
നിറയെ വർത്തമാനം പറയുമെങ്കിലും വളരെ മൃദുവായി ഒരു രഹസ്യം പറയുന്നതു പോലെയാണ് അനന്യ സംസാരിക്കുക. ആരെയും ഒരു വാക്കുകൊണ്ടു പോലും നോവിക്കരുത് എന്ന മട്ടിൽ ജീവിതത്തിലെ ട്വിസ്റ്റുകളുടെ കാലത്തും അനന്യ ഇതേ ഭാവം നിലനിർത്തി.
പക്ഷേ, സിനിമയിൽ അനന്യ ഈ പരിധിയൊക്കെ വിടും. അപ്പൻ ചത്താലും ഇല്ലെങ്കിലും ഞാൻ വീട്ടി പോകും' എന്നു തറപ്പിച്ചു പറയുന്ന പെണ്ണായി അപ്പനിലൂടെ ശക്തമായി തിരികെയെത്തിയ അനന്യ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.
സിനിമാഭിനയം നിർത്തുകയാണ് എന്നു പറഞ്ഞില്ലെങ്കിലും ഇടക്കാലത്ത് അനന്യയെ കണ്ടിരുന്നില്ല ? 2017 ൽ "ടിയാൻ' ചെയ്തതിനു ശേഷമാണ് രണ്ടു മൂന്നു വർഷത്തെ ഗ്യാപ് വരുന്നത്. അതിനു ശേഷം. 20-21 ലാണ് മലയാളത്തിലേക്കുള്ള തിരിച്ചു വരവു ചിത്രമായ ഭ്രമം ചെയ്യുന്നത്. അതുകൊണ്ടു സിനിമയിലേ ഉണ്ടായിരുന്നില്ല എന്നർഥമില്ല. അന്യഭാഷാ ചിത്രങ്ങൾ പലതും ചെയ്തു.
ഞാൻ കേരളത്തിലല്ല, പുറത്തെവിടെയോ ആണു താമസം, സിനിമയിൽ അഭിനയിക്കുന്നില്ല എന്നിങ്ങനെയുള്ള സംസാരങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ തെറ്റായി പരന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണെന്നു തോന്നുന്നു സിനിമാ അവസരങ്ങളൊന്നും ഇടയ്ക്ക് വന്നില്ല. എന്നെ കാസ്റ്റ് ചെയ്യണം എന്നാഗ്രഹിച്ചവർ പോലും പടങ്ങൾ ചെയ്യുന്നില്ല എന്ന ധാരണയിൽ എന്നിലേക്ക് എത്താതെ പോയി.
തേടിയെത്തിയവരുടെ കഥകൾ ഞാൻ കേട്ടിരുന്നെങ്കിലും നല്ല പ്ലോട്ടോ സ്ക്രിപ്റ്റോ അല്ലാത്തതിനാൽ ചെയ്തുമില്ല. ഭ്രമത്തിന്റെ ഹിന്ദി പതിപ്പ് അന്ധാധുൻ' ഹിറ്റ് ആണ് എന്നതിനാലാണു ഭ്രമം ചെയ്യാൻ തീരുമാനിക്കുന്നത്. രവി കെ. ചന്ദ്രനാണു സംവിധായകൻ നായകൻ പൃഥ്‌വിരാജാണ് എന്നതുകൊണ്ടൊക്കെ വേണ്ടന്നു വയ്ക്കേണ്ട കാര്യമില്ലായിരുന്നു. പൊലീസ് ഓഫിസറുടെ ഭാര്യയുടെ റോളായിരുന്ന അതിൽ ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമ സീദനി ഞാനായിരുന്നു നായിക. പതിനൊന്നു കൊല്ലത്തിനു ശേഷം ആണ് ഉണ്ണിയുടെ കൂടെ റോൾ ചെയ്യാനായത് എന്ന പ്രത്യേകതയണ്ടായിരുന്നു. ചെറിയ റോളായിരുന്നെങ്കിലും ഭ്രമത്തിലെ എന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.
Denne historien er fra April 13, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 13, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം