
ഒരു സ്വപ്നം കയ്യെത്തിപ്പിടിക്കാൻ എത്ര ദൂരം വരെ പോകും നിങ്ങൾ? അങ്ങനെ ചോദിച്ചാൽ ആകാശത്തിനുമപ്പുറം' എന്നു പറയും വീസാറ്റ് ടീമിലെ പെൺ പുലികൾ. കഴിഞ്ഞ ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച പിഎസ്എൽ വി സി-58 നൊപ്പം വീസാറ്റ് എന്ന ഉപഗ്രഹവും ബഹിരാകാശപഥത്തിലെത്തി.
പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ് സാറ്റലൈറ്റുമാണിത്. തിരുവനന്തപുരം എൽബിഎസ് വനിതാ എൻജിനീയറിങ് കോളജ് വിദ്യാർഥികളും അധ്യാപകരുമടങ്ങിയ ടീമാണ് ഈ വിജയനേട്ടത്തിനു പിന്നിൽ.
അഞ്ചു വർഷം. നാലു ബാച്ച്. നൂറ്റിയൻപതോളം വിദ്യാർഥികൾ. ഒരൊറ്റ സ്വപ്നം. വീ സാറ്റിന്റെ വിജയകഥ വിദ്യാർഥികളുടെയും അവരെ നയിച്ച ഇലക്ട്രോണിക്സ് വിഭാഗം അധ്യാപികയും വീസാറ്റ് പ്രിൻസിപ്പൽ ഇൻവെസിഗേറ്ററുമായ ഡോ.ലിസി ഏബ്രഹാമിന്റെയും നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയാണ്.
പോരാട്ടത്തിന്റെ കഥ
2008 ലാണ് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ അധ്യാപികയാകുന്നത്. 2016 ൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു വേണ്ടി അയർലൻഡിലേക്കു പോയി. തിരിച്ചെത്തിയ ശേഷം 2018 ലാണു കോളജിലെ സ്പേസ് ക്ലബിന്റെ ചാർജ് ഏറ്റെടുത്തത്.
വലിയ സ്വപ്നവുമായാണു കുട്ടികൾ സ്പേസ് ക്ലബ് തുടങ്ങിയത്. ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുക. യാഥാർഥ്യമായാൽ ഇന്ത്യയിൽ തന്നെ ആദ്യമായി വനിതകൾ നിർമിച്ച സാറ്റലൈറ്റാകും അത്. അതും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരേ ഒരു വനിതാ എൻജിനീയറിങ് കോളജ്. അവർക്കൊപ്പം ഞാനും ചേർന്നു.
ഉപഗ്രഹം നിർമിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. സാധാരണ പ്രോജക്ടുകളെപ്പോലെയല്ല, അതീവരഹസ്യ സ്വഭാവമുള്ളതിനാൽ ഇത്തരം വിവരങ്ങൾ ഇന്റർനെറ്റിൽ ലഭിക്കില്ല.
സ്വപ്നത്തിനു വീസാറ്റ് (വിമൻ എൻജിനീയേഡ് സാറ്റലൈറ്റ്) എന്ന പേരു നൽകിയപ്പോഴേക്കും ആ ടീമിലെ അവസാന വർഷ ബാച്ച് പാസ്സ് ഔട്ട് ആയി പോയി. രണ്ടാം വർഷ ബാച്ചിനെക്കൂടി ചേർത്തു ടീം പുതുക്കി.
Esta historia es de la edición January 20, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 20, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം