ചിത്രശലഭങ്ങളെ മൈക്കിൾ ജാക്സൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രണയഗാനങ്ങളിൽ പലപ്പോഴും ചിത്രശലഭങ്ങൾ പാറിപ്പറന്നത്.
അദ്ദേഹത്തിന്റെ പ്രണയാർദ്രമായ നൃത്ത ചുവടുകളെ ആരാധനയോടെ നോക്കി നിന്ന ഒരു കുട്ടിയുണ്ടായിരുന്നു. വളർന്നപ്പോൾ മൈക്കിൾ ജാക്സനെ മാനസഗുരുവായി സ്വീകരിച്ച അയാൾ യുട്യൂബിന്റെ സഹായത്തോടെ ഡാൻസ് പഠിച്ചു. പറഞ്ഞുവരുന്നത് ഋഷിയെക്കുറിച്ചാണ്. മുടി സ്വന്തം കിരീടമാക്കി മാറ്റിയ ഋഷി കുമാർ കെ. എസ്.
മഴവിൽ മനോരമയിലെ ഡി.ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ഋഷിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഉപ്പും മുളകും എന്ന സീരിയലിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രിയങ്കരനായ "മുടിയൻ' ഈ അടു ത്തു വിവാഹിതനായി. വധു ഡോ. ഐശ്വര്യ ഉണ്ണി, സിനിമയിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണു ഐശ്വര്യയും.
“വിവാഹത്തിനുശേഷം ഒന്നിച്ചൊരു അഭിമുഖവും ഫോട്ടോഷൂട്ടും ആദ്യമായിട്ടാണ്. അതു വനിത'യ്ക്കു വേണ്ടിയായതിൽ സന്തോഷം. ഈശ്വരാ മിന്നിച്ചേക്കണേ....'' എന്നു പറഞ്ഞാണ് ഋഷി തുടങ്ങിയത്.
“ആറു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞില്ല. വിവാഹനിശ്ചയ ശേഷം അറിഞ്ഞാൽ മതിയെന്നു തന്നെയായിരുന്നു ആഗ്രഹവും തീരുമാനവും. 'ഐശ്വര്യയും കൂടെ ചേർന്നു.
ഋഷി: ഞാൻ പാറുവിനെ (ഋഷി അങ്ങനെയാണു ഐശ്വര്യയെ വിളിക്കുന്നത്. തിരികെ നന്ദു എന്നും രണ്ടുപേരുടെയും വീട്ടിലെ വിളിപ്പേരാണ്) കണ്ടെത്തിയത് ഒരു ഓഡിഷനിലൂടെയാണ്. ആറു വർഷം മുമ്പ് ഞാനൊരു ആൽബം സോങ് ചെയ്തു. ഞാൻ തന്നെ എഴുതിയ സോങ്ങായിരുന്നു അത്. 'ബോധം പോയി' എന്നാണു പേര്. അതിൽ അഭിനയിക്കാൻ കുറച്ചുപേരെ കണ്ടു. അതിൽ ഒരാളായിരുന്നു പാറു. ഓഡിഷന് വന്നവരിൽ എനിക്ക് ഇഷ്ടപ്പെട്ട ആളും ഞാൻ സെലക്റ്റ് ചെയ്ത ആളും പാറുവായിരുന്നു.
ഐശ്വര്യ. അതിനുശേഷം ഞങ്ങളുടെ സൗഹൃദം മുറിഞ്ഞതേയില്ല. അധികം വൈകാതെ അത് പ്രണയത്തിലേക്കു മാറി. എനിക്കറിയാമായിരുന്നു നന്ദുവിന് പ്രണയമുണ്ടന്ന്. എങ്കിലും കുറേനാൾ കൂടി ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായി അഭിനയിച്ചു. പിന്നീടാണ് പ്രണയം തുറന്നു പറയുന്നത്.
ഞാൻ കാണുമ്പോഴൊക്കെ ഋഷി ഡാൻസ് കളിച്ചു നടക്കുകയാണ്. എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ടെങ്കിലും അവരിൽ നിന്നു വളരെ വ്യത്യസ്തനായതു കൊണ്ടാണ് ഞാൻ ഇയാളെ പ്രണയിച്ചത്. പിന്നെ ആ മുഖത്തു നോക്കിയാൽ പ്രായം പറയാൻ പറ്റില്ലല്ലോ?
Bu hikaye Vanitha dergisinin October 12, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 12, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ