വാനമേ കാണുക
Vanitha|January 20, 2024
പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹമായ വിസാറ്റിന്റെ വിജയശിൽപി ഡോ. ലിസി
ചൈത്രാലക്ഷ്മി
വാനമേ കാണുക

ഒരു സ്വപ്നം കയ്യെത്തിപ്പിടിക്കാൻ എത്ര ദൂരം വരെ പോകും നിങ്ങൾ? അങ്ങനെ ചോദിച്ചാൽ ആകാശത്തിനുമപ്പുറം' എന്നു പറയും വീസാറ്റ് ടീമിലെ പെൺ പുലികൾ. കഴിഞ്ഞ ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച പിഎസ്എൽ വി സി-58 നൊപ്പം വീസാറ്റ് എന്ന ഉപഗ്രഹവും ബഹിരാകാശപഥത്തിലെത്തി.

പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ് സാറ്റലൈറ്റുമാണിത്. തിരുവനന്തപുരം എൽബിഎസ് വനിതാ എൻജിനീയറിങ് കോളജ് വിദ്യാർഥികളും അധ്യാപകരുമടങ്ങിയ ടീമാണ് ഈ വിജയനേട്ടത്തിനു പിന്നിൽ.

അഞ്ചു വർഷം. നാലു ബാച്ച്. നൂറ്റിയൻപതോളം വിദ്യാർഥികൾ. ഒരൊറ്റ സ്വപ്നം. വീ സാറ്റിന്റെ വിജയകഥ വിദ്യാർഥികളുടെയും അവരെ നയിച്ച ഇലക്ട്രോണിക്സ് വിഭാഗം അധ്യാപികയും വീസാറ്റ് പ്രിൻസിപ്പൽ ഇൻവെസിഗേറ്ററുമായ ഡോ.ലിസി ഏബ്രഹാമിന്റെയും നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയാണ്.

പോരാട്ടത്തിന്റെ കഥ

2008 ലാണ് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ അധ്യാപികയാകുന്നത്. 2016 ൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു വേണ്ടി അയർലൻഡിലേക്കു പോയി. തിരിച്ചെത്തിയ ശേഷം 2018 ലാണു കോളജിലെ സ്പേസ് ക്ലബിന്റെ ചാർജ് ഏറ്റെടുത്തത്.

വലിയ സ്വപ്നവുമായാണു കുട്ടികൾ സ്പേസ് ക്ലബ് തുടങ്ങിയത്. ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുക. യാഥാർഥ്യമായാൽ ഇന്ത്യയിൽ തന്നെ ആദ്യമായി വനിതകൾ നിർമിച്ച സാറ്റലൈറ്റാകും അത്. അതും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരേ ഒരു വനിതാ എൻജിനീയറിങ് കോളജ്. അവർക്കൊപ്പം ഞാനും ചേർന്നു.

ഉപഗ്രഹം നിർമിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. സാധാരണ പ്രോജക്ടുകളെപ്പോലെയല്ല, അതീവരഹസ്യ സ്വഭാവമുള്ളതിനാൽ ഇത്തരം വിവരങ്ങൾ ഇന്റർനെറ്റിൽ ലഭിക്കില്ല.

സ്വപ്നത്തിനു വീസാറ്റ് (വിമൻ എൻജിനീയേഡ് സാറ്റലൈറ്റ്) എന്ന പേരു നൽകിയപ്പോഴേക്കും ആ ടീമിലെ അവസാന വർഷ ബാച്ച് പാസ്സ് ഔട്ട് ആയി പോയി. രണ്ടാം വർഷ ബാച്ചിനെക്കൂടി ചേർത്തു ടീം പുതുക്കി.

This story is from the January 20, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 20, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ഇതെല്ലാം നല്ലതാണോ?
Vanitha

ഇതെല്ലാം നല്ലതാണോ?

സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം

time-read
3 mins  |
September 28, 2024
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
Vanitha

കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട

എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം

time-read
1 min  |
September 28, 2024
ഈ ടീച്ചർ വേറെ ലെവൽ
Vanitha

ഈ ടീച്ചർ വേറെ ലെവൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ

time-read
3 mins  |
September 28, 2024
നാരായണപിള്ളയുടെ കാർ തെറപി
Vanitha

നാരായണപിള്ളയുടെ കാർ തെറപി

ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം

time-read
3 mins  |
September 28, 2024
എൻജിനീയേഴ്സിനു അവസരമുണ്ടോ?
Vanitha

എൻജിനീയേഴ്സിനു അവസരമുണ്ടോ?

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി

time-read
1 min  |
September 28, 2024
വയറു വേദന അവഗണിക്കരുത്
Vanitha

വയറു വേദന അവഗണിക്കരുത്

കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം

time-read
1 min  |
September 28, 2024
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
Vanitha

എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം

സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം

time-read
1 min  |
September 28, 2024
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
Vanitha

ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
September 28, 2024
നോവല്ലേ കുഞ്ഞിളം ഹൃദയം
Vanitha

നോവല്ലേ കുഞ്ഞിളം ഹൃദയം

നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്

time-read
3 mins  |
September 28, 2024
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
Vanitha

മാസെ നവ് ചിന്നു ചാന്ദ്നി ആഹെ

മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ

time-read
3 mins  |
September 28, 2024