1970 കളുടെ മധ്യത്തിലാണ് അന്തിക്കാട്ടെ പത്തൊമ്പതുകാരൻ കോടമ്പാക്കം ലക്ഷ്യമാക്കി മദ്രാസിലേക്ക് വണ്ടി കയറിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി പോകാനുള്ള ബസ് ഏതാണെന്നറിയാതെ നിന്ന കൗമാരക്കാരൻ പിന്നീട് മലയാള സിനിമയിലേക്ക് ഒരു 'ബസ്' തന്നെയിറക്കി. 1980കളിലെ വസന്തവും '90കളിലെ ഗൃഹാതുരതയും 2010കളിലെ നവതരംഗവും കടന്ന് ആ ബസ് ഓടിക്കൊണ്ടേയിരിക്കുന്നു. കൊട്ടകകളിൽ നിന്നും ടെലിവിഷൻ സ്ക്രീനിലേക്ക് സിനിമ ഓടിക്കയറിയപ്പോഴും അതിൽ നിന്നും മീമുകളിലേക്കും റീൽസുകളിലേക്കും വീണ്ടും ചുരുങ്ങിയപ്പോഴുമെല്ലാം അന്തിക്കാട് ചിത്രങ്ങൾ നിറഞ്ഞാടി.
സമൂഹമാധ്യമങ്ങളുടെ വരവോടെ, അന്തിക്കാടിന്റെ സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസാണെന്ന വിമർശനമുയർന്നു. പക്ഷേ, മലയാളിയുടെ മനസ്സിൽ ആ ബസിന് ഇപ്പോഴും സ്റ്റോപ്പുണ്ടെന്ന് അദ്ദേഹം പല കുറി തെളിയിച്ചു. മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും ഫഹദ് ഫാസിലുമടക്കമുള്ള നായകന്മാരും കാർത്തികയും ഉർവശിയും മീര ജാസ്മിനും അടക്കമുള്ള നായികമാരും സിനിമകളിൽ മാറിമാറിവന്നു. പക്ഷേ, അന്തിക്കാട് ചിത്രങ്ങളിലെ മാറാത്ത ശീലങ്ങൾ പോലെ ചില താരങ്ങൾ മാത്രം തുടർന്നു. സുകുമാരി, ശങ്കരാടി, കരമന ജനാർദനൻ നായർ, പറവൂർ ഭരതൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത, മാമു ക്കോയ... അങ്ങനെ നീളുന്നു. മലയാളി അവരിൽ സ്വന്തം അമ്മൂമ്മയെ, അയൽപക്കത്തെ ചേച്ചിയെ അമ്മാവനെ, നാട്ടിലെ ചായക്കടക്കാരനെ കണ്ടു.
കാലത്തിന്റെ ഇടവേളകളിൽ ഓരോരുത്തരായി ഓർമയുടെ ഫ്രെയിമുകളിലേക്ക് ചേക്കേറി. ഏറ്റവും ഒടുവിൽ ആഴ്ചകളുടെ ഇടവേളയിൽ ഇന്നനും മാമുക്കോയയും മാഞ്ഞു പോയതോടെ മലയാളിയുടെ ഹൃദയത്തിൽ കുടികെട്ടിയ ആ ഗ്രാമം അനാഥമാകുന്നു. മാമുക്കോയയുടെ മരണത്തോടെ തന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ പേജും കീറിയെന്നാണ് സത്യൻ അന്തിക്കാ ട് വേദനയോടെ പറയുന്നത്. സ്ക്രീൻ വിട്ടിറങ്ങി കേരളത്തിന്റെ ഓരോ ഗ്രാമത്തിലും ഇന്നും ജീവിക്കുന്ന അനേകം കഥാപാത്രങ്ങളെ നൽകിയ ആ കൂട്ടുകെട്ടിന്റെ രസതന്ത്രത്തെക്കുറിച്ചും ആളൊഴിയാത്ത തന്റെ സിനിമകളെക്കുറിച്ചും അന്തിക്കാട് വാചാലനാകുന്നു.
ഞങ്ങൾ ഒരേ ബസിലെ യാത്രക്കാർ
Diese Geschichte stammt aus der June 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു