തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2024 ന്റെ ആരംഭം മുതൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ 50 മുതൽ 200 കോടി വരെ കളക്ഷൻ നേടിയ സിനിമകൾ അനവധിയാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, ഗുരുവായൂരമ്പല നടയിൽ എന്നിവ ഉദാഹരണം. കഴിഞ്ഞ 5 മാസങ്ങൾ പിന്നിടുമ്പോൾ 1000 കോടി രൂപ യാണ് മലയാളസിനിമ ആഗോള ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ നഷ്ടങ്ങളുടെ കണക്കാണ് 2024 ന്റെ പാതിയോടുകൂടി പലിശ സഹിതം വീട്ടിയിരിക്കുന്നത്. ഇതോടെ മലയാള സിനിമ സുവർണ്ണകാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. സിനിമ മികച്ചതാണെങ്കിൽ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കായിരിക്കും എന്ന് അടിവരയിട്ട് തെളിയിക്കുന്ന വിജയങ്ങളാണ് നമ്മൾ പോയ മാസങ്ങളിൽ കണ്ടത്. 2024 ന്റെ പാതി ആയപ്പോഴേക്കും 1000 കോടിയാണ് മലയാളം ഫിലിം ഇൻഡസ്ട്രി കയ്യടക്കിയത്.
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവർ ത്രില്ലർ ചിത്രം മഞ്ഞുമ്മൽ ബോയ്സ് 75 ദിവസത്തെ തീയേറ്റർ പ്രദർശനത്തിലൂടെ 240.94 കോടി നേടിയതോടെ ആദ്യ 200 കോടി ക്ലബ്ലിലെത്തിച്ച ചിത്രം എന്ന പദവി സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രം എന്ന ലേബലും, മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കി. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2024 ഫെബ്രുവരി 22 നാണ് തിയേറ്റർ റിലീസ് ചെയ്തത്. പറവ ഫിലിംസും ശ്രീഗോകുലം മൂവീസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവ്വഹിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് അവർക്ക് അഭിമുഖീകരി ക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളു മാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനി യർ, ചന്തു സലിംകുമാർ, അഭിറാം രാധാ കൃഷ്ണൻ, ദീപക് പറമ്പോൾ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പി ച്ചത്.
Bu hikaye Nana Film dergisinin June 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin June 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.