ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പ് മോഡിലാണു വന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവാ യൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന "അഴകിയ ലൈല'യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്.
“അഴകിയ ലൈല എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം ഈ സിനിമയിലുള്ളതുകൊണ്ട് തിയറ്ററിൽ അത് ഓളമുണ്ടാക്കുമെന്നു തോന്നിയിരുന്നു. ട്രെൻഡിങ് ആകുമെന്നു ചിന്തിച്ചതേയില്ല.
കേരളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും അതു വൈറലായി. പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ പോയപ്പോൾ ഒരാൾ പറഞ്ഞു, "പണ്ട് അഴകിയ ലൈല കേൾക്കുമ്പോൾ രംഭയെയാണ് ഓർമ വരുന്നതെങ്കിൽ ഇപ്പോഴതു നിങ്ങളാണ് എന്ന്. ആദ്യമായാണ് പോസിറ്റീവ് ആയി ഞാൻ ട്രെൻഡിങ് ആകുന്നത്. സാധാരണ എയറിൽ ആകാറാണു പതിവ്.'' പൊട്ടിച്ചിരിച്ചുകൊണ്ട് നിഖില പറയുന്നു.
നിഖില സൗത്ത് ഇന്ത്യയുടെ മുഴുവൻ താരമായി മാറുകയാണല്ലോ ?
"ഗുരുവായൂർ അമ്പലനടയിൽ 'തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരിട വേളയ്ക്കു ശേഷമാണു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. സംവിധായകൻ മാരി സെൽവ രാജിന്റെ ആത്മകഥയായ വാഴെ ആണ് ഏറ്റവും പുതിയ തമിഴ് ചിത്രം. അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് ആണിത്.
സ്വന്തം കഥ ലോകത്തോടു പറയാനാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്കു വന്നതുപോലും. കേന്ദ്രകഥാപാത്രമായ പൊൻവേൽ എന്ന കുട്ടിയുടെ അധ്യാപിക ആണ് എന്റെ കഥാപാത്രം. നല്ലൊരു പാട്ടും കിട്ടി.
ചിത്രീകരണം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് സൈക്കിൾ ചവിട്ടാൻ അറിയാമോ എന്നു സംവിധായകൻ ചോദിക്കുന്നത്. അറിയില്ലെന്നു പറഞ്ഞതോടെ അദ്ദേഹം ആകെ നിരാശനായി. പക്ഷേ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാനതു പഠിച്ചെടുത്തു. തിരക്കുകൾ കാരണം പ്രിവ്യൂ ഷോ കാണാൻ സാധിച്ചില്ല. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.
മലയാളത്തിൽ കുറച്ചു സീരിയസ്, ആംഗ്രി ടൈപ്പ് കഥാപാത്രങ്ങളാണ് ഈയടുത്തു വന്നതിൽ കൂടുതലും. നുണക്കുഴി'യിലെ റിമിയും വ്യത്യസ്തയല്ല. ഇവയൊക്കെ പല സമയത്ത് അഭിനയിച്ച സിനിമകളാണ്. റിലീസ് ആയപ്പോൾ എല്ലാം ഒരുമിച്ചിങ്ങു വന്നു. ഇതൊക്കെ കണ്ടിട്ട് നിഖില ഇനി ഇത്തരം കഥാപാത്രങ്ങൾ മാത്രമേ ചെയ്യു എന്നു പലരും ഉറപ്പിച്ച മട്ടാണ്.
Bu hikaye Vanitha dergisinin August 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...