കുരുക്കാവരുത് കൗമാര പ്രണയം

എതിർലിംഗത്തിൽപ്പെട്ടവരോട് തോന്നുന്ന ആകർഷണം ഒട്ടുമിക്ക ജീവജാലങ്ങളിലും കണ്ടുവരുന്ന അടിസ്ഥാന വികാരമാണ്. വംശവർധന അടിസ്ഥാനമാക്കി പ്രകൃതിതന്നെ എല്ലാവരിലും സന്നിവേശിപ്പിച്ച ഒന്നാണത്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ ഒരു വ്യക്തി തന്റെ കൗമാരപ്രായത്തിലാണ് എതിർലിംഗക്കാരാൽ ആകർഷിക്കപ്പെടുന്നത്. തികച്ചും സ്വാഭാവികമായ ഈ വികാരത്തെയാണ് പൊതുവിൽ പ്രണയം' എന്ന് വിശേഷിപ്പിക്കുന്നത്.
കൗമാരപ്രായം തുടങ്ങുന്നതോടെ ശരീരത്തിൽ പ്രവർത്തനസജ്ജമാകുന്ന ഹോർമോണുകളാണ് പ്രണയമെന്ന വികാരത്തിന്റെ അടിസ്ഥാന കാരണം. സൗഹൃദങ്ങൾ ദൗർബല്യമാവുകയും സുഹൃത്തുക്കളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന പ്രായം കൂടിയാണിത്. അതേസമയം ഒരു വ്യക്തിക്ക് എതിർലിംഗത്തിൽപ്പെട്ട എല്ലാവരോടും ഇത്തരം വികാരം തോന്നണമെന്നില്ല. എന്നാൽ, ആർക്കും ആരോടു വേണമെങ്കിലും തോന്നുകയും ചെയ്യാം. 'പ്രണയത്തിന് കണ്ണില്ല' എന്നു പറയുന്നത് അതുകൊണ്ടാണ്.
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല അത്. കൗമാരക്കാർക്കിടയിലെ പ്രണയങ്ങളെല്ലാം അത്തരത്തിലുള്ളതാണോ? അത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം.
എല്ലാം പ്രണയമാണോ?
കൗമാരക്കാർക്കിടയിലെ ഇത്ത രം ബന്ധങ്ങളെ യഥാർഥ പ്ര ണയം എന്ന് വിശേഷിപ്പിക്കാനാവില്ല. ഒരുതരം താൽക്കാലിക 'ഭ്രമം' (fascination) മാത്രമാണിത്. ഇത്തരം ബന്ധങ്ങളിൽ അപൂർവം ചിലത് ഒഴികെ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും. കാഴ്ചയിൽ മാത്രം മോഹിതരായി തുടങ്ങുന്ന കൗമാരപ്രണയങ്ങളിൽ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും ബന്ധങ്ങൾ തകരുകയും ചെയ്യുകയാണ് പതിവ്.
ബന്ധങ്ങളിൽ മടുപ്പ്, തമ്മിൽ കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരം നഷ്ടമാകൽ, പ്രണയത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ മറ്റ് അടുത്ത സൗഹൃദങ്ങൾ, ക്രമേണ തിരിച്ചറിയപ്പെടുന്ന വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങി ഏതെങ്കിലും ഒരു വിഷയത്തെ തുടർന്നുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരിക്കും പലപ്പോഴും പ്രണയങ്ങൾ തകരുന്നത്. ഇതിനെ പൊതുവിൽ അപക്വമായ പ്രണയബന്ധങ്ങൾ (immature romantic relationship) എന്ന് വിളിക്കുന്നു.
'തേപ്പു'കൾ കൂടാൻ കാരണം
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...