![കഥയിലെ നായികമാർ കഥയിലെ നായികമാർ](https://cdn.magzter.com/1367578413/1680521205/articles/IEobC-u9j1682518589492/1682586398072.jpg)
പുരുഷകേന്ദ്രീകൃത സിനിമകളിൽനിന്ന് ട്രാക്ക് മാറ്റി സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ചിത്രമൊരുക്കാൻ തുടങ്ങിയിട്ട് അധികനാളായില്ല. എന്നാൽ, പുരുഷന്മാർ ആധിപത്യം പുലർത്തുന്ന സിനിമകളിലും ശക്തമായി നിലകൊള്ളുന്ന സ്ത്രീകഥാ പാത്രങ്ങൾ മലയാളസിനിമയിൽ മുൻപേ വന്നുപോയിട്ടുണ്ട്. നിലവിലെ സാമൂഹിക സാഹചര്യങ്ങളെ വെല്ലുവിളിച്ച് അത്തരം സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകനായിരുന്നു ഐ.വി. ശശി. വെള്ളിത്തിരയിൽ അദ്ഭുതം സൃഷ്ടിച്ചവരായിരുന്നു ഐ.വി.ശശിയുടെ സ്ത്രീകഥാപാത്രങ്ങളിലേറെയും.
കപടസദാചാരവാദത്തിന്റെ ഇല്ലാത്ത മാന്യതയിൽ, സമൂഹം അംഗീകരിക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്ന സ്ത്രീകളുടെ സത്യത്തെ തുറന്നുകാട്ടുകയായിരുന്നു ഈ സിനിമകളിലൂടെ ഐ.വി. ശശി. അതേസമയം, അന്നത്തെ സ്ത്രീകളുടെ ജീവിതാവസ്ഥയുടെ നേർക്കാഴ്ചയാണ് മിക്ക കഥാപാത്രങ്ങളിലും പ്രതിധ്വനിച്ചിരുന്നത് എന്നതാണ് യാഥാർഥ്യം. സീമ, ഷീല, ശ്രീവി ദ്യ, സുകുമാരി, കവിയൂർ പൊന്നമ്മ, ലക്ഷ്മി തുടങ്ങിയ മുൻകാലനായികമാർക്കൊപ്പം ശോഭന, രേവതി, ഉർവശി, മധുബാല, മീന, ദിവ്യ ഉണ്ണി തുടങ്ങി, മലയാളസിനിമയിലെ ഒട്ടുമിക്ക നായികമാരും ഐ.വി. ശശിയുടെ സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
ഐ.വി. ശശിയുടെ മികച്ച സ്ത്രീകഥാപാത്രങ്ങളെടുത്താൽ അതിൽ ആദ്യം വരുന്ന പേരാണ് രാജി. 1978-ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ചിത്രത്തിൽ സീമ അവതരി പ്പിച്ച ഈ കഥാപാത്രം, അന്നുവരെ മലയാളിയുടെ സിനിമയിലും ജീവിതത്തിലുമുണ്ടായിരുന്ന കപടസദാചാ രവാദത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. അതുവരെയുണ്ടായിരുന്ന എ സർട്ടിഫിക്കറ്റ് (അഡൾട്ട്സ് ഓൺലി) സിനിമാ ആഖ്യാനരീതിയിൽ നിന്ന് മാറി, പച്ചയായ ജീവിതയാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ നിറഞ്ഞത്.
രാജി എന്ന കൗമാരക്കാരിയായ ലൈംഗികത്തൊഴിലാളിയുടെ ജീവിതം പറയുന്ന ചിത്രമായിരുന്നു അത്. നെറ്റിയിൽ ചന്ദനമോ മുടിയിൽ തുളസിപ്പൂവോ അണിയാതെ, ഒരു ഷർട്ടുമാത്രം ധരിച്ച്, അതുവരെ മലയാളസിനിമയിലുണ്ടായിരുന്ന നായികാസങ്കല്പങ്ങളെ പൊളിച്ചെഴുതി രാജി എന്ന നായിക. മലയാളികളുടെ ചിന്താധാരകളെ ഒറ്റയടിക്ക് മറിച്ചിട്ട സ്ത്രീപക്ഷസിനിമ. പരിശുദ്ധി എന്ന സ്ത്രീക്ക് സമൂഹം നൽകിയ സവിശേഷസ്വഭാവത്തെയും അത്തരം സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളെയും ഒറ്റയടിക്ക് പ്രഹരിച്ച ചിത്രം. നായകനും വില്ലനും അമിതപ്രാധാന്യം നൽകാത്ത അവളുടെ രാവുകളിൽ ശക്തയായ നായികയ്ക്കു തന്നെയായിരുന്നു പ്രാധാന്യം.
Diese Geschichte stammt aus der April 2023-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2023-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![എന്നും എപ്പോഴും ആ ചിരി എന്നും എപ്പോഴും ആ ചിരി](https://reseuro.magzter.com/100x125/articles/3293/1299965/z9Qi0kDTs1684773895904/1684774351243.jpg)
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
![ഇന്നസെന്റ് എന്ന എഴുത്തുകാരൻ ഇന്നസെന്റ് എന്ന എഴുത്തുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/7YS_0Id2L1684772456320/1684773812389.jpg)
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
![ഇന്നച്ചനിലെ പാട്ടുകാരൻ ഇന്നച്ചനിലെ പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/ZRVpN8STR1683271481524/1683375653603.jpg)
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
![സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല](https://reseuro.magzter.com/100x125/articles/3293/1299965/9z8pOvc8K1683271376788/1683360366677.jpg)
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
![ചിരിത്തിളക്കം ചിരിത്തിളക്കം](https://reseuro.magzter.com/100x125/articles/3293/1299965/vJ-60SFmk1683271194532/1683288336455.jpg)
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
![ചരിത്രത്തിലെ അപൂർവത ചരിത്രത്തിലെ അപൂർവത](https://reseuro.magzter.com/100x125/articles/3293/1299965/S-EnR-jdR1683271054004/1683287858484.jpg)
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
![ചിരിയുടെ ജാലവിദ്യക്കാരൻ ചിരിയുടെ ജാലവിദ്യക്കാരൻ](https://reseuro.magzter.com/100x125/articles/3293/1299965/aNA2-ZpYQ1683270745771/1683284816586.jpg)
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
![ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം](https://reseuro.magzter.com/100x125/articles/3293/1299965/TA8uyRqpy1683270611203/1683283937859.jpg)
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
![എനിക്കായി കരുതിയ വേഷങ്ങൾ... എനിക്കായി കരുതിയ വേഷങ്ങൾ...](https://reseuro.magzter.com/100x125/articles/3293/1269297/NyDULNnV01682586470479/1682587279899.jpg)
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
![കഥയിലെ നായികമാർ കഥയിലെ നായികമാർ](https://reseuro.magzter.com/100x125/articles/3293/1269297/IEobC-u9j1682518589492/1682586398072.jpg)
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ