കാർത്തിക (ഞാറ്റുവേല)യുടെ കന്നിക്കാലിൽ, കാനൽപ്പാടിൽ (അൽപം തണൽ ആകുന്നതിൽ തെറ്റില്ല), കാശോളം വിത്ത് (ഒന്നോ രണ്ടോ മുളകൾ ഉണ്ടാ കണം), കാഞ്ഞിരത്താൽ പുതച്ച്, കാലടി അകലത്തിൽ നട്ടാൽ പിന്നെ ഇഞ്ചിയായി, ഇഞ്ചിയുടെ പാടായി എന്നൊരു സുവർണകാലമുണ്ടായിരുന്നു മലയാളക്കരയിൽ. ആവശ്യത്തിനു മാത്രം മണ്ണിളക്കി, അൽപം മാത്രം വിത്തുകൾ ഉപയോഗിച്ച്, കരിയിലകൾ പുതയായി ഇട്ടു കൊടുത്ത്, രോഗ-കീട നിയന്ത്രണത്തിനു കാഞ്ഞിരം പോലുള്ള കീടവികർഷിണികൾ മണ്ണിൽ ചേർത്ത് കൃഷി ചെയ്യാനാണ് നമ്മുടെ പൂർവികർ ശ്രമിച്ചത്. എന്നാൽ, കാലാന്തരത്തിൽ കീടാണുക്കളെ നിയന്ത്രിക്കാൻ അതു പോരാ എന്നായി. ഗവേഷകസമൂഹം ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, പോചോണിയ എന്നീ ജീവാണുക്കളെ കണ്ടെത്തി വീണ്ടും കൃഷി രാസരഹിതമാക്കുന്നതിൽ ഒരളവുവരെ വിജയിച്ചു.
മികച്ച വിളവിന്
സ്ഥിരമായി ഒരേ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യരുത്. മൃദുചീയൽ രോഗസാധ്യത കൂടും. ഇഞ്ചി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മുൻപു തക്കാളി, മുളക്, വഴുതന, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു ബാക്ടീരിയൽ വാട്ടം വന്നിട്ടുണ്ടെങ്കിൽ അവിടെയും ഇഞ്ചി നടരുത്. ഇതേ രോഗം ഇഞ്ചിക്കും വരാം.
കേരളത്തിൽ മഴയെ ആശ്രയിച്ച് കൃഷി ചെയ്യാൻ പറ്റിയ സമയം കാർത്തിക ഞാറ്റുവേലയുടെ ഒന്നാം കാൽ (മേയ് 10 മുതൽ 14 വരെ) ആണ്. മൃദുചീയൽ, ബാക്ടീരിയൽ വാട്ടം, ശൽക്കകീടം എന്നിവയുടെ ശല്യം ഇല്ലാത്ത തോട്ടങ്ങളിൽനിന്നു മാത്രമേ വിത്തിഞ്ചി എടുക്കാവൂ. ഇങ്ങനെയൊക്കെയാണെങ്കിൽ പോലും നടാനെടുക്കുന്ന വിത്തിഞ്ചി ഒരു ലീറ്റർ വെള്ളത്തിൽ 3 ഗ്രാം മാങ്കോസെബ് പൊടിയും 2 മില്ലി ക്വിനാൽഫോസ് ലായനിയും ചേർത്ത മിശ്രിതത്തിൽ അര മണിക്കൂർ മുക്കിയിട്ട്, 3-4 മണിക്കൂർ കാറ്റത്ത് ഉണക്കി വേണം നടാൻ.
Bu hikaye KARSHAKASREE dergisinin June 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin June 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം
ഞണ്ടുകൊഴുപ്പിക്കലിന് പുതുരീതി
അരുമയായി വളർത്താം വരുമാനവും തരും
കേരളത്തിൽ പ്രിയമേറി കഴുതവളർത്തൽ
ഞാറ്റുവേലകൾ തെറ്റുമ്പോൾ
കൃഷിവിചാരം
വമ്പൻകൃഷിയിലൂടെ വളർന്നവർ
പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് കൂട്ടുകൃഷി 700 ഏക്കർ
നൂറേക്കറിലൊരം നൂതന ശൈലി
പാട്ടത്തിനു പകരം ലാഭവിഹിതം നൽകുന്ന ജിമ്മി
മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്
അതിർത്തി കടന്നാൽ അവസരങ്ങളേറെയെന്നു വർക്കി ജോർജ് പൊട്ടംകുളം
ജൈസലിനു കൃഷി ഫുഡ് ബിസിനസ്
150 ഏക്കറിൽ ഭക്ഷ്യവിളകൾ
അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ
തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളികളുടെ പാട്ടക്കഷി
കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും
വിപണിയിൽ തിളങ്ങുന്ന സുഗന്ധവിളകൾ
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം