വടക്ക് കൊടുങ്ങല്ലൂരും തെക്ക് മലയാലപ്പുഴയും. പടിഞ്ഞാറ് പാവുമ്പയും കിഴക്ക് വള്ളിയാങ്കാവും. കേരളത്തിന്റെ നാല് അതിർത്തികളിലായി സ്ഥിതി ചെയ്യുന്ന ഈ നാല് ഭദ്രകാളി ക്ഷേത്രങ്ങൾ കേരളത്തെ എല്ലാ നിലയിലും സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. മനസ്സുരുകി പ്രാർത്ഥിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന കാര്യത്തിൽ ഈ നാല് ക്ഷേത്രങ്ങളും പ്രസിദ്ധങ്ങളാണെങ്കിലും കൂട്ടത്തിൽ അൽപ്പം കൂടി മുൻപന്തിയിൽ വള്ളിയങ്കാവ് ഭഗവതിയാണന്നാണ് അനുഭവസാക്ഷ്യങ്ങൾ. ഈ തിരുനടയിലെത്തി മനം നൊന്ത് പ്രാർത്ഥിച്ചാൽ എല്ലാവിധ ആധികളും വ്യാധികളും ബുദ്ധി മുട്ടുകളും പ്രയാസങ്ങളും ഒഴിവാകും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമൊക്കെയായി നൂറുകണക്കിനാളുകളാണ് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വള്ളിയാകാവിലെത്തുന്നത്. ശത്രുദോഷം, ആഭിചാരം, മാനസിക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്നവരുടെ അവസാനത്തെ ആശയം കൂടിയാണ് ഈ കാനനക്ഷേത്രം.
കോട്ടയം-കുമളി ദേശീയപാതയിൽ 35-ാം മൈലിൽ നിന്ന് 15 കി.മീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരേസമയം ദുഷ്കരവും ആസ്വാദ്യകരവുമാണെന്നുള്ളത് എടുത്തുപറയേണ്ടുന്ന വസ്തുതയാണ്. ട്രാവൻകൂർ റബേഴ്സിന്റെ തോട്ടത്തിന് നടുവിലൂടെ 15 കി.മീറ്റർ താണ്ടി ക്ഷേത്തിലെത്തുവാൻ ഒരു മണിക്കൂറിലേറെ സമയം വേണ്ടിവരും. അത്രകണ്ട് മെറ്റൽ ഇളകി, കുണ്ടും കുഴിയുമായി കിടക്കുകയാണ് റോഡ്. ആ യാത്രാബുദ്ധിമുട്ട് അറിയാതെ പോകുന്നത് ഇരുവശങ്ങളിലേയും പ്രകൃതിയുടെ വശ്യമനോഹാരിത കൊണ്ടാണ്. മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശം കണ്ണിനും മനസ്സിനും നൽകുന്ന ദൃശ്യവിരുന്ന് അത് വിലമതിക്കാനാകാത്തതാണ്.
ദ്വാപരയുഗത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു ചരിത്രമാണ് വള്ളിയാങ്കാവ് ക്ഷേത്രത്തിനുള്ളത്. മുണ്ടക്കയത്തു നിന്നും 11 കി.മീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലുള്ള പാഞ്ചാലി മേട്ടിൽ നിന്നാണ് ആ ചരിത്രം ഉത്ഭവിക്കുന്നത്.
Bu hikaye Jyothisharatnam dergisinin June 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin June 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം