മലയാള സിനിമയുടെ പോക്കറ്റിലേക്കൊരു തിളക്കമുള്ള പേന വെക്കുകയാണ് വൈപ്പിൻകാരൻ ഷാരിസ് മുഹമ്മദ്. ശരികളുടെ ഭാഷ്യങ്ങൾക്കൊപ്പം സിരകളിൽ അഡ്രിനാലിൻ നിറക്കാനും കഴിയുന്ന പേനയാണത്. കൈയടികളുടെ മാലപ്പടക്കങ്ങളും ക്ഷുഭിതയൗവനങ്ങളുടെ പ്രതിഷേധങ്ങളും സ്ക്രീനിൽ വിളമ്പിയ 'ജന ഗണ മന' കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് തിരക്കഥയിലെ കരവിരുതിനെക്കുറിച്ചാണ്. സിനിമയുടെ ദൃശ്യഭാഷ്യത്തിനുള്ള ടൂളായി മാത്രം തിരക്കഥകൾ ഒതുങ്ങുന്ന കാലത്ത് കൈയടിയുടെ രസതന്ത്രം അറിഞ്ഞും കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളിലൂടെയും ഷാരിസ് മലയാള സിനിമയെ അടയാളപ്പെടുത്തുകയാണ്. ക്വീൻ, ആദ്യരാത്രി എന്നീ ചിത്രങ്ങൾ ജെബിൻ ജേക്കബിനൊപ്പവും എല്ലാം ശരിയാകും, ജന ഗണ മന എന്നിവ സ്വതന്ത്രമായും എഴുതി. ഉയിരുള്ള എഴുത്തിലൂടെ മലയാള സിനിമയുടെ ഉമ്മറത്തേക്ക് കടന്നുവരുന്ന ഷാരിസ് വഴികൾ ഓർക്കുന്നു...
സ്വപ്നത്തിലേക്കുള്ള ദൂരം
വൈപ്പിന് അടുത്തുള്ള എടവനക്കാട് ആണ് സ്വദേശം. സിനിമയുമായി ബന്ധങ്ങളൊന്നുമില്ലാത്ത കുടുംബം. ഉപ്പ ഷാനവാസ് കർഷകനാ ണ്. ഉമ്മ റസിയ വീട്ടമ്മയും. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠി ച്ചത്. ശേഷം എം.ബി.എ പഠിക്കാൻ ബംഗളൂരുവിലേക്ക് പോയി. കാമ്പസ് പ്ലേസ്മെന്റിലൂടെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ജോലിനോക്കി.
സിനിമാസ്വപ്നങ്ങൾ കാണുമ്പോഴെല്ലാം കൂട്ടിന് സഹപാഠിയായ ജെബിൻ ജേക്കബുണ്ടായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന സമയത്ത് ജോലി ആവശ്യാർഥം അവനും അവിടെയെത്തിയത് ചർച്ചകൾ കൂടുതൽ സജീവമാക്കി. സിനിമ തലക്കുപിടിച്ചപ്പോൾ നാട്ടിൽ തന്നെ ജോലിനോക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ കോളജ് അധ്യാപകന്റെ വേഷവുമിട്ടു. എം.ബി.എ പഠനത്തിനു ശേഷമുള്ള ആറു വർഷത്തെ അലച്ചിലുകൾക്കും കൂടി ച്ചേരലുകൾക്കും കഠിനപരിശ്രമങ്ങൾക്കും ഒടുവിലാണ് ആദ്യ സിനിമയായ 'ക്വീൻ' യാഥാർഥ്യമാകുന്നത്.
ഡ്രീം ക്വീൻ
മനസ്സിലുള്ള കഥ സിനിമയാക്കാനായി കുറെ നടന്നിട്ടുണ്ട്. ഒരുപാട് വർഷങ്ങൾ. കോമൺ സുഹൃത്ത് വഴിയാണ് സംവിധായകൻ ഡിജോ ജോസി നെ പരിചയപ്പെടുന്നത്. ഡിജോയാകാട്ടെ, നല്ലൊരു സബ്ജക്ട് തേടി നടക്കുന്ന കാലമായിരുന്നു അത്. പരിചയം സൗഹൃദമായി. ഞാനും ജെബിനും ഡിജോയും പലകുറി കണ്ടുമുട്ടി. കൊച്ചിയിലെ വൈകുന്നേരങ്ങളിൽ സിനിമകളെക്കുറിച്ച് വാതോരാതെ സംസാരി ച്ചു. ഏറെ ചർച്ചകൾക്കും തിരുത്തിയെഴുതലുകൾക്കും ശേഷമാണ് 'ക്വീൻ' സംഭവിക്കുന്നത്.
Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു