ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
കുന്നോളം സ്നേഹം
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ആണ് വിവേകിന്റെ സ്വന്തം നാട്. എഴുത്തിന്റെ ദേവിയായ മൃദംഗശൈലേശ്വരിയുടെ ദേശം. പഴശ്ശി രാജാവിന്റെ ആരാധ്യദേവത. കഥകളി യുടെ കീർത്തികേട്ട വന്ദനശ്ലോകവും ഇവിടുത്തേതാണ്.
മുഴക്കുന്ന് ഗ്രാമീണ വായനശാലയാണ് ജീവിതത്തിന്റെ അടിത്തറ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവിടുത്തെ പുസ്തകങ്ങളും സൗഹൃദങ്ങളും എന്നെ പരുവപ്പെടു ത്തുന്നതിൽ നിർണ്ണായക പങ്ക് വഹി ച്ചിട്ടുണ്ട്. ആ വായനശാലയുടെ മണം ഇപ്പോഴും എന്നിലുണ്ട്. കൊച്ചി യിലെ കുമ്പളത്തുള്ള വില്വാദ്രിയിലിരുന്ന് വിവേക് ഓർമ്മകളുടെ പുസ്തക ത്താളുകൾ മറിച്ചുതുടങ്ങി.
തങ്ങൾക്ക് സ്വന്തം നാടിന്റെ പിന്തുണ കിട്ടാറില്ലെന്ന് പല കലാകാരന്മാരും പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ അനുഭവം നേരെ മറിച്ചാണ്. മുഴക്കുന്ന് എന്നെ സംബന്ധിച്ച് കേവലം ഒരു നാടിന്റെ പേരല്ല. നാടാണ് എല്ലാം.
മുഴക്കുന്നിലെ വീടിന്റെ പേര് മലയാളം എന്നാണ്. അമ്മ സരസ്വതി അച്ഛൻ സുബ്രഹ്മണ്യൻ. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് പതിനഞ്ച് വർഷമായി. ഏക സഹോദരൻ വികാസ് നാരായണനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. അനിയനെങ്കിലും അവൻ എന്റെ വഴികാട്ടി കൂടിയായിരുന്നു. അഞ്ചുവർഷം മുൻപ് അപ്രതീക്ഷിത മായി എത്തിയ ഹൃദയാഘാതം അവനെ കൊണ്ടുപോയി. അമ്മയ്ക്ക് രണ്ട് സഹോദരങ്ങൾ, കൃഷ്ണനും ഗോവിന്ദനും. അമ്മയും സഹോദരങ്ങളും ഒരു കടലാസ് കഷണം കിട്ടിയാൽ പോലും വായിക്കും. കൃഷ്ണമ്മാവന്റെ വലിയ പുസ്തകശേഖരം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അമ്മയുടെയും സഹോദരങ്ങളുടെയും പുസ്തകപ്രേമം ഞാൻ എപ്പോഴും അത്ഭുതത്തോടെയാണ് കാണാറുള്ളത്.
അച്ഛന്റെ മണമുള്ള ഓണം
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. സഞ്ചി നിറയെ ഓണക്കോടികളുമായി വരുന്ന അനാണ് എന്റെ മഹാബലിയും ഓണവുമെല്ലാം. ഒരു ഓണ അവധിക്ക് അമ്മാവൻ സമ്മാനിച്ച റേഡിയോ, അച്ഛൻ വാങ്ങി വന്ന പാനാസോണിക്കിന്റെ ടേപ്പ് റെക്കോർഡർ, എന്റെ ജീവിതത്തിൽ ഓണം നിറച്ച രണ്ട് സമ്മാനങ്ങളാണ്.
വാർത്തയുടെ ഇടവേളയിലെ പാട്ടുജീവിതം
This story is from the September 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും