സന്ധ്യമയങ്ങി ഇരുട്ട് വീണിട്ടും സമീപത്തെ കച്ചവടക്കാരെല്ലാം പീടികയിലെ പലകകൾ നിരത്തിവെച്ച് താഴിട്ടുപൂട്ടി വീട്ടിൽ പോയിട്ടും ഒരു പീടികമുറി മാത്രം സജീവം. മിന്നാമിനുങ്ങിനെപ്പോലെ മിന്നിക്കൊണ്ടിരിക്കുന്ന ഫിലമെന്റ് ബൾബിന്റെ പ്രകാശത്തിൽ കാരംസ് ബോർഡിലെ കുഴിയിലേക്ക് കണ്ണും വിരലും കൂർപ്പിച്ചുവെച്ച് കോയിൻ ചലിപ്പിക്കുന്ന യുവാക്കൾ, കൈയടിച്ചും ആർപ്പു വിളിച്ചും അവരെ പ്രോത്സാഹിപ്പിക്കുന്ന ഒപ്പമുള്ളവർ, തൊട്ടരികെ ബഹളങ്ങൾക്ക് ചെവി കൊടുക്കാതെ ചെസ് ബോർഡിൽ കരുക്കൾ നീക്കുന്നവർ, ചുമരിലെ തട്ടിൽ പല വലുപ്പത്തിലും രൂപത്തിലുമുള്ള ട്രോഫികൾ... നമ്മുടെ നാട്ടിൻപുറങ്ങളിലെ യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച പഴയകാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ പതിവ് സന്ധ്യാ കാഴ്ചയാണിത്.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ യുവതീയുവാക്കളെ ഒരുമിപ്പിക്കുകയായിരുന്നു ഇത്തരം ക്ലബുകൾ. ഓണം, ക്രിസ്മസ്, പെരുന്നാൾ, സ്വാതന്ത്ര്യ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നാടിനെയൊന്നാകെ ഒരുമിപ്പിച്ച് ഒരുമയുടെ, സാഹോദര്യത്തിന്റെ പാഠങ്ങൾ പുതുതലമുറക്കും പഴയതലമുറക്കും പകർന്നുനൽകുന്നു.
കരുണയുടെ കരങ്ങൾ
വയനാട് ഉരുൾപൊട്ടൽ, 2018ലെയും 2019ലെയും പ്രളയങ്ങൾ തുടങ്ങി നാടിനെ പിടിച്ചുലച്ച പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനമായും സഹായഹസ്തമായും യുവ കൂട്ടായ്മകൾ നാടിനെ നെഞ്ചോട് ചേർത്തു. അസാധ്യമെന്ന് കരുതിയ പലതും വ്യത്യസ്ത കഴിവുകളുള്ള ആളുകളുടെ ടീം വർക്കിലൂടെ യാഥാർഥ്യമാക്കി. ടർഫിൽ അർധരാത്രി വരെ പന്തു കളിക്കാനും കൂട്ടുകാർക്കൊപ്പം ടൂർ പോകാനും മാത്രമല്ല നാടിന് ഒരാവശ്യം വരുമ്പോൾ കൈ മെയ് മറന്ന് ഓടിയെത്താനും അവരുണ്ടായിരുന്നു. അവരെ ഒരു ടീമായി ചേർത്തുനിർത്താനും ധനസമാഹരണം നടത്താനും നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മേൽവിലാസവുമുണ്ടായിരുന്നു.
നിർധന രോഗികളുടെ കണ്ണീരൊപ്പാൻ ബിരിയാണി, ആക്രി ചലഞ്ചുകളുമായി അവർ തെരുവിലിറങ്ങി. ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകളിൽനിന്ന് ലഭിക്കുന്ന ലാഭം നിർധന രോഗി കൾക്കായി മാറ്റിവെച്ചു. മദ്യം, മയക്കുമരുന്ന്, മറ്റ് അനാരോഗ്യ ശീലങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിലും ഈ കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നു.
കലാകായിക മുന്നേറ്റം
Diese Geschichte stammt aus der SEPTEMBER 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der SEPTEMBER 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു