
താരങ്ങളിൽ പലരും ഇൻസ്റ്റഗ്രാം പേജിലൂടെ തങ്ങളുടെ സൗന്ദര്യരഹസ്യം പരസ്യമാക്കാറുണ്ട്. നാടൻ കൂട്ടുകൾ ഉപയോഗിച്ചുള്ള ഹോം മെയ്ഡ് ഫേഷ്യലിനോടാണു താരസുന്ദരിമാർക്ക് പ്രിയം. ചർമത്തിനു കിട്ടുന്ന തിളക്കവും ഭംഗിയും കൂടുതൽ നാൾ നിലനിൽക്കുമെന്നതാണ് നാടൻ കൂട്ടുകളോടുള്ള ഇഷ്ടത്തിന് കാരണം. പാർശ്വഫലങ്ങളെ പേടിക്കുകയും വേണ്ട.
വീട്ടുകാര്യങ്ങളും ജോലിയുടെ തിരക്കും കാരണം നാടൻ കൂട്ടുകൾ തയാറാക്കാൻ സമയം കിട്ടണമെന്നില്ല. അവധി ദിവസങ്ങളിൽ അൽപനേരം ചെലവഴിച്ചാൽ അഴക് പകരും കൂട്ടുകൾ ഒരുക്കി ഫ്രിജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. എത്ര തിരക്കുള്ള സമയത്തും ഒപ്പമുണ്ടാകും അഴക് തിളങ്ങുന്ന ചർമവും മുടിയും
അഞ്ചു മിനിറ്റിൽ തിളങ്ങും ചർമം
രാവിലെ തിരക്കിട്ടോടുന്നതിനിടയിൽ വെള്ളരി ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്താൽ മതി, അഞ്ചു മിനിറ്റ് കഴിയുമ്പോൾ കാണാം വെള്ളരി മാജിക്. ഇതിനു വേണ്ടി ഒരു വെള്ളരിയുടെ പകുതി മിക്സിയിൽ അടിച്ചെടുത്ത് ഐസ് ട്രേയിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക. പ്രകൃതിദത്തമായ പച്ചക്കറികളും പഴങ്ങളുമെല്ലാം ഇങ്ങനെ ഐസ് ക്യൂബാക്കാം. ഒരു മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
ചെറുപ്പം നിലനിർത്തും മാജിക് ഐസ് ക്യൂബ്
ഒരു ചെറിയ സ്പൂൺ വീതം മുൾട്ടാണിമിട്ടി, ചെറുപയർ പൊടി, പാൽപ്പൊടി ഇവ മിശ്രിതമാക്കുക. ഈ കൂട്ടിൽ ഒരു ചെറിയ സ്പൂൺ വീതം ഓറഞ്ചു നീര്, തക്കാളി നീര് ഇവ ചേർക്കുക. ഇത് ഐസ് ട്രേയിലാക്കി ഫ്രീസറിൽ വയ്ക്കുക. ഈ ഐസ് ക്യൂബ് കൊണ്ടു മുഖം മസാജ് ചെയ്തതിനു ശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകാം.
കറുത്ത പാടുകൾ അകറ്റും ഐസ് ക്യൂബ്
ഒരു തക്കാളി കഴുകി വൃത്തിയാക്കി മുറിച്ച് അൽപം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്കു രണ്ടു ചെറിയ സ്പൂൺ തേൻ, ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീര്, റോസ് വാട്ടർ ഇവ ചേർത്തു നന്നായി ഇളക്കി ഐസ് ട്രേയിൽ ഒഴിച്ച ശേഷം ഫ്രീസറിൽ വയ്ക്കുക.
ഈ ഐസ് ക്യൂബ് ഉപയോഗിച്ചു മുഖം മസാജ് ചെയ്യുന്നതു കറുത്ത പാടുകൾ അകറ്റും. തക്കാളി അരച്ച് ജ്യൂസ് മാത്രമായി ട്രേയിലൊഴിച്ചു തയാറാക്കിയ ഐസ് ക്യൂബ് ചർമത്തിനു തിളക്കമേകും.
ആന്റി ഏജിങ് ക്രീം
Diese Geschichte stammt aus der December 10, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 10, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം