കുഞ്ഞിനോടുള്ള ദേഷ്യമായിരുന്നു തുടക്കം. പ്രസവം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. പാലുകൊടുക്കാൻ പോലും അവൾ താൽപര്യം കാണിക്കുന്നില്ല. ദേഷ്യം പിന്നീട് വീട്ടിലുള്ള മറ്റുള്ളവരോടും പടർന്നു.
എപ്പോഴും സങ്കടാവസ്ഥ. ഏറ്റവും ആസ്വദിച്ചിരുന്ന കാര്യങ്ങളോട് വരെ വിരക്തി. പ്രിയപ്പെട്ടവരോട് താൽപര്യമില്ലായ്മ. ക്ഷീണവും തളർച്ചയും. അവൾ അങ്ങനെ വിഷാദത്തിലെ കാണാക്കുഴിയിലേക്കാണ് നീങ്ങിയിരുന്നത്.
പലവിധ ചികിത്സകൾ നൽകിയിട്ടും അവളുടെ മനസ്സിന് കാര്യമായ മാറ്റം വരുന്നില്ല. അതോടെ വീട്ടുകാരുടെ അടക്കിപ്പിടിച്ച കുറ്റപ്പെടുത്തൽ പുറമേക്കു കാണിച്ചുതുടങ്ങി.
ഭർത്താവും സ്വന്തം വീട്ടുകാരും എതിരായതോടെ കുഞ്ഞിൽ നിന്നും അവളെ മാറ്റി നിർത്തി. വീട്ടിൽ അവളെ നോക്കാൻ ആരും താൽപര്യപ്പെട്ടുമില്ല. അവസാനം എറണാകുളം ജില്ലയിലെ ഒരു അഗതിമന്ദിരത്തിലേക്ക് അവളെ മാറ്റി.
വർഷങ്ങൾ പിന്നിട്ടു. ഇന്ന് അവൾക്ക് 39 വയസ്സായി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന കഠിനമായ മാനസികാവസ്ഥയിലാണ് അവളെന്ന തിരിച്ചറിവിൽ ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ അവളെ പരിചരിച്ചു തുടങ്ങിയിരുന്നു.
തുടർച്ചയായി നൽകിയ ചികിത്സയിലൂടെ അവൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇടക്കിടെ എത്തുന്ന വീട്ടുകാരോട് അവൾ നല്ലരീതിയിൽ പ്രതികരിച്ചു തുടങ്ങി. അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി അവൾ സാധാരണ ജീവിതം നയിക്കുമെന്ന പ്രതീക്ഷയിൽ പരിചരണം തുടരുകയാണ് ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ.
പ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉൾഭയവുമാണ് അനുഭവപ്പെടുന്നതെങ്കിൽ ഇത് പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് പാർട്ടംഡിപ്രഷൻ (Postpartum Depression) അല്ലെങ്കിൽ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചിൽ, ഭയം, ചില സമയങ്ങളിൽ സന്തോഷം തുടങ്ങിയവ ഇടകലർന്ന് അനുഭവപ്പെടുന്നതിനാൽ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തിൽ കടന്നുപോകാറുള്ളത്. കുഞ്ഞിന്റെ പരിപാലനം ഉൾപ്പെടെ കാര്യങ്ങൾ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാകുന്ന അവസ്ഥയാണിത്.
Diese Geschichte stammt aus der December 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു