“പുറത്തിറങ്ങിയാൽ വീട്ടാൻ കടങ്ങളേറെയാണ്. തനിക്കുവേണ്ടി കൈകോർത്ത നല്ല മനുഷ്യർ. ലോകത്തിന്റെ നാനാദിക്കിലുള്ളവർ. അവരിൽ കൂട്ടുകാരുണ്ട്, നാട്ടുകാരുണ്ട്, എന്നാൽ ഒരു പരിചയവുമില്ലാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്തവരാണ് ഏറെയും. പതിനായിരക്കണക്കിന് മനുഷ്യർ. അവരാണ് എനിക്കുവേണ്ടി പണമയച്ചത്. അവർക്കൊന്നും പണമായി തിരിച്ചുകൊടുക്കാൻ എനിക്ക് സാധിക്കില്ല. അത്ര ചെറിയ തുകയല്ലല്ലോ അത്... എണ്ണിയാലൊടുങ്ങാത്ത ആ മനുഷ്യരോടെല്ലാമുള്ള കടം ഞാനെന്റെ പ്രവൃത്തി കൊണ്ട് വീട്ടാൻ ശ്രമിക്കും....
അബ്ദുൽ റഹീമിന്റെ വാക്കുകളാണ്. വധശിക്ഷ റദ്ദാക്കിയ ദിവസം റിയാദിലുള്ള തന്റെ കൂട്ടുകാരൻ ഷൗക്കത്തിനോട് പറഞ്ഞതാണിത്. റിയാദിലെ ജയിലറയിൽ പുറത്തേക്ക് വാതിൽ തുറക്കുന്നതും കാത്ത് നാളുകളെണ്ണി കഴിയുമ്പോൾ വീട്ടാനുള്ള കടങ്ങളെക്കുറിച്ചാണ് ആ മനസ്സ് ആലോചിക്കുന്നത്. മുഴുവൻ മുനുഷ്യരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി പറഞ്ഞ് ഫോണിൽ വിതുപി അബ്ദുൽ റഹീം. ജയിലിലെ ഫോണിൽനിന്ന് സൗകര്യം കിട്ടുമ്പോഴൊക്കെ വിളിക്കാറുള്ള അവൻ ഇത്ര വാചാലമായി സംസാരിച്ച, അതിലേറെ വൈകാരികമായി പോയ മറ്റൊരവസരമില്ലെന്ന് ഷൗക്കത്ത് ഓർ ക്കുന്നു.
വൈവാഹിക ജീവിതം അനാഥക്കൊപ്പം
ഇപ്പോൾ റഹീമിന്റെ മനസ്സ് ശാന്തമാണ്. പല വിചാരങ്ങൾ ശാന്തമായ കടൽപരപ്പിലെ ചെ റിയ ഓളങ്ങൾപോലെ ഇളകു ന്നുണ്ട്. ഉള്ളെരിഞ്ഞുള്ള പ്രാർഥനയാൽ ജീവിതത്തിന്റെ പകലിരവുകളെ ഹോമിച്ച ഉമ്മയെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ആശ്വസിപ്പിക്കാൻ, അണച്ചുപിടിക്കാൻ ആ കെകൾ എപ്പോഴും തന്നോടൊപ്പമുണ്ട് എന്ന തോന്നലിലാണ് ഓരോ നിമിഷവും ജയിലറയിൽ തള്ളിനീക്കിയത്. ആ ബലത്തിലാണ് തടവറയിലെ തീക്ഷ്ണാനുഭവങ്ങളെ മറികടന്നുകൊണ്ടിരുന്നത്. ശിഷ്ടജീവിതം ഉമ്മയെ പരിചരിച്ച് കഴിഞ്ഞുകൂടണമെന്നേ മനസ്സിലിപ്പോഴുള്ളൂ. 25-ാം വയസ്സിൽ കാരാഗൃഹത്തിൽ അടക്കപ്പെട്ട ജീവിതമാണ്. 18 വർഷത്തിനുശേഷം പുറത്തിറങ്ങനുള്ള ഉത്തരവിനുവേണ്ടി കാത്തിരിക്കുമ്പോൾ തിരിച്ചറിയുന്നുണ്ട്, ജീവിതത്തിലെ നല്ലതായിരിക്കേണ്ട സമയമെല്ലാം കടന്നുപോയിരിക്കുന്നു. എന്നാലും ഇനിയൊരു വൈവാഹിക ജീവിതത്തിന് സൗകര്യമൊത്താൽ അതൊരു അനാഥ യുവതിക്കൊപ്പമാകണം എന്നൊരു ചിന്തയും പതിയെ മനസ്സിലുറക്കുന്നുണ്ട്.
Diese Geschichte stammt aus der August 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു