നിറയെ കല്ലും പാറയുമുള്ള 63 സെന്റ് കുന്നിൻ ചെരിവ്. അതിൽ ഭാര്യ മഞ്ജുള വീതം കിട്ടിയ 21 സെന്റ് ഭൂമിയിൽ താമസം തുടങ്ങുമ്പോൾ ഭാഗ്യരാജ് എന്ന മേസ്തിരി പണിക്കാരനു കൃഷിവിദൂരചിന്തയിൽ പോലുമുണ്ടായിരുന്നില്ല. കിടന്നുറങ്ങാൻ ഇത്തിരി മണ്ണ് - ചെറിയ പുരയിടങ്ങളെക്കുറിച്ച് എല്ലാവർക്കുമുള്ള ചിന്ത മാത്രമാണ് അവർക്കുമുണ്ടായിരുന്നത്. അങ്ങിങ്ങായി ഏതാനും കാപ്പിച്ചെടികളുടെ കുറ്റികളും രണ്ടോ മൂന്നോ മരങ്ങളും മാത്രമുള്ള പാറക്കൂട്ടത്തിൽ കൃഷി ചെയ്ത് എന്തു നേടാൻ അതും മറ്റൊരു വരുമാനമുള്ളപ്പോൾ, എന്നാൽ അധ്വാനശീലമുള്ള കുടുംബത്തിനു പാറക്കെട്ടിൽ പോലും പലതും നേടാനാവുമെന്ന് ഇന്ന് ഇവർ കാണിച്ചുതരുന്നു. താമസമാക്കിയ കാലം മുതലുള്ള അധ്വാനത്തിലൂടെ പാറപ്പുറത്ത് ഒരു മികച്ച കൃഷിയിടമൊരുക്കി ഇവർ കല്ലുകൾ അടുക്കി കൃഷിയിടം പല തട്ടുകളാക്കുകയാണ് ആദ്യം ചെയ്തത്. ഈ തട്ടുകളിൽ മണ്ണും വവസ്തുക്കളും ചേർത്ത് തൈകൾ പാകി.മണ്ണിന് ആഴം കുറവായതിനാൽ പച്ചക്കറികളാണ് കൂടുതലും കൃഷി. ഇതു കൂടാതെ, കല്ലുകയ്യാലകളുടെ മീതെയും പൊട്ടിച്ചുനീക്കാനാവാത്ത പാറക്കെട്ടിനു മീതെയും ഗ്രോബാഗുകളിൽ മണ്ണു നിറച്ച് പച്ചക്കറി നട്ടു. ആകെ 250 ഗ്രോബാഗുകളിലാണ് ഇ പ്പോൾ കൃഷി. വാഗമണ്ണിലെ സവിശേ ഷ കാലാവസ്ഥയിൽ തക്കാളിയും കാ ബേജും കോളിഫ്ലവറും ബീൻസും മുള കുമൊക്കെ തഴച്ചു വളരുന്നു. കോളിഫ്ലവറും കാരറ്റുമൊക്കെ വീട്ടാവശ്യത്തിനു മാത്രം. ഹരിതസമൃദ്ധമായ പുരയിടം ഇതുവഴി പോകുന്ന വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽ പെടും. തികച്ചും ജൈവരീതിയിലുണ്ടാക്കുന്ന പച്ചക്കറി വാങ്ങാൻ ആളുകളെത്തിയത് അങ്ങനെയാണ്. സഞ്ചാരികൾ ഉയർന്ന വിലയ്ക്കു പച്ചക്കറി വാങ്ങാൻ മടിക്കാറില്ല. 80 രൂപയ്ക്കാണ് ഇപ്പോൾ ഓർഗാനിക് ബട്ടർ ബീൻസ് വിൽക്കുന്നത്. ആഴ്ചതോറും കുറഞ്ഞത് 30 കിലോ പച്ചക്കറി ശരാശരി കിട്ടുന്നതായാണ് ഭാഗ്യരാജിന്റെ കണക്ക്. ജൈവ പച്ചക്കറികളുടെ നേരിട്ടുള്ള വിൽപനയിലൂടെ ആഴ്ചയിൽ 2200 രൂപവരെ കിട്ടുന്നു.
Bu hikaye KARSHAKASREE dergisinin February 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin February 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്