മാർച്ചിൽ നടക്കേണ്ട 2024 ബോർഡ് എക്സാമുകളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അഞ്ചുമാസം മാത്രം. അതിനുമുമ്പ് ഡിസംബറിൽ പാദവാർഷിക പരീക്ഷയും ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും നടക്കും. അതിനാൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ പരീക്ഷക്കാലമാണ്. കൃത്യമായ പ്ലാനും തയാറെടുപ്പുകളുമായി നേരത്തേ ഒരുക്കം തുടങ്ങിയാൽ കൂളായി പരീക്ഷയെ നേരിടാം.
വിദ്യാർഥികളുടെ പഠനപ്രക്രിയയിൽ പരീക്ഷകൾ നിർണായക പങ്കുവഹിക്കുന്നു. വിഷയത്തെക്കുറിച്ചുള്ള അറിവും ധാരണയും പരീക്ഷിക്കുക മാത്രമല്ല, അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാനും വിദ്യാർഥികളെ സഹായിക്കുന്നു. ബോർഡ് പരീക്ഷ വന്നാൽ പിന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയാണ്. എന്നാൽ, പരീക്ഷകളെ മനശ്ശാസ്ത്ര സമീപനത്തോടെ സമീപിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയാറായാൽ മികച്ച രീതിയിൽ വിദ്യാർഥികളെ മുന്നോട്ടു നയിക്കാൻ കഴിയും. പരീക്ഷയിലെ തോൽവി ജീവിതത്തിലെ തോൽവിയായും പരീക്ഷയിലെ വിജയം ജീവിതത്തിലെ വിജയമായും കരുതേണ്ടതില്ല. എല്ലാവരുടെ യും പഠനശൈലി വ്യത്യസ്തമാണെന്ന കാര്യം ഓർക്കുക. ബോർഡ് പരീക്ഷകളിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നതിന് സ്ഥിരത, അർപ്പണബോധം, നന്നായി ആസൂത്രണം ചെയ്യുക, പഠനത്തോടുള്ള നല്ല സമീപനം എന്നിവ പ്രധാനമാണ്.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യവും അക്കാദമിക് നേട്ടവും തമ്മിൽ വലിയ ബന്ധമുണ്ട്. നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക. സമ്മർദം നിയന്ത്രിക്കുക. മതി യായ ഉറക്കം ഉറപ്പുവരുത്തുക. ആവശ്യമായ അളവിൽ വെള്ളം കുടിക്കുക. മനസ്സും ശരീരവും നല്ലനിലയിൽ നിലനിർത്തുന്നതിന് ക്രമമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
തയാറെടുപ്പ് നേരത്തേ തുടങ്ങാം
തയാറെടുപ്പ് വിദ്യാർഥികളെ പഠിക്കാൻ തയാറാക്കുന്നു. കൃത്യസമയത്ത് സിലബസ് കവർ ചെയ്യാനും കാര്യക്ഷമമായി പരിശീലിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. സമ്മർദവും പരീക്ഷഭയവും പിരിമുറുക്കവും കുറക്കാനും പഠനത്തിൽ ആത്മവിശ്വാസം വർധിപ്പിക്കാനും നേരത്തേയുള്ള തയാറെടുപ്പ് സഹായിക്കുന്നു. എല്ലാറ്റിലും വിദഗ്ധൻ ഒരു കാലത്ത് തുടക്കക്കാരനായിരുന്നു എന്ന് ഓർക്കുക. നാളത്തേക്കുള്ള ഏറ്റവും നല്ല തയാറെടുപ്പ് ഇന്ന് നിങ്ങൾ പരമാവധി ചെയ്യുക എന്നതാണ്.
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു