2023 ഒക്ടോബറിലെ തണുപ്പുള്ള രാത്രി. സമയം രണ്ടുമണി. കാസർകോട് പടന്നയിലെ .എം.സി. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ നിന്ന് രൂപമാറ്റംവരുത്തിയ ഫോർഡ് എൻഡവർ കാർ പതിയെ റോഡിലേക്കിറങ്ങി. ഏറ്റവും അടുത്ത ചിലർ മാത്രം അറിഞ്ഞ ഒരു പാതിരായാത്ര. മുഹമ്മദ് കുഞ്ഞിയും ഭാര്യയും രണ്ടുമക്കളും പേരക്കുട്ടിയുമായിരുന്നു ആ കാറിൽ, ആ യാത്രയങ്ങനെ നിരവധി പാതിരകളും പകലുകളും കടന്ന് നീണ്ടുനീണ്ടുപോയി. മടങ്ങിയെത്തിയത് 212 രാപ്പകലുകൾക്കു ശേഷം! ഇതിനിടയിൽ ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലൂടെ എൻഡവർ ഇവരെയുംകൊണ്ട് കുതിച്ചുപാഞ്ഞു. താണ്ടിയത് 76,000 കിലോമീറ്റർ. 56 രാജ്യങ്ങൾ. പലതരം ഭക്ഷണങ്ങൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ. ഒടുവിൽ മേയ് 11ന് പടന്നയിലെ വീട്ടിൽ തിരിച്ചെത്തി.
യാത്ര ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങേണ്ടിവരുമോ എന്ന ആശങ്ക ഉള്ളതിനാലായിരുന്നു പുറപ്പെടുന്നതിനുമുമ്പ് നാട്ടുകാരെ അറിയിക്കാതിരുന്നത്. അതിനാൽ തന്നെ, ഫ്ലാഗ് ഓഫ് ചടങ്ങുപോലും ഒഴിവാക്കി. എന്നാൽ, മുംബൈ നരിമാൻ പോയന്റിൽ സുഹൃത്തുക്കൾ ചെറിയ രീതിയിൽ യാത്രയയപ്പ് തന്നു. അവരിലാരോ ഇത് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടറെ അറിയിച്ചു. ഇംഗ്ലീഷ് പത്രങ്ങളിൽ വാർത്തയായതോടെയാണ് യാത്രാവിവരം പുറംലോകമറിഞ്ഞത്.
ടീമിൽ ഏഴുമാസക്കാരൻ മുതൽ 62കാരൻ വരെ
വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയും സാഹചര്യങ്ങളും നേരിടാൻ കഴിയുന്നവരായിരുന്നില്ല യാത്രാസംഘം. 62 വയസ്സുള്ള കെ.എം.സി. മുഹമ്മദ് കുഞ്ഞിയായിരുന്നു കൂട്ടത്തിൽ മുതിർന്നയാൾ. ഭാര്യ എ.കെ. നഫീസത്ത്, മക്കളായ അഡ്വ. മുസൈഫ് ഷാൻ മുഹമ്മദ്, ഡോ. മുനീഫ മുഹമ്മദ്, മുനീഫയുടെ ഏഴുമാസം പ്രായമുള്ള മകൻ വിൽദാൻ എസ്ലിൻ അദാം എന്നിവരായിരുന്നു മറ്റുള്ളവർ. അതുകൊണ്ടുതന്നെ സുരക്ഷയും ആരോഗ്യകാര്യങ്ങളുമെല്ലാം പ്രത്യേകം പരിഗണിക്കേണ്ടിയിരുന്നു. ബംഗളൂരു ഹൈ കോടതിയിൽ അഭിഭാഷകനാണ് മുസൈഫ്. സഹോദരി മുനീഫ മുംബൈയിൽ മെഡിക്കൽ പി.ജി കഴിഞ്ഞ് നാട്ടിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
എട്ടാം ക്ലാസുകാരൻ പ്ലാനിട്ട ലോകയാത്ര
Bu hikaye Kudumbam dergisinin SEPTEMBER 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin SEPTEMBER 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...