മായാദ്വീപ്

കടലിനടിയിലെ അദ്ഭുത കാഴ്ചകൾ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്നോർക്കലിങ് ചെയ്യുന്ന വിഡിയോ വൈറലായതോടെ ലക്ഷദ്വീപിനിപ്പോൾ മായിക പരിവേഷമാണ്.
വിശാലമായ ബീച്ചുകളും കൊതിയൂറുന്ന രുചികളും തേടി ദ്വീപുകളിലേക്കു പോകാൻ സഞ്ചാരികളുടെ തിരക്കും. ഡ്രൈവിങ് മാസ്കും സ്വിംഫിനുകളും ധരിച്ച്, സ്നോർക്കൽ എന്ന ട്യൂബിലൂടെ അന്തരീക്ഷവായു ശ്വസിച്ച് കടലാഴങ്ങളിലേക്കു മുങ്ങാംകുഴിയിടുന്ന സ്നോർക്കലിങ് എന്ന വിനോദത്തിനു വേണ്ടിയും ധാരാളം പേർ ഇങ്ങോട്ടും പോകുന്നു.
ആഴക്കടലിന്റെ അങ്ങേക്കരയിൽ ചിപ്പി മുത്തൊളിപ്പിക്കും പോലെ കുറേ ദ്വീപുകൾ, ഉപാധികളില്ലാത്ത പരസ്രസ്നേഹത്താൽ ലോകജനതയെ മുഴുവൻ തോൽപ്പിക്കുന്ന ലക്ഷദ്വീപുകാർ. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും നീലക്കടലും വെളുവെളുത്ത മണൽപരപ്പും നിറഞ്ഞ സുന്ദരവിശേഷങ്ങൾ നിറയുന്ന നാട്.
പേരിൽ ലക്ഷമുണ്ടെങ്കിലും ലക്ഷദ്വീപ് എന്നാൽ 36 ദ്വീപുകൾ ചേർന്ന കൂട്ടമാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലേ ജനവാസമുള്ളൂ.
കവരത്തിയാണു ലക്ഷദ്വീപിന്റെ തലസ്ഥാനം. ഇതു കൂടാതെ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്ത്, കടമത്ത്, കൽപേനി, കിൽത്താൻ, മിനിക്കോയ് എന്നിവയാണു ജനവാസമുള്ള മറ്റു ദ്വീപുകൾ. ജസരിയാണു ദ്വീപിലെ ഔദ്യോഗിക ഭാഷ. എങ്കിലും ഇവിടത്തുകാർ ‘ജസരിച്ചുവയോടെ മലയാളം പറയും. കേന്ദ്രഭരണ പ്രദേശമെങ്കിലും ലക്ഷദ്വീപിലെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ സഞ്ചാരികൾക്കു കടമ്പകളേറെ.
ലക്ഷദ്വീപ് സന്ദർശിക്കാൻ
ദ്വീപ് സന്ദർശിക്കാൻ അനുമതി ആവശ്യമാണ്. നിലവിൽ പരിചയമുള്ള ദ്വീപ് നിവാസി (സ്പോൺസർ വഴി മാത്രമേ പെർമിറ്റിനുള്ള അപേക്ഷാ ഫോം ലഭിക്കൂ. ഓരോ ദ്വീപിലേക്കും പ്രത്യേകം പെർമിറ്റ് എടുക്കണം. ശേഷം താമസപരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്നു വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പ്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർസൈസ് ഫോട്ടോ എന്നിവയോടൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ സമർപ്പിക്കണം. കുറച്ച് ദിവസത്തിനകം പെർമിറ്റ് ലഭിക്കും. അതിനു ശേഷം കപ്പൽ/വിമാന ടിക്കറ്റുകളെടുക്കാം. മികച്ച സൗകര്യങ്ങളുള്ള കപ്പലുകളാണ് സർവീസ് നടത്തുന്നത്. സർക്കാർ ടൂർ പാക്കേജുകൾ വഴിയും ലക്ഷദ്വീപ് സന്ദർശിക്കാം.
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

മിന്നലഴകേ...മിന്നുമഴകേ....
അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

സന്തോഷസാന്ദ്രം ഈ വിജയം
സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസവുമാണ് ഒരു സ്ത്രീക്ക് അത്യാവശ്യമെന്ന് അമ്മ പഠിപ്പിച്ച

ആ മുഖചിത്രം യാഥാർഥ്യമാകുന്നു
മത്സരിച്ച പേജന്റുകളിൽ നിന്നു ലഭിച്ച അനുഭവങ്ങൾ മുതൽക്കൂട്ടാക്കി ആരംഭിച്ച സംരംഭമാണ് സെറ്റ് ദ സ്റ്റേജ്

വൈഷ്ണവിയുടെ 'പൊൻമാൻ
പൊൻമാനിലൂടെ മലയാളത്തിനു കിട്ടിയ വൈഷ്ണവി കല്യാണി

തളരാതെ ചാലിച്ച നിറക്കൂട്ട്
പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം