അമ്മയുടെ ഹൃദയത്തിലാണു കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിനു നൊന്താൽ അമ്മ മനസ്സും വേദനിക്കും. അപ്പോൾ ജീവൻ പോലും നിലച്ചു പോകുന്ന രോഗങ്ങൾ വന്നാലോ ? കുട്ടികളിലെ ഹൃദ്രോഗ സാധ്യതകളെ കുറിച്ച് അറിയാം.
ജന്മനാ ഉള്ള ഹൃദയത്തകരാറുകൾ ഏതൊക്കെയാണ് ? കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ കൺനിറ്റൽ ഹാർട് ഡിഫക്ട് എന്നാണു വിളിക്കുക. ഇതു കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു. ജനിക്കുന്ന 1000 കുട്ടികളിൽ 8-10 പേർക്കും ഹൃദയത്തകരാർ ഉണ്ടാകാമത്രേ. 120 കുട്ടികളിൽ ഒരാൾക്കു ജന്മനാ ഹൃദയത്തകരാർ ഉണ്ടാകാം.
ഹൃദയ അറകൾ തമ്മിൽ വേർതിരിക്കുന്ന ഭിത്തികളിൽ കാണുന്ന തുളയാണ് ഭൂരിഭാഗവും. മിക്കപ്പോഴും ഇവ തനിയെ അടയുമെങ്കിലും വലിയ തുളകൾ സർജറിയിലൂടെ അടയ്ക്കേണ്ടി വരും. സങ്കീർണതയുള്ള ഹൃദയത്തകരാറുകളും വരാം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ കലരുന്ന സാഹചര്യം അതിലൊന്നാണ്. ആ സാഹചര്യത്തിൽ ഹൃദയത്തിൽ നിന്നു പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജ ന്റെ അളവ് കുറവായിരിക്കും. ഇത് ശരീരമാകെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തിനു ദോഷകരമാകും. ഹൃദയത്തിലെ ഞരമ്പുകൾ തിരിഞ്ഞു പോകുന്ന അവസ്ഥയും (ട്രാൻസ് പൊസിഷൻ) ഉണ്ട്. ജന്മനായുള്ള ഹൃദയത്തകരാറുകളിൽ ഏതാണ്ടു 10 ശതമാനം മാത്രമാണ് അതിസങ്കീർണ പ്രശ്നങ്ങൾ. ഹൃദയത്തിലെ ഒന്നോ രണ്ടോ അറ ഇല്ലാതിരിക്കുക, വാൽവ് ഇല്ലാതിരിക്കുക ഒക്കെ ഇതിൽ പെടും.
നേരത്തേ കണ്ടുപിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകട സാധ്യത എന്തൊക്കെയാണ് ?
നേരത്തേ കണ്ടുപിടിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ പ്രധാനമാണ്. കൃത്യസമയത്തു ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന സങ്കീർണ അവസ്ഥകളാണ് ചിലതെങ്കിലും.
ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ബ്ലൂബേബീസ് എന്ന അവസ്ഥയിൽ ഹൃദയം, തലച്ചോറ് പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കു ദോഷമാണ്. തകരാറുകൾ തിരിച്ചറിയപ്പെട്ടില്ല എങ്കിൽ തലച്ചോറ് അടക്കമുള്ള അവയവങ്ങൾക്ക് തകരാർ സംഭവിക്കാനും ചില സാഹചര്യങ്ങളിൽ മരണം സംഭവിക്കാനും വരെ സാധ്യത കൂടുതലാണ്.
Bu hikaye Vanitha dergisinin September 28, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 28, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ
മനസ്സിലൊരുക്കിയ മോഹം
നാടകം കണ്ടു വളർന്നു സിനിമയിലെത്തിയ കഥ പറയുന്നു കിഷ്കിന്ധാകാണ്ഡത്തിലെ താരം വൈഷ്ണവി രാജ്
പുഷ്പ ഹിൽസ് ആയ തിരുമലൈ
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മായ്ക്കാനാവാത്ത സങ്കടങ്ങൾ
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
വാപ്പച്ചിയുടെ ലെഗസി
സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്
I am my Mother's Dream
'അമ്മ കണ്ട സ്വപ്നമാണു ഞാൻ തെന്നിന്ത്യയിലെ മിന്നുംതാരമായി മാറിയ മമിത ബൈജു സംസാരിക്കുന്നു
കോഴിക്കോടിന്റെ കൂട്ട് അക്ഷരം
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്