![കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..? കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?](https://cdn.magzter.com/1346908812/1682745949/articles/0jUd1PyT41683538559219/1683538874885.jpg)
കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ സർവ്വസൈന്യാധിപനായ അമിത്ഷായുടെ നേരിട്ടുള്ള ഇടപെടലുകളും പരീക്ഷണങ്ങളുമാണ് കർണാടകത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് ഉദ്വേഗജനകമാക്കി മാറ്റുന്നത്. വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ അടിത്തറ ശക്തിപ്പെടുത്തി പാർട്ടിയെ അധികാരത്തിലെത്തിച്ച് മുതിർന്ന നേതാവ് യെദിയൂരപ്പയുടെ നിയന്ത്രണത്തിലായിരുന്നു അടുത്തകാലം വരെ കർണാടകത്തിലെ ബിജെപി. അതുമാറ്റി പാർട്ടിയെ പൂർണ്ണമായും ദേശീയ നേതൃത്വത്തിന്റെ, തെളിച്ചുപറഞ്ഞാൽ പ്രധാനമന്ത്രിയുടെയും തന്റെയും വരുതിയിൽ കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കം അമിത്ഷാ ആരംഭിച്ചത് രണ്ടുവർഷം മുമ്പാണ് പ്രായപരിധിയുടെ കാരണം പറഞ്ഞു പരോക്ഷസമ്മർദ്ദത്തിലൂടെ യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടായിരുന്നു തുടക്കം. അകംനൊന്ത യെദിയൂരപ്പ കടുത്ത തീരുമാനമെടുക്കാതെ നോക്കാൻ പ്രധാനമന്ത്രിയുടെ സേവനം അമിത്ഷാ ഉപയോഗപ്പെടുത്തുകയും ചെയ്തു.
പാർട്ടിയുടെ സംസ്ഥാനഘടകത്തെ അടിമുടി അഴിച്ചുപണിയാനും പുതിയൊരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനുമുള്ള കർമ്മപദ്ധതിയാണ് അമിത് ഷാ ആവിഷ്കരിച്ചത്. നിയമസഭാതെരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കൾക്കുൾപ്പെടെ സീറ്റു നിഷേധിക്കുമ്പോൾ വ്യാപകമായ പൊട്ടിത്തെറി ഉണ്ടാകുമെന്നും, ചില നേതാക്കൾ പാർട്ടി വിട്ടുപോകുമെന്നും അമിത്ഷായ്ക്ക് അറിയാമായിരുന്നു. പ്രധാനമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ശുദ്ധികലശം. എന്നാൽ നേതൃത്വം ഉദ്ദേശിച്ചതിനെക്കാൾ വലിയ കൊഴിഞ്ഞുപോക്കാണുണ്ടായത്. മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ പതിനേഴ് പ്രമുഖ നേതാക്കളാണ് പാർട്ടിവിട്ടത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ജഗദീഷ് പെട്ടാറെപ്പോലുള്ള നേതാക്കൾ കേവലമൊരു സീറ്റിനുവേണ്ടി ബിജെപി വിട്ട് കോൺഗ്രസ്സിലും ജെഡിഎസിലും ചേർന്നത് രാഷ്ട്രീയനിരീക്ഷകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ശുദ്ധികലശത്തിന്റെ സൂത്രധാരൻ അമിത്ഷായാണെങ്കിലും തനിക്ക് സീറ്റു കിട്ടാതിരിക്കാൻ ചരടുവലിച്ചത് ബി എൽ സന്തോഷാണെന്നാണ് ഷെട്ടാർ ആരോപിച്ചത്. ആർ എസ് എസിൽ നിന്നും ബിജെപിയിലെത്തി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കർണാടക ക്കാരനായ നേതാവാണ് ബി എൽ സന്തോഷ്. ആ ആരോപണം സന്തോഷ് നിഷേധിച്ചിരുന്നു.
This story is from the May 1-15, 2023 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 1-15, 2023 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു! വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!](https://reseuro.magzter.com/100x125/articles/1344/1895731/KDIGJyLoD1732705074315/1732706710305.jpg)
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
![ട്രംപ് ചെറിയ മീനല്ല ട്രംപ് ചെറിയ മീനല്ല](https://reseuro.magzter.com/100x125/articles/1344/1895731/pQdRSGTl-1732703937635/1732705028856.jpg)
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
![ചൈനീസ് ഭരണകൂടവും അഴിമതിയും ചൈനീസ് ഭരണകൂടവും അഴിമതിയും](https://reseuro.magzter.com/100x125/articles/1344/1895731/mbKR876JY1732703531434/1732703901296.jpg)
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
![ലോകം ഉറങ്ങിയപ്പോൾ... ലോകം ഉറങ്ങിയപ്പോൾ...](https://reseuro.magzter.com/100x125/articles/1344/1895731/tRN5dwbmX1732703369442/1732703517779.jpg)
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
![ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ](https://reseuro.magzter.com/100x125/articles/1344/1667111/ZNzmr5ksD1713692701819/1713694016097.jpg)
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
!['ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ 'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ](https://reseuro.magzter.com/100x125/articles/1344/1667111/WAlBdIF8y1713686765630/1713692226597.jpg)
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
![ആരാണ് മുഖ്യശത്രു? ആരാണ് മുഖ്യശത്രു?](https://reseuro.magzter.com/100x125/articles/1344/1667111/6jH7UQ8d61713686056095/1713686705440.jpg)
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
![താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ](https://reseuro.magzter.com/100x125/articles/1344/1323478/DzOtZQE5B1685860932437/1685862108820.jpg)
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
![പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും](https://reseuro.magzter.com/100x125/articles/1344/1323478/tI6D6lUwA1685859625461/1685860565190.jpg)
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
![സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ? സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?](https://reseuro.magzter.com/100x125/articles/1344/1323478/as1Kw4f0j1685858947557/1685859512022.jpg)
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.