സുരക്ഷ നൽകും ക്യാമറക്കണ്ണുകൾ
Vanitha Veedu|July 2024
25,000 രൂപയുണ്ടോ...? എങ്കിൽ വീടിനു നൽകാം ഹൈടെക് സുരക്ഷ സിസിടിവി വയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ ഇതാ...
സുരക്ഷ നൽകും ക്യാമറക്കണ്ണുകൾ

മുകളിലൊരാൾ എല്ലാം കാണുന്നുണ്ട്...

സുരക്ഷയുടെ കാര്യത്തിലും ഈയൊരു വിശ്വാസം നൽകുന്ന ധൈര്യം ചില്ലറയല്ല. കള്ളന്മാരെയും കുറ്റവാളികളെയും കണ്ടുപിടിക്കാൻ മാത്രമല്ല, കുറ്റകൃത്യങ്ങൾ തടഞ്ഞ് സുരക്ഷ ഉറപ്പാക്കാനുള്ള മാർഗം കൂടിയാണ് സിസിടി വി ക്യാമറ. 24 മണിക്കൂറും ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കും എന്നതിനപ്പുറം അതിക്രമിച്ചു കടക്കൽ, മോഷണശ്രമം, തീപിടിത്തം തുടങ്ങിയവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ വരെ സിസിടിവിയിൽ എത്തിക്കഴിഞ്ഞു. ഏതെല്ലാം തരം സിസിടിവി ക്യാമറകളാണുള്ളത്, അവ എവിടെയെല്ലാമാണ് പിടിപ്പിക്കേണ്ടത്, പുതിയ സാങ്കേതികവിദ്യകൾ എന്തെല്ലാം സാധ്യതകളാണ് തുറന്നു തരുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ അറിഞ്ഞാലേ കുറഞ്ഞ ചെലവിൽ ഏറ്റവും ഫലപ്രദമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താനാകൂ. അതിന് മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ ഇതാ...

എന്താണ് സിസിടിവി?

ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ എന്നതിന്റെ ചുരുക്കെഴു ത്താണ് സിസിടിവി. ഒരു സ്ഥലമോ കെട്ടിടമോ ഒരുകൂട്ടം വീഡി യോ ക്യാമറകളുടെ നിരീക്ഷണപരിധിയിൽ ഉൾപ്പെടുത്തുന്ന സംവിധാനമാണിത്. വീഡിയോ ക്യാമറ, റെക്കോർഡർ, മോണി ട്ടർ, സ്റ്റോറേജ് യൂണിറ്റ് എന്നിവയാണ് സിസിടിവി സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങൾ.

എങ്ങിനെയാണ് സിസിടിവിയുടെ പ്രവർത്തനം?

സിസിടിവിക്കു പകരം "വീഡിയോ സർവലയൻസ്' എന്ന പേരിനാണ് ഇപ്പോൾ കൂടുതൽ പ്രചാരം. പ്രത്യേകതരം സെക്യൂരിറ്റി ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറയിൽ നിന്നുള്ള സിഗ്നലുകൾ ഡിജിറ്റൽ രൂപത്തിലാക്കി റെക്കോർഡറിലേക്ക് അയക്കും. റെക്കോർഡർ ഈ സിഗ്നലുകളെ വീഡിയോ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തും. മോണിട്ടർ, മൊബൈൽഫോൺ മുതലായവ വഴി ഈ ദൃശ്യങ്ങൾ കാണാനാകും. വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമാണ് സ്റ്റോറേജ് യൂണിറ്റ്, ഹാർഡ് ഡിസ്കിന്റെ ശേഷിയനുസരിച്ച് ഒരു മാസത്തെയോ ആറ് മാസത്തെയോ ദൃശ്യങ്ങൾ മുഴുവൻ ഇതിൽ സുക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പരിശോധിക്കുകയും ചെയ്യാം.

പുതിയതായി വയറിങ് ചെയ്യേണ്ടി വരുമോ?

കേബിൾ വഴി സിഗ്നൽ അയക്കുന്നതും വയർലെസ് രീതിയിൽ പ്രവർത്തിക്കുന്നതുമായ രണ്ടുതരം ക്യാമറകളുണ്ട്. കേബിൾ വഴി ബന്ധിപ്പിക്കാതെ തന്നെ റെക്കോർഡറിലേക്ക് എത്തിക്കാൻ കഴിവുള്ളവയാണ് വയർലെസ്ക്യാമറകൾ.

This story is from the July 2024 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 2024 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHA VEEDUView All
കളറാക്കാൻ ഫിറ്റോണിയ
Vanitha Veedu

കളറാക്കാൻ ഫിറ്റോണിയ

വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.

time-read
1 min  |
October 2024
Small Bathroom 40 Tips
Vanitha Veedu

Small Bathroom 40 Tips

ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

time-read
3 mins  |
October 2024
ചൂടുവെള്ളം സൂര്യനിൽ നിന്ന്
Vanitha Veedu

ചൂടുവെള്ളം സൂര്യനിൽ നിന്ന്

ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.

time-read
2 mins  |
October 2024
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
Vanitha Veedu

കിടക്ക ഒരുക്കേണ്ടതെങ്ങനെ?

ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.

time-read
1 min  |
October 2024
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
Vanitha Veedu

ചെറിയ ഫ്ലാറ്റിനെ വലുതാക്കാം

ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം

time-read
1 min  |
October 2024
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
Vanitha Veedu

വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!

അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ

time-read
2 mins  |
October 2024
ബജറ്റിലൊതുങ്ങി പുതുക്കാം
Vanitha Veedu

ബജറ്റിലൊതുങ്ങി പുതുക്കാം

150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.

time-read
1 min  |
October 2024
പൊളിക്കേണ്ട; പുതുക്കാം
Vanitha Veedu

പൊളിക്കേണ്ട; പുതുക്കാം

വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ

time-read
1 min  |
October 2024
MySweet "Home
Vanitha Veedu

MySweet "Home

കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു

time-read
2 mins  |
October 2024
മടങ്ങിവന്ന മേട
Vanitha Veedu

മടങ്ങിവന്ന മേട

ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി

time-read
3 mins  |
September 2024