يحاول ذهب - حر
ഫാഷൻ ലോകത്തെ ചിത്രശലഭം
January 2025
|Mahilaratnam
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
വസ്ത്രധാരണത്തിന് നേരേയുള്ള കണ്ണാടിയാണ് ഫാഷൻ ഡിസൈനർ. അനുഗൃഹീതയായ ഒരു ഫാഷൻ ഡിസൈനർക്ക് മാറിമറിയുന്ന ട്രെൻഡുകളും ഇഷ്ടാനിഷ്ടങ്ങളും നിമിഷാർദ്ധം കൊണ്ട് തിരിച്ചറിയാനാകും. ഫാഷൻ ഡിസൈൻ മേഖലയിൽ ഇന്ത്യയിലും വിദേശത്തുമായി കാൽനൂറ്റാണ്ടു കാലത്തെ അനുഭവസമ്പത്തിന് ഉടമയായ കൊച്ചിയിലെ നിത എബ്രഹാം അങ്ങനെയുള്ള ഫാഷൻ ഡിസൈനറാണ്. കൊച്ചിയുടെ ഐടി മേഖലയായ കാക്കനാട് കേന്ദ്രീകരിച്ച് നിത തുടക്കമിട്ട് ബൊട്ടീക്കാണ് "യാര ബൈ നിത.
നിലമ്പൂർ സ്വദേശിയായ നിത എബ്രഹാം വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച വ്യക്തിയാണ്. ജന്മസിദ്ധമായ കഴിവുകൾ അവരെ ഫാഷന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കാക്കനാട്ടെ സ്വന്തം സ്ഥാപനത്തിൽ തിരക്കുകൾക്കിടയിൽ “മഹിളാരത്നം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി നിത സംസാരിച്ചു.
വഴികാട്ടികളായി സഹോദരങ്ങൾ...
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദൈവഹിതം പോലെ ഓരോ വഴികാട്ടികളുണ്ടായിരുന്നു. അമ്മയും മുത്തശ്ശിയും നല്ല തുന്നൽക്കാരായിരുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിൽ വളർന്നതിനാൽ കുട്ടിക്കാലത്തേ തയ്യലിനോട് അഭിനിവേശമായിരുന്നു. എറണാകുളം സെന്റ് തെരേസാസിൽ ബിരുദ പഠനം പൂർത്തിയാക്കിയപ്പോൾ സഹോദരി നിഷയാണ് നിതയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയതും ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഒരുവർഷ ഡിപ്ളോമ കോഴ്സിന് ചേർക്കുന്നതും, "ഫാഷൻ ഡിസൈനറാകാൻ അനുഭവസമ്പത്തിനൊപ്പം പഠനവും ആവശ്യമാണ്. വെറുതെ ഒരു ബോട്ടിക്ക് ആർക്കും തുടങ്ങാം. എന്നാൽ തുണികളെപ്പറ്റി അറിവുണ്ടാകാൻ ഫാഷൻ കോഴ്സ് ആവശ്യമാണ്. ഒരു തുണി കണ്ടാൽ അത് സിന്തെറ്റിക്കാണോ, കോട്ടൺ ആണോ എന്നറിയാൻ ബേണിംഗ് ടെസ്റ്റ് ഉണ്ട്. ഇതൊക്കെ മനസ്സിലാക്കാൻ നല്ലൊരു ഫാഷൻ ഡിസൈനർ കോഴ്സ് ആവശ്യമാണ്..... നിത പറഞ്ഞു.
ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞയുടൻ ദൈവത്തിന്റെ അടുത്ത കരസ്പർശം സഹോദരൻ നിജു എബ്രഹാമിലൂടെയായിരുന്നു. റെഡിമെയ്ഡ് വസ്ത്രനിർമ്മാണ മേഖലയിലെ പ്രമുഖരായ പാലൈൻ കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകിയത് സഹോദരനാണ്. ഫാഷൻ ഡിസൈനറുടെ റോളാണ് നിത ആഗ്രഹിച്ചതെങ്കിലും കസ്റ്റമർക്കും ഫാഷൻ ഡിസൈനർക്കുമിടയിലെ കണ്ണിയായ മെർച്ചൻഡൈസറുടെ ചുമതലയാണ് കിട്ടിയത്.
هذه القصة من طبعة January 2025 من Mahilaratnam.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Listen
Translate
Change font size

