'മംമ്ത മോഹൻദാസ്... മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരാണത്. ശക്തമായ ഒരുപിടി കഥാപാത്രങ്ങൾക്ക് അഭ്രപാളിയിൽ ജീവൻ നൽകി കൈയടി നേടിയ നായിക. അതിനുമപ്പുറം, തോൽക്കാൻ ഒരുക്കമല്ലാത്ത മനസ്സും ഇച്ഛാശക്തിയും കൊണ്ട് അർബുദത്തോട് പൊരുതി അമ്പരപ്പിച്ച വ്യക്തിത്വം. രണ്ടാം വരവിൽ അർബുദം കടന്നാക്രമിച്ച് കീഴ്പ്പെടുത്തുമെന്നുറപ്പിച്ച ഘട്ടത്തിൽ മിറാക്ക്ൾ പോലെ അമേരിക്കയിൽ നിന്നെത്തിയ മരുന്ന് പരീക്ഷണത്തിനായുള്ള ക്ഷണത്തെ ഏറ്റെടുത്തു മംമ്ത. അമേരിക്കയിൽ തനിച്ചു താമസിച്ച്, പുതു പരീക്ഷണത്തിന്റെ ഭാഗമായി രോഗത്തെ പടിക്കു പുറത്താക്കി തന്റെ ശരീരംകൊണ്ട് ആധുനിക വൈദ്യശാസ്ത്രത്തിനും നേട്ടങ്ങൾ സമ്മാനിച്ചു.
സംവിധായകനും തിരക്കഥാകൃത്തും നൽകുന്ന കഥക്കപ്പുറത്തേക്ക് വായനയും ചിന്തയും അഭിപ്രായങ്ങളും കൊണ്ട് എന്നും വിസ്മയിപ്പിച്ച താരമാണ് ബഹ്റൈനിൽ ജനിച്ചു വളർന്ന ഈ കണ്ണൂരുകാരി. പ്രവാസത്തിലായിരുന്നു മംമ്തയുടെ ബാല്യവും കൗമാരവുമെങ്കിലും അവർ വെട്ടിപ്പിടിച്ചത് തെന്നിന്ത്യൻ ചലച്ചിത്ര ലോകമായിരുന്നു.
ഹരിഹരൻ സംവിധാനം ചെയ്ത 'മയൂഖ'ത്തിലൂടെ കടന്നുവന്ന 21കാരി ഇന്ന് സിനിമയിൽ 17 വർഷം പിന്നിട്ടിരിക്കുന്നു. ഒന്നര പതിറ്റാണ്ടിലേറെ പിന്നിട്ട ചലച്ചിത്ര ജീവിതത്തിൽ 55ഓളം മികച്ച സിനിമകൾ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ജന ഗണ മന' എന്ന ദേശീയ ശ്രദ്ധയാകർഷിച്ച ചിത്രത്തിലും നായികാതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടി നേടി.
മമ്മൂട്ടിയും മോഹൻ ലാലും തുടങ്ങി ജയറാം, സുരേഷ്ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നീ മുൻനിര താരങ്ങളുടെ നായികയായും ഹരിഹരൻ മുതൽ രാജമൗലി വരെയുള്ള പ്രതിഭാധനരായ സംവിധായകരുടെ ചിത്രങ്ങളിൽ നിറഞ്ഞാടിയും മംമ്ത സിനിമയിൽ സ്വന്തമാക്കിയത് കനപ്പെട്ട മേൽവിലാസം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീ വമായ കരിയർ. ഹിറ്റ് ഗാനങ്ങളുമായി ആരാധക മനസ്സിൽ ഇടം നേടിയ ഗായിക. ഏറ്റവും ഒടുവിൽ സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസുമായി ചലച്ചിത്ര നിർമാണ മേഖലയിലേക്കും കാലെടുത്തുവെക്കുകയാണ് മംമ്ത മോഹൻദാസ്. മാധ്യമം കുടുംബവുമായി സിനിമയും ജീവിതവും പങ്കുവെക്കുകയാണ് താരം...
പ്രവാസ ജീവിതം
ബഹ്റൈനിലായിരുന്നു ജനനവും പഠനവുമെല്ലാം. പ്രവാസ ലോകത്തു നിന്ന് സിനിമയിലേക്കുള്ള യാത്രയെ എങ്ങനെ വിശദീകരിക്കാം.
Diese Geschichte stammt aus der August 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...