Versuchen GOLD - Frei
ദൈവത്തിന് അരികെ
Vanitha
|March 15, 2025
2023 മാർച്ച് 26 പൂർണവിരാമമിട്ടത് ഇന്നസെന്റിന്റെ ജീവിതത്തിനു മാത്രമാണ്. ഓർമകൾക്കല്ല. മലയാളിയുടെ മനസ്സിൽ എന്നുമുണ്ടാകും ആ സ്വരവും മുഖവും ഭാഷയുടെ ഈണവും
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത “അവിടുത്തെപ്പോലെ ഇവിടെയും' എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റി ന് അത് പുനർജന്മമായി.
പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അദ്ഭുതവിളക്കും ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത “ഫിലിപ്പ്സ്' എന്നീ സിനിമകൾ വരെ തുടർന്നു.
അക്ഷരം കൂട്ടിപ്പറയാൻ അറിയാത്തവർ പോലും ഇന്നസെന്റിന്റെ തൃശൂർ കഥാപാത്രങ്ങളെ അനുകരിച്ചു. സിനിമാസംഘടനയുടെ ഭാരവാഹിയായി, പാർലമെന്റ് അംഗമായി, ജീവിതത്തിൽ ജയിച്ചും തോറ്റും ഇന്നസെന്റ് ചരിത്രത്തിന്റെ ഭാഗമായി.
'വനിത'യിൽ കഴിഞ്ഞ ഒൻപതു ലക്കങ്ങളിലായി മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു ഇന്നസെന്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ആലീസ്.
ഗൗരവക്കാരനായിരുന്നോ ഇന്നസെന്റ് സിനിമയേക്കാൾ തമാശ വീട്ടിലായിരുന്നു. വീട്ടിൽ ഏറ്റവും ആദ്യം ഉണരുന്നത് ഇന്നസെന്റായിരുന്നു. ഉണർന്നാൽ ആദ്യം ചെയ്യുന്നത് സ്വന്തമായി കാപ്പിയുണ്ടാക്കി കുടിക്കും. എന്നിട്ട് വീട്ടിൽ ഉള്ളവർക്കെല്ലാം ചായയോ കാപ്പിയോ ഉണ്ടാക്കി അടച്ചുവച്ചു നടക്കാൻ ഇറങ്ങും. നടന്നിട്ടു വരുമ്പോഴായിരിക്കും ഞങ്ങളൊക്കെ ഉണരുന്നത്. പിന്നെ, എല്ലാവരും കൂടി ഒരുമിച്ചിരുന്നു കാപ്പി കുടിക്കും. മറ്റു പരിപാടികളില്ലെങ്കിൽ പാചകത്തിനും ഞങ്ങളെ സഹായിക്കും. ഇന്നസെന്റിന് പാചകം വളരെ ഇഷ്ടമായിരുന്നു.
ഉച്ചയ്ക്ക് വീട്ടിൽ എത്ര സമൃദ്ധമായ ഭക്ഷണമുണ്ടെങ്കിലും രാത്രി അതൊന്നും കഴിക്കില്ല. ഒരു നുള്ളു കഞ്ഞിയോ ഉപ്പുമാവോ ആയിരുന്നു ഇഷ്ടം. ഉപ്പുമാവിനോട് എന്തോ വലിയ പ്രിയമായിരുന്നു.
സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ടോ? ഞങ്ങൾ വിചാരിച്ചു ഇന്നസെന്റ് പോയതോടു കൂടി ഞങ്ങളെ എല്ലാവരും ഉപേക്ഷിക്കുമെന്ന്. പക്ഷേ, അങ്ങനെയല്ല. സിനിമാക്കാർ ആരും ഞങ്ങളെ ഉപേക്ഷിച്ചിട്ടില്ല. ഇന്നസെന്റുമായി ബന്ധമുണ്ടായിരുന്ന ഒട്ടുമിക്ക ആൾക്കാരും ഞങ്ങളെ ഇപ്പോഴും വിളിക്കും. പിന്നെ, പാർട്ടി സഖാക്കളും. അവർ എപ്പോഴും ഞങ്ങളുടെ ക്ഷേമം അന്വേഷിച്ചുവരും. ഇതു വരെ ആരും ഞങ്ങളെ കൈവിട്ടിട്ടില്ല.
ഇന്നസെന്റ് ജൂനിയറും സിനിമാ രംഗത്തേക്ക് വരുന്നു?
Diese Geschichte stammt aus der March 15, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size

