വല്യത്താൻ സാറിന്റെ മകൾ ഡോക്ടർ മന്നയുടെ സന്ദേശം വായിച്ചു ഞാൻ വിയർത്തു.
അച്ഛന്റെ രോഗാവസ്ഥയിൽ ഒരു മാറ്റം കാണുന്നു. അഥവാ യാത്ര ആകണം എന്നുണ്ടെങ്കിൽ പോലും ഇനി ചികിത്സയൊന്നും വേണ്ട. അത് സന്തോഷത്തോടും സമാധാനത്തോടും കൂടി വേണം എന്നാണ് അച്ഛന്റെ തീരുമാനം. ഞങ്ങൾ ആ തീരുമാനത്തിനെ മാനിക്കുന്നു.
ഞാൻ ഡോക്ടർ മന്നയെ വിളിച്ചു.
“ഒന്ന് വന്നു കാണുന്നതിനെക്കുറിച്ച്...
"അച്ഛന് ഇരുന്ന സംസാരിക്കാൻ പ്രയാസമുണ്ട്. ഫോൺ ചെയ്താൽ മതി. അച്ഛന് സന്തോഷമാകും.
അച്ഛന്റെ മോൾ തന്നെ. ആരെയും ഒന്നിനും ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി സാറിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എല്ലാം വിളിച്ചറിയിക്കും. അഭിപ്രായം ചോദിക്കും. സാർ ഒന്ന് വിളിച്ചാൽ ഓടിയെത്തുന്ന എന്നെക്കാളും പ്രഗത്ഭന്മാരായ പലരും ഉണ്ടായിട്ടും എന്നെ തീരുമാനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത് ഒരു വലിയ അംഗീകാരമായി കാണുന്നു.
സാറിന്റെ എല്ലാ ബന്ധങ്ങളും അങ്ങനെയാണ്. കൃഷ്ണനും ഗോപികമാരും പോലെ. ആരോട് ചോദിച്ചാലും ഇത് തന്നെ ആയിരിക്കും ഉത്തരം. സാറിന് എന്നോട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു എന്നായിരിക്കും എല്ലാവരും പറയുക. ഇത് സാറിന്റെ ഒരു സിദ്ധി ആയിരുന്നു. എല്ലാവരുടെയും സ് നേഹത്തിനെയും കഴിവിനെയും അദ്ദേഹം ബഹുമാനിച്ചിരുന്നു. ഒരു കത്ത് അല്ലെങ്കിൽ ലേഖനം അതുമല്ലെങ്കിൽ ഒരാശയം സാറിനെ നമ്മൾ എഴുതി അറിയിച്ചാൽ സാർ ഒരിക്കലും അത് തള്ളി കളയുകയില്ല. അതുവായിച്ചു പഠിച്ച ശേഷം വിശദമായി മറുപടി എഴുതും. ആകാശത്തിനെ കുറിച്ചുള്ള എന്റെ ആശയങ്ങൾ ഞാൻ പങ്കു വെച്ചപ്പോൾ സാർ അതെങ്ങിനെ മുൻപോട്ടു കൊണ്ടുപോകണം, എന്തൊക്കെ തടസ്സങ്ങൾ നേരിടാം എന്നൊക്കെ കാണിച്ചു വിശദമായ മറുപടി തന്നു. എന്ന് മാത്രമല്ല അതുമായി ബന്ധമുള്ള സാറിന്റെ പുസ്തകത്തിലെ അദ്ധ്യായം അയച്ചു തരികയും ചെയ്തു. ഇതെന്നോട് മാത്രമുള്ള സമീപനം അല്ല. സഹായം ആര് ചോദിച്ചാലും തന്നാൽ കഴിയുന്നത് സാർ ചെയ്തു കൊടുക്കും. ആരെങ്കിലും സാറിന് ഒരുപകാരം ചെയ്താൽ ഒന്നുകിൽ പ്രത്യുപകാരം അല്ലെങ്കിൽ മനസ്സുനിറഞ്ഞ നന്ദി -അതായിരുന്നു സാറിന്റെ രീതി.
ഞാൻ സാറിനെ ഫോണിൽ വിളിച്ചു. എന്ത് പറയണമെന്നോ എങ്ങനെ തുടങ്ങണമെന്നോ നിശ്ചയമില്ലായിരുന്നു.
This story is from the July 29, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 29, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)
സമന്വയങ്ങളുടെ ആചാര്യൻ
ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്
കല്പതരു
ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.
നിതീഷ് - നായിഡു ബജറ്റോ?
ഡൽഹി ഡയറി
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര