ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും ആറ്റുകാൽ ക്ഷേത്രവും തമ്മിൽ ഭഗവതി വലിയ ചില സമാനതകളുണ്ട്. ഇൻഡ്യയിൽ തന്നെ, ഇത്രയും ഭക്തർ വ്രതനിഷ്ഠ പാലിച്ച് ഭഗവത് പുണ്യം തേടിയെത്തുന്ന ഇതുപോലെ രണ്ട് ദേവസന്നിധി കൾ വേറെയില്ലെന്ന് ഉറപ്പിച്ചു തന്നെ പറയുവാൻ കഴിയും. ഏക വ്യത്യാസം, ശബരിമലയിൽ ലക്ഷങ്ങൾ തീർത്ഥാടകരായിഎത്തുന്നത് രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന തീർത്ഥാടനകാലത്താണെങ്കിൽ ആറ്റുകാലിൽ അത് ഒറ്റദിവസം ആണെന്നുള്ളതാണ്.
മറ്റൊന്ന്, ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളൊഴിച്ചുള്ളവരാണ് ഇരുമുടിക്കേട്ടുമേന്തി മല ചവിട്ടി അയ്യപ്പനെ കാണാനെത്തുന്നത്. ആറ്റുകാലിലാകട്ടെ ദേവിപ്രീതിക്കായി പൊങ്കാലയർപ്പിക്കാനെത്തുന്നവരൊക്കെയും സ്ത്രീകളാണെന്നുള്ള പ്രത്യേകതയുണ്ട്. അവർക്ക് പക്ഷേ പ്രായപരിധിയൊന്നും ബാധകമല്ല. ഇതൊക്കെക്കൊണ്ടാണ് ആറ്റുകാൽ ക്ഷേത്രത്തിന് സ്ത്രീകളുടെ ശബരിമല എന്ന ഒരു അപരനാമം കൂടിയുള്ളത്.
അങ്ങനെനോക്കുമ്പോൾ ഈ രണ്ട് ക്ഷേത്രങ്ങളിലും മേൽശാ തിയാകാൻ അവസരം ലഭിക്കുന്നത് തീർച്ചയായും ഒരു മഹാ ഭാഗ്യം തന്നെയാണ്. സംശയം വേണ്ട. എങ്കിൽ ആ മഹാഭാഗ്യം രണ്ട് പ്രാവശ്യം പടികടന്നുചെന്ന ഒരു വൈക്കത്ത്. ഇണ്ടം മനയുണ്ട് തുരുത്തി മന. ഈ മനയിലെ ജ്യേഷ്ഠാനുജന്മാർ രണ്ടു പേർക്കാണ് ആദ്യം ശബരിമല അയ്യപ്പനും പിന്നെ ആറ്റുകാൽ ഭഗവതിക്കും പൂജ ചെയ്യുവാനുള്ള അവസരം ലഭിച്ചത്. ഇണ്ടം തുരുത്തിയ മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മക്കളായ നീലകണ്ഠൻ നമ്പൂതിരിയും മുരളീധരൻ നമ്പൂതിരിയുമാണ് ആ ഭാഗ്യവാന്മാർ. 94 ൽ ശബരിമല മേൽശാന്തിയായിരുന്ന ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ക്ഷേത്രത്തിൽ ദേവിയെ പൂജിക്കുവാൻ ഏതാണ്ട് ഏഴുവർഷത്തോളമാണ് അവസരം ലഭിച്ചത്. അന്ന് അവസരം നീട്ടി നൽകിയിരുന്നതിനാലാണ് നീലകണ്ഠൻ നമ്പൂതിരിക്ക് അത്രയും കാലം ആറ്റുകാൽ ഭഗവതിക്ക് പൂജ ചെയ്യുവാനുള്ള സൗഭാഗ്യം ലഭിച്ചത്. എന്നാലിന്നു പക്ഷേ ഒറ്റവർഷത്തേക്കാണ് നിയമനം. അതും ശബരിമലയിലെ അതേ നറുക്കെടുപ്പ് സമ്പ്രദായത്തിലൂടെ. അങ്ങനെയൊരു കടുത്ത നറുക്കെടു പ്പിലൂടെ ഇണ്ടം തുരുത്തി മനയിൽ നിന്നും വീണ്ടുമൊരാൾ കൂടി ആറ്റു കാലമ്മയുടെ സവിധത്തിൽ പൂജാരിയായി എത്തുന്നത്.
കുടുംബക്ഷേത്രത്തിൽ
Diese Geschichte stammt aus der September 1-15, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 1-15, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം