
ബിരിയാണി ഹൽവ, ഐസൊരതി,മിൽക്ക് സർബത്ത്. കോഴിക്കോട് അങ്ങാടീല് ഇറങ്ങിയാൽ മനസ്സ് പായണ സ്ഥിരം വഴികളാണ് ഇതൊക്കെ. നാവിൽ രുചിയുടെ ഒപ്പന കളിക്കണ വിഭവങ്ങളൊരുക്കുന്ന എത്രയെത്ര കടകളുണ്ട്,അടുക്കളകളുണ്ട്. എത്ര കഴിച്ചാലും കോഴിക്കോട്ടെ രുചി മനസ്സിൽ തിരയിളക്കിക്കൊണ്ടിരിക്കും. എന്നാൽ രുചിയുടെ പെരുന്നാളു കൂടാൻ ഈ നോമ്പു കാലത്തു പോയതു കുറ്റിച്ചിറയിലേക്കാണ്.
രുചി ഹൃദയത്തിലേക്കുള്ള വഴിയാണെങ്കിൽ കുറ്റിച്ചിറയിലെ എല്ലാ വഴികളും ഹൃദയത്തിലേക്കാണ്. ഇടവഴിയായാലും പെരുവഴിയായാലും രുചിയുടെ കാഴ്ചകൾ കാണാതെ, വിശേഷങ്ങൾ കേൾക്കാതെ, രുചിഗന്ധമറിയാതെ കടന്നുപോകാനാകില്ല. ഉന്നക്കായും ചട്ടിപ്പത്തിരിയും പോലുള്ള സ്ഥിരം താരങ്ങൾക്കു പുറമേ പത്തിരിപ്പാത്തുവും മാസ് കറിയും തുടങ്ങി അധികമാരും കേൾക്കാത്ത രുചി നക്ഷത്രങ്ങളും കുറ്റിച്ചിറയിലെ അടുക്കളകളിൽ ചിരിച്ചിരിക്കുന്നുണ്ടാകും.
നോമ്പുകാലമായാൽ പിന്നെ കുറ്റിച്ചിറയിലെ പലഹാരപ്പെരുമാക്കൻമാർക്കു നല്ല തിരക്കാകും. വിശിഷ്ടവിഭവങ്ങൾ തേടി നാടിന്റെ പല ഭാഗത്തു നിന്നും ആളുകളെത്തും. ഇഫ്താർ വിരുന്നുകളിലേക്കും കൂട്ടായ്മകൾക്കും പള്ളികളിലേക്കും വീടുകളിലേക്കുമൊക്കെയായി പലഹാരങ്ങൾ ഉണ്ടാക്കുന്ന തകൃതിയായിരിക്കും.
കുറ്റിച്ചിറയുടെ കഥ
കോഴിക്കോട് നഗരസഭാ കൗൺസിൽ സെക്രട്ടറിയും കു റ്റിച്ചിറയിലെ പുരാതന ഖാസി പരമ്പരയിലെ അംഗവുമായ എം.വി.റംസി ഇസ്മയിൽ കുറ്റിച്ചിറ പാരമ്പര്യത്തിന്റെ ആദ്യ അധ്യായം തുറന്നു.
“കോഴിക്കോട് സൗത്ത് ബീച്ചിന് കിഴക്കുവശത്തായി മിശ്കാൽ പള്ളിയും ചിറയും ആസ്ഥാനമായ ജനവാസ കേന്ദ്രമാണ് കുറ്റിച്ചിറ. ഇന്ത്യയിലെ മുസ്ലിം പൈതൃകത്തി ന്റെയും സംസ്കാരസമ്പന്നതയുടെയും മഹിമ വിളിച്ചോതുന്ന പ്രധാന ഇടങ്ങളിലൊന്ന്. പുരാതനമായ മൂന്നു മുസ്ലിം പള്ളികൾ കുറ്റിച്ചിറയിലുണ്ട്. കോഴിക്കോട്ട് എത്തിയ യെമൻ വ്യാപാരി നാഖുദാ മിശ്കാൽ പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണു മിശ്കാൽ പള്ളി. വാസ്തുവിദ്യയുടെ മനോഹര ചാതുര്യം കൊണ്ടു വേറിട്ടു നിൽക്കുന്നതാണ് ഈ പള്ളി. ഈ സൗധം പൈതൃക സ്മാരകം കൂടിയാണ്. പുരാതനമായ രണ്ടു പള്ളികൾ കൂടിയുണ്ട് ഇവിടെ. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നു കരുതുന്ന, 14-ാം നൂറ്റാണ്ടിൽ വിപുലീകരിച്ച ജുമുഅത്ത് പള്ളിയും ചരിത്രരേഖകൾ ആലേഖനം ചെയ്ത മുച്ചുന്തി പള്ളിയും.
Bu hikaye Vanitha dergisinin March 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി