്മിനിയുമെല്ലാം മറ്റു ഇൻഡസ്ട്രികളിൽ നായകന്റെ നിഴലായി മാത്രം നായികമാർ ഒതുങ്ങുമ്പോൾ ഇവിടെ സ്വന്തമായ സ്പേസ് എപ്പോഴും അവർക്കുണ്ടായിരുന്നു. 1980 കളിൽ മലയാളത്തിന് മമ്മൂട്ടിയും മോഹൻലാലും എന്ന രണ്ട് സൂപ്പർ താരങ്ങളുടെ താരോദയം സംഭവിച്ചു. അവർക്കൊപ്പം അഭിനയമികവ് തീർക്കാനായി ഒരുകൂട്ടം നായികമാർ മലയാളസിനിമയുടെ ഓരം ചേർന്നു. എൺപതുകളിൽ നമ്മളെ വിസ്മയിപ്പിച്ച അതേ നായികമാർ തന്നെയാണ് ഇന്നുള്ള പ്രേക്ഷകരുടെയും പ്രിയപ്പെട്ട നായികമാർ എന്ന് ഓർക്കുമ്പോൾ തന്നെ അവർ ഇവിടെ ആടിത്തീർത്ത കഥാപാത്രങ്ങൾ എത്രത്തോളം ശക്തമെന്ന് ഊഹിക്കാവുന്നതാണല്ലോ...! രണ്ടായിരത്തിനുശേഷം എത്ര നായികമാരെ നമ്മൾ കണ്ടു. എന്തുകൊണ്ടായിരിക്കും അവരെല്ലാം ഒന്നോ രണ്ടോ സിനിമകൾക്കപ്പുറം ഇവിടെ നിലകൊള്ളാത്തത്. അഭിനയിച്ച അതേ പാറ്റേണിലുള്ള കഥാപാത്രങ്ങൾ മാത്രം അവരെ തേടിയെത്തുന്നത് എന്തുകൊണ്ടായിരിക്കാം. പലപ്പോഴും കഥാപാത്രങ്ങളിൽ നിന്ന് വിട്ട് അവരുടെ വ്യക്തിത്വം നമുക്ക് സ്ക്രീനിൽ കാണാൻ കഴിയുന്നു. സ്ത്രീ കഥാപാത്രങ്ങളെ എക്സ്പോസ് ചെയ്യാൻ കഴിയാത്ത തിരക്കഥകൾ വരാഞ്ഞിട്ടാണോ? എന്താണ് മലയാളസിനിമയിലെ നായികമാർക്ക് സംഭവിക്കുന്നത്?
This story is from the November 1-15, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 1-15, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
ഷെയ്ഡ് ഓഫ് ലൈഫ്
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.
എന്ന വിലൈ
\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.
കിഷ്കിന്ധാകാണ്ഡം
ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.