വാഹനപ്രേമികളുടെ ഹരമാണ് എന്നും ഓഫ്റോഡ് ഇവന്റെകൾ. കല്ലും ചളിയും വെള്ളവും പാറക്കെട്ടുകളും നിറഞ്ഞ അതികഠിനമായ വഴികളിലൂടെ ഫോർവീൽ ജീപ്പുകൾ അനായാസം കുതിച്ചുപായു മ്പോൾ കണ്ടിരിക്കുന്നവരിൽ രോമാഞ്ചമുണ്ടാവുക സ്വാഭാവികം. ഇത്തരം മത്സരങ്ങളിൽ ആരാധകരുടെ മനം കവർന്ന ഒരു പാലാക്കാരനും മകളുമുണ്ട്. ഓഫ്റോഡ് ഡ്രൈവർ മാർക്കിടയിൽ സൂപ്പർ സ്റ്റാറായ പാലാ കവിക്കുന്ന് സ്വദേശി ബിനോ ജോസും ടി.ടി.സി വിദ്യാർഥി റിയ മേരിയും.
കൈലിമുണ്ടും വള്ളിച്ചെരിപ്പുമിട്ട്, മീശപിരിച്ച് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ജീപ്പിന്റെ വളയംപിടിച്ച് ട്രാക്കു കൾ അനായാസം കീഴടക്കുകയാണ് ബിനോ. പിതാവിന്റെ വാഹനക്കമ്പം പിന്തുടർന്നാണ് റിയയും ട്രാക്കിലെത്തുന്നത്. വിവിധ മത്സരങ്ങളിൽ നിന്നായി ഇരുവരും വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങളാണ്.
30 വർഷത്തെ പരിചയസമ്പത്ത്
30 വർഷമായി ബിനോ ജീപ്പ് ഓടിക്കാൻ തുടങ്ങിയിട്ട്. പിതാവിന് മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനു വേണ്ടിയാണ് ജീപ്പ് ഓടിക്കാൻ തുടങ്ങുന്നത്. ഏറെ ദുർഘടംപിടിച്ച വഴികളായിരുന്നു നിലമ്പൂരിൽ. അഞ്ചു വർഷത്തോളം ആ മലനിരകളിലൂടെ ബിനോയുടെ ജീപ്പ് കുതിച്ചുപാഞ്ഞു.
2004ലാണ് പുതുപുത്തൻ മഹീന്ദ്രയുടെ മേജർ ജീപ്പ് സ്വന്തമാക്കുന്നത്. ഇന്നും മത്സരങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ വാഹനംതന്നെ. ക്വാറിയിലേക്കാവശ്യമായ ആളുകളെയും സാധനങ്ങളുമെല്ലാം കൊണ്ടുപോകലാണ് ഈ ജീപ്പിന്റെ പ്രധാന ദൗത്യം. അതിനാൽ ത്തന്നെ ഓഫ്റോഡിന് ആവശ്യമായ കൂടുതൽ മോഡിഫിക്കേഷനൊന്നും ജീപ്പിൽ വരുത്താറില്ല.
Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...