![കാവടിയാടും ഗ്രാമം കാവടിയാടും ഗ്രാമം](https://cdn.magzter.com/1347858309/1682608632/articles/9O3kE4n3Y1683615527145/1683627606955.jpg)
പല വലുപ്പത്തിലും തരത്തിലുമുള്ള വർണപ്പൂക്കളും മയിൽപ്പീലികളും കൊണ്ടലങ്കരിച്ച മനോഹരമായ കാവടികളേന്തി അവർ നിരത്തിലിറങ്ങി. ചെണ്ടയുടെയും തകിലിന്റെയും ശിങ്കാരിമേ ളത്തിന്റെയും താളത്തിനൊപ്പം കാവടികൾ ആടിത്തുടങ്ങി. മനസ്സും ശരീരവും ഒരേ താ ളത്തിൽ തുടിക്കുന്നു. വഴിയരികിൽ നിന്നവർ ഒരുമിച്ചു പാടുകയായി, “ഹരോ ഹര ഹരോ ഹര... ആടിത്തിമർത്തശേഷം കാവടികളെല്ലാം ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി. മറ്റൊരു തൈപ്പൂയ്യം കൂടി കൊടിയിറങ്ങി.
എന്നാൽ, നോർത്ത് പറവൂരിനടുത്തുള്ള മന്നം ഗ്രാമത്തിലെ കാവടികൾക്കും കാവടിയാട്ടക്കാർക്കും തിരക്കൊഴിഞ്ഞിട്ടില്ല. ചെറിയൊരു വിശ്രമത്തിനുശേഷം അവിടെ കാവടിനിർമാണം വീണ്ടും ചൂടുപിടിക്കും. അവർ പുതിയ കാവടികൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും തുടങ്ങുകയായി.
മന്നം സുബ്രഹ്മണ്യക്ഷേത്രത്തിലെ തെപൂയ്യത്തിനുവേണ്ടിയാണ് ഇവിടെ പ്രധാനമാ യും കാവടികൾ തയ്യാറാക്കുന്നത്. എന്നാൽ, ആഘോഷം കഴിയുന്നതോടെ മറ്റിടങ്ങളിലെ ഉത്സവങ്ങൾക്കും കാവടികൾ ഉപയോഗിക്കും. ഈ ചെറുഗ്രാമത്തിൽ കാവടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകളെ കാണാം.
“ഒരുപ്രാവശ്യമെങ്കിലും, ഒരു ചെറിയ കാവടിയെങ്കിലും തോളിലേറ്റാൽ ആരും തന്നെ ഇവിടില്ലെന്നു പറയാം''-വിനായക കാവടിസംഘം ഉടമ സുനിൽകുമാർ പറഞ്ഞു.
സുനിൽകുമാര, കാവടിസംഘത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ട് 39 വർഷമായി. “ക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവത്തിനുവേണ്ടി മാത്രമാണ് മുമ്പ് കാവടിയുണ്ടാക്കിയിരുന്നത്. തൈപ്പൂയ്യം കഴിയുമ്പോൾ ആവശ്യവും കഴിയും. അങ്ങനെ 86-ലാണ് വേൽമുരുക കാവടി സംഘത്തിന് രൂപം നൽകുന്നത്. ഉത്സവത്തിനൊപ്പം വേറേയും പരിപാടികൾ കിട്ടിത്തുടങ്ങി. 2006-ലാണ് വിനായക എന്നപേരിൽ ഗ്രൂപ്പ് തുടങ്ങുന്നത്''-സുനിൽകുമാർ മന്നംകാവടിയുടെ പഴയകാലത്തിലേക്ക് തിരിച്ചുപോയി.
“ഹൈന്ദവ എന്ന കാവടിസംഘമാണ് ആദ്യമുണ്ടായിരുന്നത്. ഇന്നിപ്പോൾ സജീവമായി നിൽക്കുന്ന ഏഴ് സംഘങ്ങളുണ്ട്. സുബ്രഹ്മണ്യ കാവടിസംഘം, ശക്തി വേൽ കാവടിസംഘം, ഓം ശക്തി, ശ്രീകാർത്തികേയ, വടക്കുംനാഥൻ''-വേൽ മുരുക കാവടി സംഘത്തിന്റെ നടത്തിപ്പുകാരൻ കൂടിയായ പ്രശാന്ത് പറയുന്നു.
Bu hikaye Mathrubhumi Yathra dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി