അങ്ങ് ഹിമവാന്റെ മുകൾത്തട്ടിൽ സാക്ഷാൽ കൈലാസനാഥനെ ചെന്നുവണങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വെറുമൊരു സങ്കൽപ്പയാത്ര മാത്രമാണ്. എന്നാൽ മഞ്ഞിന്റെ തണുപ്പും, ഭക്തിയുടെ ഉഷ്ണവും ചേർന്ന് കൈലാസേശ്വരനെ തൊഴുതു പിൻവാങ്ങിയ കൈലാസ് അനുഭൂതിക്ക് ഭക്തരിൽ പകർന്നുതരുന്ന ഒരു മഹാ ക്ഷേത്രം അധികദൂരത്തല്ലാതെയുണ്ട്. ഭക്തിയുടെ ഗിരിശൃംഗത്തിലെ കൈലാസ ദർശനത്തിൽ നിന്നുതന്നെ തുടങ്ങാം.
ജീവിതസാഗരം നീന്തുന്ന തുഴപോൽ, ചമക്കാരത്തിൽ; ശംചമേ, മയംചമേ, കാമശ്ചമേ.. എന്നിങ്ങനെ ചമകം ഓളത്തിലെ തുഴനീക്കുന്ന താളം പോലെ കേൾക്കുന്നു. മുക്തിയുടെ ഗംഗയിൽ ഏതോ ഭക്തർ തുഴനീന്തിപ്പോകുന്ന പോലെ കാതുകൾ മനസ്സിനോട് പറഞ്ഞു.
വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരത്തിലൂടെ ഉള്ളിൽ കടന്ന് ഗോശാല കൃഷ്ണനേയും, വടക്കുംനാഥന്റെ എല്ലാ കാര്യങ്ങൾക്കും തുടക്കം കുറിക്കുന്ന ഋഷഭനേയും, സിംഹോദരനേയും തൊഴുത് ഋഷഭത്തിന്റെ(കാളയുടെ) ആകൃതിയിൽ കിടക്കുന്ന വടക്കുംനാഥന്റെ പുറത്തെ പ്രദക്ഷിണവഴി മോക്ഷദായകമായ ശിവശൈലം വലം വയ്ക്കുന്നതായി തോന്നിപ്പോയ നിമിഷങ്ങൾ. ഈ പ്രദക്ഷിണ വഴിയിലൂടെ ഇനിയും ഏറെ നടക്കണം. ഇനിയും ഏറെ ദൈവങ്ങളുടെ അനുഗ്രഹം വാങ്ങണം, അങ്ങ് അകത്തുചെന്ന് വടക്കുംനാഥന്റെ മഞ്ഞുമലയ്ക്ക് മുന്നിൽ എത്തുവാൻ. കാശിവിശ്വനാഥൻ, സംഗമേശ്വരൻ, ശ്രീഭദ്ര, ഊരകത്തമ്മ, വ്യാസൻ, അയ്യപ്പൻ, വേട്ടയ്ക്കരൻ, മൃതസഞ്ജീവനി ഹനുമാൻ, ആദിശങ്കര സമാധി, നൃത്തനാഥൻ എന്നിങ്ങനെ അതിവിശാലമായി പുറത്തെ പ്രദക്ഷിണവഴി ഭക്തി പൂർണ്ണമായി നിൽക്കുന്നു.
സാക്ഷാൽ കൈലാസം
ഒരിക്കലെങ്കിലും കൈലാസയാത്ര ചെയ്തിട്ടുള്ളവർ വടക്കുംനാഥന്റെ ശ്രീലകത്തിന്റെ മുന്നിൽ വന്ന് കൈകൂപ്പുമ്പോൾ അതിശയത്താൽ പരിഭ്രമിച്ചുപോവും. അങ്ങ് മഞ്ഞുമലകൾക്ക് മുകൾവരെ ചെന്ന് തങ്ങൾ കണ്ട സാക്ഷാൽ ശ്രീശൈലം ഈ ശ്രീലകത്ത് പ്രതിബിംബിച്ചിരിക്കുകയാണെന്ന് നിസ്സംശയം പറഞ്ഞുപോവും. മഞ്ഞുമലകൾ പോലെതന്നെയാണ് ശ്രീലകം തോന്നപ്പെടുക.
ശ്രീലകകൈലാസം
Bu hikaye Jyothisharatnam dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.